Choclate
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ‌
മാനത്തെ താരകങ്ങൾക്കു മരണമില്ലെന്നു കവികൾ ആവർത്തിച്ചു പാടുന്പോഴും അതിനോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്ന നിലപാടിലാണ് ശാസ്ത്രജ്ഞർ. എല്ലാ നക്ഷത്രങ്ങൾക്കും മരണമുണ്ട്. എപ്പോഴെന്നല്ലേ? ജ്വലിക്കാൻ ആവശ്യമായ ഇന്ധനം ഇല്ലാതെ വരുന്പോൾ അവ സ്വയം കെട്ടടങ്ങുകയും മരണത്തിനു കീഴടങ്ങുകയും ചെയ്യുമെന്ന് ശാസ്ത്രലോകം പറയുന്നു.

ഭീമൻ നക്ഷത്രങ്ങളിൽ ആവശ്യത്തിന് ഇന്ധനമുള്ളതിനാൽ അവയ്ക്ക് ആയുസ് കൂടുതലായിരിക്കുമെന്ന് കരുതുന്നവരുണ്ട്. എന്നാൽ ആ വിശ്വാസം തെറ്റാണ്. ചെറിയ നക്ഷത്രങ്ങളെക്കാൾ ആയുസ് കുറവാണ് വലിയ നക്ഷത്രങ്ങൾക്ക്. അവയ്ക്കു ജ്വലിക്കാൻ കൂടുതൽ ഇന്ധനം വേണം എന്നതാണ് ഇതിനു കാരണം. ഏതാനും ദശലക്ഷം വർഷങ്ങൾ മാത്രമാണ് ഭീമൻ നക്ഷത്രങ്ങളുടെ ആയുസ്.

ഹൈഡ്രജൻ, ഹീലിയം എന്നീ വാതകങ്ങളുടെ സഹായത്തോടെയാണ് നക്ഷത്രങ്ങൾ വെളിച്ചവും ചൂടും ഉത്പാദിപ്പിക്കുന്നത്. ഈ വാതകങ്ങൾ തമ്മിലുണ്ടാകുന്ന പ്രവർത്തനത്തിന്‍റെ ഫലമായാണ് നക്ഷത്രങ്ങൾ തിളങ്ങുന്നുവെന്ന് നമുക്കു തോന്നുന്നത്.



ഒരു നക്ഷത്രത്തിന്‍റെ പിണ്ഡം സൂര്യന്‍റേതിനു 1.4 മടങ്ങോ അതിൽ കുറവോ ആണെങ്കിൽ ഇന്ധനം തീരുന്നതോടെ അവ വെള്ളക്കുള്ളനായി മാറും. 1930ൽ ഇന്ത്യൻ വംശജനായ സുബ്രഹ്മണ്യൻ ചന്ദ്രശേഖറാണ് ഇതു കണ്ടെത്തിയത്. അപ്പോൾ ഈ പരിധിക്കു മുകളിലുള്ളവയോ? അമേരിക്കയിലെ കലിഫോർണിയ സർവകലാശാലയിലെ ഗവേഷകനായിരുന്ന ജെ. റോബർട്ട് ഓപ്പൺ ഹൈമറിന്‍റെ കണ്ടെത്തൽ പ്രകാരം സൂര്യനേക്കാൾ നാലു മുതൽ എട്ടു മടങ്ങുവരെ വലിപ്പമുള്ള നക്ഷത്രങ്ങൾക്ക് ഇന്ധനം തീരുന്നതോടെ സൂപ്പർനോവ സ്ഫോടനം സംഭവിക്കുന്നു. നക്ഷത്രത്തിന്‍റെ അകക്കാന്പ് ഗുരുത്വാകർഷണത്താൽ അമർന്ന് ന്യൂട്രോൺ താരമാവുകയാണ് മറ്റൊരു സാധ്യത.

അതേസമയം സൂര്യനേക്കാൾ 15 മടങ്ങ് വലുപ്പമുള്ള നക്ഷത്രങ്ങളിൽ ഇന്ധനം തീരുന്പോൾ അവ അതിഭീകരമായ ഗുരുത്വബലത്തോടെ ചുറ്റുമുള്ള ഇടത്തെപ്പോലും വലിച്ചടുപ്പിച്ചുകൊണ്ടു ചുരുങ്ങും. ഇവയെ തമോഗർത്തം എന്നു വിളിക്കുന്നു.

അനാമിക