രാജ് കുന്ദ്രയ്ക്കെതിരേ പീഡന പരാതിയുമായി ഷെര്‍ലിന്‍
Saturday, July 31, 2021 5:53 PM IST
നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ബോളിവുഡിലെ മാദക താരം ഷെര്‍ലിന്‍ ചോപ്ര.

ശില്‍പ ഷെട്ടിയുമായുള്ള ബന്ധം വഷളായ സ്ഥിതിയിലാണെന്നു പറഞ്ഞു തന്നെ സ്വന്തം വീട്ടില്‍ വച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്നും കുന്ദ്രയെ തള്ളിമാറ്റി താന്‍ വാഷ്റൂമില്‍ ഓടിക്കയി രക്ഷപ്പെടുകയായിരുന്നു എന്നുമാണ് താരം മഹാരാഷ്ട്ര സൈബര്‍ സെല്ലിനു മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷെര്‍ലിന്‍ മൊഴി കൊടുത്തത്.

"2019 ല്‍ ഒരു ജോലിക്കായി കുന്ദ്ര എന്‍റെ ബിസിനസ് മാനേജരെ വിളിച്ചിരുന്നു. 2019 മാര്‍ച്ച് 27ന് ഇതുമായി ബന്ധപ്പെട്ട് ഒരു ബിസിനസ് മീറ്റിംഗും നടന്നു. അതിന് ശേഷം ഒരുദിവസം ഒരു മുന്നറിയിപ്പും കൂടാതെ രാജ് കുന്ദ്ര എന്‍റെ വീട്ടിലെത്തി. ഒരു ടെക്സ്റ്റ് മെസേജുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാനായിരുന്നു വന്നത്.

ഇതിന് പിന്നാലെ എന്‍റെ എതിര്‍പ്പ് പോലും വകവയ്ക്കാതെ കുന്ദ്ര പിടിച്ച് ചുംബിച്ചു. എന്നാല്‍ വിവാഹിതനായ ഒരാളുമായി എനിക്ക് ബന്ധത്തിന് താത്പര്യം ഇല്ലായിരുന്നു. ബിസിനസിനായി ശാരീരിക ബന്ധത്തിന് താത്പര്യം ഇല്ലായിരുന്നു. തന്‍റെയും ശില്‍പ ഷെട്ടിയുടെയും ബന്ധത്തില്‍ പൊരുത്തക്കേടാണെന്നും വീട്ടില്‍ സുഖകരമായ അന്തരീക്ഷമല്ലെന്നും കുന്ദ്ര എന്നോട് പറഞ്ഞു. എന്നാല്‍ കുന്ദ്രയെ തള്ളിമാറ്റി താന്‍ വാഷ്‌റൂമിലേക്ക് ഓടിക്കയറി.' ഭയന്നു പോയെന്നും ഷെര്‍ലിന്‍ നല്‍കിയ മൊഴിയിലുണ്ട്.

ഷെര്‍ലിന്‍റെ പരാതിയില്‍ രാജ്കുന്ദ്രയ്‌ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ഒരു വീഡിയോ സ്റ്റേറ്റ്‌മെന്‍റും ഷെര്‍ലിന്‍ ചോപ്ര സൈബര്‍ പോലീസിന് കൊടുത്തിട്ടുണ്ട്.

പോണോഗ്രാഫിയുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര ഉള്‍പ്പെടെ 11 പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിലാണ് രാജ് കുന്ദ്ര ഇപ്പോള്‍. അതേസമയം കേസില്‍ രാജ് കുന്ദ്രയുടെ ഭാര്യ ശില്‍പ ഷെട്ടിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ആദ്യ റൗണ്ട് ചോദ്യം ചെയ്യലില്‍ ഹോട്ട്‌സ്‌പോട്ട് ആപ്പുമായി തനിക്ക് ബന്ധമില്ല എന്നാണ് നടി പറഞ്ഞിരുന്നത്.

ആപ്പിലേത് അശ്ലീലമല്ല, രതിചോദന ഉയര്‍ത്തുന്ന ഉള്ളടക്കങ്ങളാണ് എന്നും ശില്‍പ്പ മൊഴി നല്‍കിയിരുന്നു. വിയാന്‍ ഇന്‍ഡസ്ട്രീസില്‍ നിന്ന് ഇടക്കാലയളവില്‍ ശില്‍പ രാജി വച്ചത് എന്തിനെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.