മേലിൽ ഒരുമിച്ച് അഭിനയിക്കില്ലെന്ന് ശ്രീദേവി പറഞ്ഞത്..
Thursday, July 8, 2021 7:29 PM IST
ബോളിവുഡിന്‍റെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ താരമായിരുന്നു ശ്രീദേവി. സൂപ്പർ താരങ്ങളുടെ നായികയാകുന്നതോടൊപ്പം തന്നെ ഒറ്റയ്ക്ക് സിനിമ വിജയമാക്കാൻ സാധിക്കുന്ന നായികനടിയുമായിരുന്നു ശ്രീദേവി.

ബോളിവുഡിലെ വലിയ താരങ്ങൾക്കെല്ലാം ഒപ്പം ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഒരു താരത്തിനോടൊപ്പം അഭിനയിക്കാൻ മാത്രം ശ്രീദേവി മടി കാണിച്ചിരുന്നു. സഞ്ജയ് ദത്താണ് ആ നടൻ.

ഇന്ത്യൻ സിനിമയിലെ വിവാദ നായകനാണ് സഞ്ജയ് ദത്ത്. എന്നും വിവാദങ്ങൾ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു. മയക്കുമരുന്നും ജയിൽ വാസവുമെല്ലാം നിറഞ്ഞ സംഭവബഹുലമാണ് സഞ്ജയ് ദത്തിന്‍റെ ജീവിതം. 1993ൽ നടന്നൊരു സംഭവത്തെ തുടർന്നായിരുന്നു സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കില്ലെന്ന് ശ്രീദേവി തീരുമാനിച്ചത്.

ഒരഭിമുഖത്തിൽ സഞ്ജയ് ദത്ത് തന്നെയാണ് ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ശ്രീദേവിയുടെ വലിയ ആരാധകനായിരുന്നു സഞ്ജയ് ദത്ത്. ഹിമ്മത്‌വാലയുടെ ചിത്രീകരണം നടക്കുന്പോൾ കാണാനായി സഞ്ജയ് ചെന്നു. എന്നാൽ ശ്രീദേവിയെ കാണാൻ സാധിച്ചില്ല.

ഇതോടെ സഞ്ജയ് ദത്ത് നേരെ മേക്കപ്പ് റൂമിലേക്ക് കയറിച്ചെന്നു. മദ്യപിച്ചിരുന്നു ആ സമയത്ത് സഞ്ജയ് ദത്ത്. ഇത് കണ്ട ശ്രീദേവിയ്ക്ക് ദേഷ്യം വരികയും സഞ്ജയ് ദത്തിനെ പുറത്താക്കി വാതിൽ അടക്കുകയുമായിരുന്നുവെന്നാണ് സഞ്ജയ് ദത്ത് തന്നെ പറയുന്നത്.

ഈ സംഭവത്തിന് ശേഷം സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കാൻ ശ്രീദേവിക്ക് മടിയായിരുന്നു. എന്നാൽ പിന്നീട് മഹേഷ് ഭട്ടിന്‍റെ ഗുംറാഹ് എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിച്ചു.

തന്‍റെ കരിയർ മോശം സമയത്തിലൂടെ കടന്നു പോകുന്നത് കൊണ്ട് മാത്രമായിരുന്നു ആ സിനിമയിൽ അഭിനയിക്കാൻ ശ്രീദേവി തയാറായതെന്നാണ് പറയപ്പെടുന്നത്. അതിനാൽ ഇരുവരും പരസ്പരം സംസാരിച്ചിരുന്നില്ലെന്നും ഷൂട്ടിംഗ് കഴിഞ്ഞ ഉടനെ തന്നെ ശ്രീദേവി അവിടെ നിന്നും പോകുമായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്തായാലും ആ സിനിമയ്ക്ക് ശേഷം ഇരുവരും പിന്നെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.