ആറുവർഷം മുമ്പിറങ്ങിയ ചിത്രത്തിന്‍റെ പേരിൽ രാധികയ്‌ക്കെതിരേ കാമ്പയിന്‍
Monday, August 16, 2021 5:41 PM IST
ബോളിവുഡ് താരം രാധിക ആപ്‌തെക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ബോയ്ക്കോട്ട് കാമ്പയിന്‍.

രാധിക ആപ്‌തെയുടെ 2015-ല്‍ റിലീസ് ചെയ്ത പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ രംഗങ്ങളുടെ പേരിലാണ് ട്വിറ്ററില്‍ കാന്പയിന്‍ നടക്കുന്നത്. ചിത്രത്തിലെ പ്രണയരംഗങ്ങളിലെ താരത്തിന്‍റെ അര്‍ധ നഗ്നയായ ചിത്രമാണ് ഈ കാമ്പയിന് ഇടയാക്കിയിരിക്കുന്നത്.

സിനിമയിലെ താരത്തിന്‍റെ ചിത്രം രാജ്യത്തിന്‍റെ സംസ്‌കാരത്തിന് എതിരാണെന്നും സംസ്‌കാരം സംരക്ഷിക്കുന്നതിന് രാധിക ആപ്തെ യെ നിരോധിക്കണമെന്നുമാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ബോളിവുഡ് സിനിമ പൊതുവെ രാജ്യത്തിന് അപമാനമാണെന്നും ഇന്ത്യയുടെ സംസ്‌കാരത്തെ നശിപ്പിക്കുന്നതാണ് ബോളിവുഡ് സിനിമകളെന്നുമാണ് വിദ്വേഷ പ്രചാരകരുടെ വാദം. സാമ്പത്തികമായ നേട്ടങ്ങള്‍ക്ക് വേണ്ടി രാധിക ആപ്തെ നഗ്നത ഉപയോഗിച്ച് ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ട്വീറ്റുകളില്‍ പറയുന്നു.

2015ല്‍ റിലീസ് ചെയ്ത പാര്‍ച്ച്ഡ് എന്ന ചിത്രം ലീന യാദവാണ് സംവിധാനം ചെയ്തത്. ഗുജറാത്തിലെ നാല് സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. ശൈശവ വിവാഹം, സ്ത്രീധനം, മാരിറ്റല്‍ റേപ്പ്, സ്ത്രീ പീഡനങ്ങള്‍ എന്നിവയാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. രാധിക ആപ്‌തെക്ക് പുറമെ തനിഷ്ട ചാറ്റര്‍ജി, സുര്‍വീന്‍ ചൗള, ആദില്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രാധിക ആപ്തെയുടെ സിനിമകള്‍ വളരെ മോശമായതിനാല്‍ ഫോട്ടോയും വീഡിയോയും പോലും പങ്കുവയ്ക്കാന്‍ കഴിയില്ല. അശ്ലീലം പ്രചരിപ്പിക്കുന്നതിനാല്‍ രാജ്യം രാധികയെ ബഹിഷ്‌ക്കരിക്കണം എന്ന് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.