"ഉപദ്രവിച്ചാൽ തിരിച്ചടിക്കും': കങ്കണ
Saturday, January 19, 2019 11:16 AM IST
ബോളിവുഡ് ചിത്രം മണികർണികയ്ക്കെതിരെ കർണി സേന ഉയർത്തിയ ഭീഷണിയ്ക്ക് മറുപടിയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത്. വീര വനിത ഝാൻസി റാണി ലക്ഷ്മി ഭായിയുടെ ജീവിതമാണ് ചിത്രംഅവതരിപ്പിക്കുന്നത്.

നാല് ചരിത്രകാരന്മാരെ കാണിച്ച് വിലയിരുത്തിയതിനുശേഷമാണ് മണികർണികയ്ക്ക് സെൻസർ ബോർഡ് യു സർട്ടിഫിക്കറ്റ് അനുവദിച്ചത്. കർണിസേനയെ ഈ വിഷയം സംബന്ധിച്ച് വിവരം നൽകിയതാണ്. എന്നാൽ അവർ നിരന്തരം തന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അവർ അവസാനിപ്പിക്കുന്നില്ലെങ്കിൽ, അവർ അറിയേണ്ടിവരും താനും ഒരു രജപുത് ആണെന്ന്. അവരെ ഓരോരുത്തരെയായി താൻ നശിപ്പിക്കുമെന്നും കങ്കണ പറയുന്നു.



റാണി ലക്ഷ്മി ഭായിയും ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനും തമ്മിൽ ബന്ധമുള്ളതായി ചിത്രത്തിൽ കാണിക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് കർണി സേന പ്രതിഷേധവുമായി രംഗത്തെത്തിയത്. റിലീസിന് മുന്പായി ചിത്രം തങ്ങളെ കണ്ട് ബോധ്യപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം സഞ്ജയ് ലീല ബൻസാലി ചിത്രം "പത്മാവത്’ന്‍റെ അവസ്ഥയാകും മണികർണികയ്ക്കും എന്നാണ് കർണിസേനയുടെ ഭീഷണി.

"മണികർണിക: ദി ക്യൂൻ ഓഫ് ഝാൻസി’ എന്ന ചിത്രത്തിന്‍റെ പ്രിവ്യൂ തങ്ങളെ കാണിക്കാതെ പ്രദർശനത്തിന് അനുവദിക്കില്ല, അല്ലാത്ത പക്ഷം തിയേറ്ററുകൾ തല്ലിപ്പൊട്ടിക്കും എന്ന് കർണി സേന ദേശീയ തലവൻ സുഖ്ദേവ് സിങ് ഷെഖാവത് പറഞ്ഞിരുന്നു. അതേസമയം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അണിയറക്കാർക്കൊപ്പം മണികർണിക ഇന്നലെ കണ്ടു.



ക്രിഷും കങ്കണയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം കങ്കണ തന്നെയാണ് നിർമിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ 1857ൽ റാണി ലക്ഷ്മി ഭായി നയിച്ച യുദ്ധമാണ് ചിത്രത്തിന് ആധാരം. അങ്കിത ലോഖൻഡെ, ജിഷു സെൻഗുപ്ത, അതുൽ കുൽക്കർണി, സോനു സൂദ്, സുരേഷ് ഒബ്റോയി എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. വെള്ളിയാഴ്ച ചിത്രം തിയറ്ററുകളിൽ എത്തും.



സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത പത്മാവതിനെതിരേയും കർണിസേനയുടെ ഭീഷണി ഉയർന്നിരുന്നു. രാജസ്ഥാനിലെ സിനിമയുടെ ലൊക്കേഷൻ പ്രതിഷേധക്കാർ തീയിടുകയും സംവിധായകനെയും അണിയറ പ്രവർത്തകരേയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ പ്രതിഷേധങ്ങൾ കെട്ടടങ്ങി. ദീപിക പദുക്കോണ്‍, ഷാഹിദ് കപൂർ, റണ്‍വീർ സിംഗ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.