ഗാനഗന്ധർവ്വന് ഇന്ന് 81-ാം പിറന്നാൾ
Sunday, January 10, 2021 3:23 PM IST
മലയാളത്തിന്‍റെ പ്രിയഗായകൻ യേശുദാസിന്‍റെ പാട്ടുകൾ ഇല്ലാതെ ഒരു ദിനം പോലും കടന്നു പോകില്ല മലയാളിക്ക്. പാട്ടിന്‍റെ ജനറേഷനുകൾ കടന്നുപോയിട്ടും ഇന്നും പകരക്കാരനില്ലാത്ത ഭാഷാ അതിരുകളും കടന്ന സംഗീതത്തിന്‍റെ ഇന്ത്യൻ പ്രതിഭാസമാണ് ദാസേട്ടൻ.

പിറന്നാൾ ദിനത്തിലെ കൊല്ലുർ മൂകാംബിക ക്ഷേത്രം ദർശനം ഈ വർഷമില്ല. ഇപ്പോൾ അമേരിക്ക യിലാണ് യേശുദാസ്. കോവിഡ് പശ്ചാത്തലത്തിൽ ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രന്‍റെ നേതൃത്വത്തിൽ സംഗീതോത്സവം ഈ വർഷത്തിലും അരങ്ങേറും.

1940 ജനുവരി 10ന് ഫോർട്ട്‌ കൊച്ചിയിൽ ആഗസ്റ്റിൻ ജോസഫിന്‍റെയും എലിസബത്തിന്‍റെയും മകനായാണ് യേശുദാസിന്‍റെ ജനനം. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാന ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. മുപ്പതിനായിരത്തിലധികം ഗാനങ്ങൾ.

മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാർഡ് 8തവണ നേടിയിട്ടുണ്ട്. മറ്റു ഭാഷാ സംസ്ഥാന പിന്നണി ഗായക അവാർഡുകൾ വേറെയും. ജനപ്രിയ ഗാനങ്ങൾ ഏറ്റവും കൂടുതൽ പാടിയിട്ടുണ്ടെങ്കിലും ശുദ്ധസംഗീതത്തിന്‍റെ അടിസ്ഥാനങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഗായകനാണ്.

പത്മശ്രീ, പത്മഭൂഷൻ, പത്മവിഭൂഷൻ തുടങ്ങി പരമോന്നത ദേശീയ അവാർഡുകളും, സിഎൻഎൻ, ഐബിഎൻ പുരസ്‌കാരങ്ങളും നേടി. മലയാളികളുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായ പ്രിയ ഗാനഗന്ധർവന് പിറന്നാൾ ആശംസകൾ.

പ്രേം ടി. നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.