പൂവൻ കോഴികളുടെ കലപിലയുടെ പിന്നിലെ രഹസ്യങ്ങളെന്ത്? രണ്ടു പൂവൻ കോഴികളെ മുന്നിൽ നിർത്തി അവയുടെ കലപില ശബ്ദം മാത്രം പുറത്തുവിട്ടുകൊണ്ട് സംശയം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു.

ആദ്യം വന്ന അനൗൺസ്മെന്‍റ് തന്നെ പ്രേഷകരെ ഏറെ വിസ്മയിപ്പിക്കുകയും കൗതുകം പകരുകയും ചെയ്തതാണ്. ഇപ്പോഴിതാ ഫസ്റ്റ് ലുക്കിലും തമാശ എന്ന ചിത്രം ഏറെ പുതുമകൾ സമ്മാനിക്കുന്നു. അഭിനേതാക്കളെയോ അണിയറ പ്രവർത്തകരയോ പരിചയപ്പെടുത്താതെ സസ്പെൻസുകൾ സൃഷ്ടിക്കുകയാണ് ഈ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ.



ഈ സസ്പെൻസുകൾ എത്ര നാൾ നീണ്ടുനിൽക്കും.? ഇനിയും വരുന്ന അപ്ഡേഷനുകളിൽ ഈ സസ്പെൻസ് തുടരുമോ? തുടരുന്നുവെങ്കിൽ ഈ സസ്പെൻസുകളെ എന്നു ബ്രേക്ക് ചെയ്യും എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സംശയം ടീം പ്രേക്ഷകർക്കു മുന്നിലിട്ടിരിക്കുന്നത്.

ഒരു സംശയം, ആവശ്യം പോലെ നർമ്മം, അനന്തമായ ആശയക്കുഴപ്പം(One doubt.Unlimited fun.Endless confusion.) എന്ന ടാഗ് ലൈനോടെ ചിത്രമെത്തുന്നു. ആട്ടം സിനിമയ്ക്കു ശേഷം വിനയ് ഫോർട്ട് നായകനായെത്തുന്ന ചിത്രം പൊട്ടിച്ചിരിക്കളും ട്വിസ്റ്റുകളും നിറഞ്ഞ ഒരു കുടുംബ ചിത്രമാണ്. സംശയരോഗവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്‍റേതെന്നാണ് സൂചന.

മുഴുനീള ഫാമിലി എന്‍റർടൈനർ ആയി അവതരിപ്പിക്കുന്ന ഈ ചിത്രം രാജേഷ് രവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ബിജു മേനോൻ, ഷറഫുദ്ദീൻ ,പാർവതി തെരുവോത്ത് എന്നിവർ അഭിനയിച്ച ആർക്കറിയാം എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുകൂടിയാണ് രാജേഷ് രവി.

1895 സ്റ്റുഡിയോസിന്‍റെ ബാനറിൽ സുരാജ് പി.എസ്., ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് നിർമാണം. സംഗീതം: ഹിഷാം അബ്ദുൽ വഹാബ്. പിആർഒ-വാഴൂർ ജോസ്.