അയാളും ഞാനും തമ്മിൽ..! കത്രീന പറയുന്നു...
Saturday, October 30, 2021 3:58 PM IST
ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാവാന്‍ പോവുകയാണോയെന്നാണ്. രാജസ്ഥാനില്‍ വച്ച്‌ രാജകീയമായി നടക്കുന്ന വിവാഹചടങ്ങുകളുടെ മുഴുവന്‍ തയാറെടുപ്പുകള്‍ തുടങ്ങിയെന്നും ബോളിവുഡിലെ പ്രമുഖ സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയാണ് കത്രീനയുടെ വിവാഹവസ്ത്രം ഡിസൈന്‍ ചെയ്യുന്നതെന്നും ഡിസംബറിലാണ് വിവാഹ തീയതി കുറിച്ചിരിക്കുന്നതെന്നും‍ പോലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഇതെല്ലം കേട്ട് മൗനം പാലിച്ചിരുന്ന കത്രീനയും വിക്കിയും ഇപ്പോള്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കത്രീന ഈ ഗോസിപ്പ് വാര്‍ത്തകളോട് പ്രതികരിച്ചത്. താനും വിക്കിയും വിവാഹിതരാവാന്‍ പോകുന്നു എന്ന വാര്‍ത്തയില്‍ യാതൊരുവിധ സത്യവുമില്ലെന്നാണ് കത്രീന പറയുന്നത്.

എന്നാല്‍ എങ്ങനെയാണ് യാതൊരു അടിസ്ഥാനവും ഇല്ലാതെ ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് ആ ഒരു ചോദ്യം കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാണെന്ന് കത്രീന പറയുന്നു.

എന്തു തന്നെയായാലും ഇപ്പോള്‍ കല്യാണം കഴിക്കാനുള്ള പ്ലാനില്ലെന്ന് അഭിമുഖത്തില്‍ കത്രീന പറഞ്ഞുവെങ്കിലും അത് വിശ്വസിക്കാന്‍ നടിയുടെ ആരാധകര്‍ തയാറായിട്ടില്ല. തങ്ങളുടെ പ്രിയപ്പെട്ട നടി വിവാഹം സര്‍പ്രൈസ് ആക്കി വച്ചിരിക്കുകയായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

വിക്കിയും കത്രീനയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവച്ചത് മുതലാണ് ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണെന്നും ഡേറ്റിംഗിലാണെന്നുമുള്ള തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച വിക്കിയുടേതായി ഏറ്റവുമൊടുവില്‍ റീലിസായ സര്‍ദാര്‍ ഉദമിലെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് കത്രീന രംഗത്ത് വന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.