Choclate
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
പഠിച്ചു പഠിച്ച്, വലിയ ആളാകുന്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി ലോകം മുഴുവൻ അറിയപ്പെടണമെന്ന് കൂട്ടുകാരിൽ ചിലർക്കെങ്കിലും ആഗ്രഹമില്ലേ... കുഞ്ഞുകൂട്ടുകാരുടെ ഈ വലിയ ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകമെന്പാടും ജനുവരി 17 കുട്ടിക്കണ്ടുപിടുത്തക്കാരുടെ ദിനം അഥവാ കിഡ് ഇൻവെന്‍റേഴ്സ് ദിനമായി ആചരിക്കുന്നു. ഈ ദിനത്തെക്കുറിച്ചും ചില കുട്ടി ശാസ്ത്രജ്ഞരെക്കുറിച്ചും വായിക്കാം.

ബെഞ്ചമിൻ ഫ്രാങ്ക്ളിനെ അറിയാമോ?

യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ സ്ഥാപക പിതാക്കൻമാരിൽ ഒരാളായ ബെഞ്ചമിൻ ഫ്രാങ്ക്ളിനെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ? എഴുത്തുകാരനും പ്രസാധകനും രാഷ്ട്രീയക്കാരനും രാഷ്ട്രീയ തത്ത്വചിന്തകനും സാമൂഹിക പ്രവർത്തകനുമൊക്കെയായിരുന്ന ഇദ്ദേഹം ശാസ്ത്രജ്ഞൻ എന്ന നിലയിലും പ്രശസ്തനായിരുന്നു.



രണ്ടു വ്യത്യസ്ത ഒപ്റ്റിക്കൽ ക്ഷമതയിലുള്ള കണ്ണടഗ്ലാസുകൾ, കെട്ടിടങ്ങളെ ഇടിമിന്നലിൽനിന്നു രക്ഷിക്കുന്ന മിന്നൽ രക്ഷാചാലകം തുടങ്ങിയവ ഫ്രാങ്ക്ളിന്‍റെ കണ്ടുപിടുത്തങ്ങളിൽ ചിലതാണ്. വളരെ ചെറുപ്പം മുതലേ ചെറിയ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളുമൊക്കെ നടത്തിയിരുന്ന ഫ്രാങ്ക്ളിൻ 12-ാം വയസിൽ നടത്തിയ കണ്ടുപിടുത്തമാണ് സ്വിമ്മിംഗ് ഫ്ളിപ്പേഴ്സ്. നീന്തുന്നയാളുകൾ കാലുകളിൽ ധരിക്കുന്ന മീനിന്‍റെ ചിറകുപോലത്തെ വസ്തുവാണ് സ്വിമ്മിംഗ് ഫ്ളിപ്പർ.

അവയുടെ ആദ്യരൂപമാണ് ഫ്രാങ്ക്ളിൻ നിർമിച്ചത്. ഫ്രാങ്ക്ളിനോടുള്ള ആദരസൂചകമായിട്ടാണ് അദ്ദേഹത്തിന്‍റെ ജന്മദിനമായ ജനുവരി 17 കിഡ് ഇൻവെന്‍റേഴ്സ് ദിനമായി ആചരിക്കുന്നത്.

ഐസ് മിഠായി ഇഷ്ടമാണോ?

പണ്ടൊക്കെ അന്പലങ്ങളിലും പള്ളികളിലും ഉത്സവമോ പെരുന്നാളോ നടക്കുന്പോൾ ഏറ്റവുമധികം വിൽപ്പനയുള്ള ഒരു വസ്തുവായിരുന്നു ഐസ് മിഠായികൾ.

പലനിറത്തിലും രുചിയിലുമുള്ള ദ്രാവകങ്ങൾ വിവിധ ആകൃതിയിലുള്ള ചെറിയ പാത്രങ്ങളിൽ ഒഴിച്ച് അവയ്ക്ക് നടുവിൽ ചെറിയ കന്പുകൾ വച്ച് ഫ്രീസറിൽവച്ച് ഖനീഭവിപ്പിച്ചാണ് ഈ ഐസ് മിഠായികൾ ഉണ്ടാക്കുന്നത്. കുട്ടികളുടെ ഈ പ്രിയപ്പെട്ട പലഹാരം കണ്ടുപിടിച്ചത് ഒരു കുട്ടിയാണ്- 1905ൽ ഫ്രാങ്ക് എപ്പേഴ്സണ്‍ എന്ന അമേരിക്കക്കാരൻ.



എപ്പേഴ്സണ് 11 വയസുള്ളപ്പോഴാണ് സംഭവം. ഒരു ദിവസം വൈകിട്ട് കളിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയ എപ്പേഴ്സണ്‍ വീടിന്‍റെ പോർച്ചിലിരുന്ന് സ്ട്രോ ഉപയോഗിച്ച് ഗ്ലാസിൽനിന്ന് സോഡ കുടിക്കുകയായിരുന്നു. ഇടയ്ക്ക് അമ്മ അകത്തേക്ക് വിളിച്ചപ്പോൾ പകുതിയായ ഗ്ലാസ് അവിടെ വച്ചിട്ട് അകത്തേക്ക് പോയി. പിന്നെ അതിന്‍റെ കാര്യം ഓർത്തതേയില്ല. ശൈത്യകാലമായിരുന്നതിനാൽ രാത്രിയിൽ അതികഠിനമായ തണുപ്പായിരുന്നു.

രാവിലെ പോർച്ചിൽവന്ന എപ്പേഴ്സണ്‍ കണ്ടത് തണുത്തുറഞ്ഞിരിക്കുന്ന സോഡയാണ്. ഐസ് കട്ടയുടെ നടുവിൽ ഉറഞ്ഞിരുന്ന സ്ട്രോയിൽ പിടിച്ച് സോഡയും നുണഞ്ഞാണ് അന്ന് എപ്പേഴ്സണ്‍ സ്കൂളിൽ പോയത്. എപ്പിസ്കിൾ എന്ന് പേരിട്ട എപ്പേഴ്സന്‍റെ പുതിയ കണ്ടുപിടുത്തം കുട്ടികൾക്കിടയിൽ തരംഗമായി. പിന്നീട് 1923ൽ എപ്പേഴ്സണ്‍ ഐസ് മിഠായികളുടെ ഉത്പാദനം വ്യാവസായമായി തുടങ്ങുകയും പോപ്സികിൾ എന്ന പേരിന് പേറ്റന്‍റ് എടുക്കുകയും ചെയ്തു. പിന്നീട് ഐസ് മിഠായി എന്ന പേരിൽ ഇത് നമ്മുടെ നാട്ടിലും എത്തി.

ഇയർ മഫ്

ചെവികളെ തണുപ്പിൽനിന്നും വലിയ ശബ്ദകോലാഹലങ്ങളിൽനിന്നുമൊക്കെ രക്ഷിക്കുന്നതിനുപയോഗിക്കുന്ന കവചങ്ങളാണ് ഇയർ മഫ്. അമേരിക്കക്കാരനായ ചെസ്റ്റർ ഗ്രീൻവുഡ് ലോകത്തിലെ ആദ്യ ഇയർ മഫ് നിർമിക്കുന്പോൾ അദ്ദേഹത്തിന്‍റെ പ്രായം വെറും 15 വയസായിരുന്നു.



സ്കേറ്റിംഗിനുപോകുന്പോൾ ചെവിയെ തണുപ്പിൽനിന്ന് രക്ഷിക്കാനാണ് തന്‍റെ മുത്തശ്ശിയുടെ സഹായത്തോടെ ഗ്രീൻവുഡ് ഇയർ മഫ് നിർമിച്ചത്. പിന്നീട് ഈ കണ്ടുപിടുത്തത്തിന് ഇദ്ദേഹം പേറ്റന്‍റ് എടുക്കുകയും ചെയ്തു.

റോസ് മേരി ജോൺ