Top
Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Chocolate
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടുക്കുന്നവരാണ്. ചിലര്‍ക്കൊക്കെ കാമറ ഉപയോഗിച്ചും ഫോട്ടോ എടുക്കാന്‍ വശമുണ്ടാകും. എന്നാല്‍, ഫോട്ടോഗ്രഫിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചും എത്ര കൂട്ടുകാര്‍ ചിന്തിച്ചിട്ടുണ്ടാകും?
ഇന്നു വളരെ ലളിതമായി പകര്‍ത്തിയെടുക്കുന്ന ഫോട്ടോകള്‍ രൂപപ്പെട്ടതിനു പിന്നില്‍ നൂറ്റാണ്ടുകളുടെ ചരിത്രവും പരിശ്രമവുമുണ്ട്. ഫോട്ടോഗ്രാഫിയെക്കുറിച്ച് കൂടുതലറിയാന്‍ കൂട്ടുകാര്‍ക്കും താത്പര്യമുണ്ടാവില്ലേ?
എന്താണ് ഫോട്ടോഗ്രഫി?
ഒരു ചിത്രം പകര്‍ത്തുന്നതിനായി ഡിജിറ്റല്‍ സെന്‍സര്‍ അല്ലെങ്കില്‍ ഫിലിമിന്റെ സഹായത്തോടെ കാമറ ഉപയോഗിച്ച് പ്രകാശം പിടിച്ചെടുക്കുന്ന കലയാണ് ഫോട്ടോഗ്രഫി അഥവാ ഛായാഗ്രഹണം. ശരിയായ കാമറ ഉപകരണങ്ങള്‍ ഉപയോഗിച്ച് അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാറെഡ്, റേഡിയോ എന്നിവയുള്‍പ്പെടെ മനുഷ്യന്റെ കണ്ണിന് അദൃശ്യമായ പ്രകാശത്തിന്റെ തരംഗദൈര്ഘ്യങ്ങള്പോലും ഫോട്ടോയാക്കാന്‍ കഴിയും.
ഫോട്ടോഗ്രഫി എന്ന വാക്കിന്റെ അര്‍ഥം പ്രകാശം കൊണ്ടുള്ള വര എന്നാണ്. ഗ്രീക്ക് പ്രയോഗമായ ഫോസ് ഗ്രാഫിസില്‍ നിന്നാണ് ഫോട്ടോഗ്രഫി ഉരുത്തിരിഞ്ഞത്. ഫ്രാന്‍സിലെ ജോസഫ് നിക്കോഫോര് നിപ്സെ എടുത്ത വ്യൂ ഫ്രെം ദ വിന്‍ഡോ അറ്റ് ലേ ഗ്രാസ് എന്നതാണ് ലോകത്തിലെ ആദ്യത്തെ പൂര്‍ണ ഫോട്ടോയായി കണക്കാക്കുന്നത്. 1826ലാണ് ഈ ചിത്രം പര്‍ത്തിയത്. എന്നാല്‍, ചില ചരിത്രകാരന്മാര് 1827ലാണ് ചിത്രം പകര്‍ത്തിയതെന്നും പറയുന്നുണ്ട്.
കളര്‍ ചിത്രങ്ങളുടെ തുടക്കം
ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തില്‍നിന്ന് കളര്‍ ചിത്രങ്ങളിലേക്ക് ലോകം കടന്നത് 1930കളി ലാണ്. അക്കാലത്ത് പുറത്തിറങ്ങിയ ഈസ്റ്റ്മാന് കൊഡാക്കിന്റെ ‘’കോഡക്രോം’’ ഫിലിം കളര്‍ ഫോട്ടോഗ്രഫി എല്ലാവരിലേക്കും എത്തിച്ചേരുകയും വളരെപ്പെട്ടെന്നു തന്നെ ജനപ്രിയമാവുകയും ചെയ്തു.
അതിനുമുമ്പ്, മിക്കവാറും ഫോട്ടോകളും മോണോക്രോമാറ്റിക് ആയിരുന്നു. അതായത് കുറച്ച് ഫോട്ടോഗ്രാഫര്‍മാര്‍, രസതന്ത്രജ്ഞരുമായി ചേര്‍ന്ന് പതിറ്റാണ്ടുകളായി വര്‍ണചിത്രങ്ങള്‍ പകര്‍ത്താന്‍ പ്രത്യേക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചിരുന്നു. ഫോട്ടോഗ്രഫിയുടെ ചരിത്രം ഈ കാലം വരെയുള്ള ജനങ്ങളുടെ ചരിത്രവുമായി ഇഴചേര്‍ന്ന് കിടക്കുന്നു. വിവിധ കലാകാരന്മാരുടെ കണ്ടുപിടിത്തങ്ങള്‍ കൂടിയാണ് ഈ മേഖലയെ ആധുനിക കാലഘട്ടത്തിലേക്കു നയിച്ചത്.
മികച്ച ചിത്രങ്ങള്‍ക്ക് മികച്ച കാമറ
ഇന്ന് നമ്മുടെ പക്കലുള്ള സ്മാർട്ട്ഫോണ്‍ ഫോട്ടോഗ്രഫിക്കു മതിയാകുമെന്നും പ്രത്യേക കാമറ വാങ്ങേണ്ടതില്ലെന്നും വിശ്വസിക്കുന്നു. അവ തെറ്റല്ല. നമ്മുടെ അത്യാവശ്യ ഉപയോഗങ്ങള്‍ക്ക് കാമറകളേക്കാള്‍ മികച്ചതാണ് സ്മാർട്ട്ഫോണുകള്‍. അവ എളുപ്പത്തില്‍ ഉപയോഗിക്കാനും സോഷ്യല്‍ മീഡിയയില്‍ അനായാസം പങ്കുവയ്ക്കാനും കഴിയുമെന്നതാണല്ലോ ഏറ്റവും വലിയ സൗകര്യം.
എന്നാല്‍, ഫോട്ടോഗ്രഫിയില്‍ പ്രത്യേക താത്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍, സ്പോര്‍ട്സ് അല്ലെങ്കില്‍ കുറഞ്ഞ വെളിച്ചമുള്ള അന്തരീക്ഷത്തിലെ ഫോട്ടോകള്‍ പോലുള്ളവയ്ക്കും കാമറ ഉപയോഗിക്കുന്നതാണ് നല്ലത്. ഫോട്ടോഗ്രഫിയില്‍ താത്പര്യമുള്ള കൂട്ടുകാര്‍ ഒരു ഡിഎസ്എല്‍ആര്‍ അല്ലെങ്കില്‍ മിറര്‍ലെസ് കാമറ പോലെ കൂടുതല്‍ നൂതന കാമറകളുടെ ഉപയോഗം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
കാമറയുടെ അനുബന്ധ ഉപകരണങ്ങള്‍
ലെന്‍സുകള്‍
മികച്ച ഒരു കാമറ സ്വന്തമാക്കണമെന്ന് ആഗ്രഹമുള്ള കൂട്ടുകാര്‍ കാമറ വാങ്ങുമ്പോള്‍ പരസ്പരം മാറ്റാവുന്ന ലെന്‍സുകളുള്ള ഒന്ന് തെരഞ്ഞെടുക്കുക. അതിലൂടെ വ്യത്യസ്ത തരം ഫോട്ടോഗ്രഫി എളുപ്പത്തില്‍ പരീക്ഷിക്കാന്‍ കഴിയും.
ദൈനംദിന ഫോട്ടോഗ്രഫിക്ക്, 24-70 എംഎം അല്ലെങ്കില്‍ 18-55 എംഎം പോലുള്ള ഒരു സാധാരണ സൂം ലെന്‍സ് ഉപയോഗിച്ച് ആരംഭിക്കുക. പോര്‍ട്രെയിറ്റ് ഫോട്ടോഗ്രഫിക്ക് 35 എംഎം, 50 എംഎം അല്ലെങ്കില്‍ 85 എംഎം വേഗത്തില്‍ ഒരു പ്രൈം ലെന്‍സ് (സൂം ചെയ്യാത്ത ഒന്ന്) തെരഞ്ഞെടുക്കുക.
സ്പോര്‍ട്സിനായി ഒരു ടെലിഫോട്ടോ ലെന്‍സ്, മാക്രോ ഫോട്ടോഗ്രഫിക്ക് ഒരു പ്രത്യേക മാക്രോ ലെന്‍സ് ഇങ്ങനെ ഫോട്ടോഗ്രഫിയുടെ വവിധ മേഖലകളില്‍ വിവിധ ലെന്‍സുകള്‍ മറ്റേതൊരു ഉപകരണത്തേക്കാളും പ്രാധാന്യമര്‍ഹിക്കുന്നു. കാരണം നിങ്ങള്‍ക്ക് പകര്‍ത്താന്‍ കഴിയുന്ന മികച്ച ഫോട്ടോകള്‍ അവ നിര്‍ണയിക്കുന്നു.
പോസ്റ്റ് പ്രോസസിംഗ് സോഫ്റ്റ്വേര്‍
നിങ്ങളുടെ ഫോട്ടോകള്‍ മികച്ച രീതിയിലേക്ക് മാറ്റുന്നതിന് എഡിറ്റിംഗ് അത്യാവശ്യമാണ്. കാമറയിലെ സോഫ്റ്റ്വേറുകള് ഉപയോഗിച്ച് തുടക്കക്കാര്‍ക്ക് എഡിറ്റ് ചെയ്യാമെങ്കില്‍ തുടര്‍ന്ന് മുന്നോട്ട് പോകുമ്പോള്‍ മികച്ച സോഫ്റ്റ്വേറുകള് ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്നതാകും നല്ലത്.
ചില ഫോട്ടോകള്‍ ക്രോപ്പിംഗിലൂടെയും കളര്‍ ക്രോൺട്രാസ്റ്റ് മാറ്റങ്ങളിലൂടെയും വളരെ മികച്ചതാക്കി മാറ്റാനാകും. അഡോബി ലൈറ്റ് റൂം, അഡോബി ഫോട്ടോഷോപ്പ് തുടങ്ങി ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്വേറുകള് നിങ്ങള്‍ക്ക് സഹായകമാകും.
മികച്ച ലാന്‍ഡ്സ്കേപ് ഫോട്ടോഗ്രാഫുകള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു ട്രൈപോഡ് കൈയില്‍ കരുതുന്നത് നന്നാവും. കാമറകളില്‍ ഉപയോഗിക്കുന്നതിന് 32-64 ജിബി ശ്രേണിയിലുള്ള കാർഡുകൾ തുടക്കത്തില്‍ തെരഞ്ഞെടുക്കുന്നത് നന്നാവും. ഫല്‍ഷ്, കാര്‍ഡുകള്‍ കോപ്പി ചെയ്യുന്നതിനും ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനും ലാപ്ടോപ്പോ പേഴ്സണൽ കംപ്യൂട്ടറോ ആവശ്യമാണ്.
ഫോട്ടോഗ്രഫി ഭാവിയില്‍ ഒരു പ്രൊഫഷനായി തെരഞ്ഞെടുക്കുന്ന കൂട്ടുകാര്‍ക്ക് സഹായകരമായി വിദൂര ഷട്ടര്‍ റിലീസുകള്‍ മുതല്‍ ജിപിഎസ് അറ്റാച്ചുമെന്റുകളും പ്രിന്ററുകളും വരെയുള്ള എണ്ണമറ്റ ഫോട്ടോഗ്രഫി ആക്സസറികള്‍ ഇപ്പോള്‍ ലഭ്യമാണ്.
മൂന്ന് അടിസ്ഥാന കാമറ ക്രമീകരണങ്ങള്‍
കാമറയ്ക്ക് ഡസന്‍ ബട്ടണുകളും മെനു ഓപ്ഷനുകളും ഉണ്ട്. തെറ്റായ കാമറ ക്രമീകരണങ്ങള്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ ഫോട്ടോ ശരിയായി ലഭിക്കില്ല. മിക്ക മെനു ഓപ്ഷനുകളും നിങ്ങള്‍ ഒരു തവണ മാത്രം സജ്ജമാക്കുകയും പിന്നീട് അപൂര്‍വമായി മാറ്റം വരുത്തേണ്ടവയുമാണ്. വിരലിലെണ്ണാവുന്ന ക്രമീകരണങ്ങള്‍ മാത്രമേ പതിവായി മാറ്റേണ്ടതുള്ളൂ.
ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ക്രമീകരണങ്ങളെ ഷട്ടര്‍ സ്പീഡ്, അപ്പര്‍ച്ചര്‍, ഐഎസ്ഒ എന്ന് വിളിക്കുന്നു. ഇവ മൂന്നും ഫോട്ടോയുടെ തെളിച്ചം നിയന്ത്രിക്കുന്നു, എങ്കിലും അവ വ്യത്യസ്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഷട്ടര്‍ സ്പീഡ്
ഫോട്ടോ എടുക്കുമ്പോഴും കാമറയുടെ ഷട്ടര്‍ തുറക്കുമ്പോഴും കാമറയ്ക്കുള്ളിലെ ഫിലിം അല്ലെങ്കില്‍ ഡിജിറ്റല്‍ സെന്‍സര്‍ പ്രകാശത്തിന് വിധേയമാകുന്ന സമയത്തിന്റെ ദൈര്‍ഘ്യമാണ് ഷട്ടര്‍ സ്പീഡ് അല്ലെങ്കില്‍ എക്സ്പോഷര്‍ സമയം. ഫിലിം അല്ലെങ്കില്‍ ഇമേജ് സെന്‍സറില്‍ എത്തുന്ന പ്രകാശത്തിന്റെ അളവ് എക്സ്പോഷര്‍ സമയത്തിന് ആനുപാതികമാണ്.
അപ്പര്‍ച്ചര്‍
ഫിലിം അല്ലെങ്കില്‍ ഇമേജ് സെന്‍സറില്‍ എത്തുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് കാമറയില്‍ ഒരു ഫോട്ടോഗ്രാഫിക് ലെന്‍സിന്റെ അപ്പര്‍ച്ചര്‍ സ്റ്റോപ്പ് ക്രമീകരിക്കാന്‍ കഴിയും. ഷട്ടര്‍ സ്പീഡിന്റെ വ്യതിയാനവുമായി ചേര്‍ന്ന് അപ്പര്‍ച്ചര്‍ വലുപ്പം ഫിലിമിന്റെ അല്ലെങ്കില്‍ ഇമേജ് സെന്‍സറിന്റെ പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കും.
ഐഎസ്ഒ
ഒരു ഫോട്ടോയെ തെളിച്ചമുള്ളതോ ഇരുണ്ടതോ ആക്കുന്ന കാമറ ക്രമീകരണമാണ് ഐഎസ്ഒ. കാമറയിലെ ഐഎസ്ഒ നമ്പര്‍ വര്‍ധിപ്പിക്കുമ്പോള്‍, ഫോട്ടോകള്‍ ക്രമേണ തെളിച്ചമുള്ളതാകും. ഇക്കാരണത്താല്‍, ഇരുണ്ട പരിതസ്ഥിതിയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഐഎസ്ഒ സഹായകമാകും.
കാമറ കൗതുകങ്ങള്‍
ലോകത്തിലെ വലിയ ലെന്‍സ്
ഇതുവരെ നിര്‍മിച്ച ഏറ്റവും വലിയ ലെന്‍സ് കാള്‍ സീസ് അപ്പോ സോന്നാര് ടി ആണ്. 1700 മിമീ ഫോക്കല്‍ ലെംഗ്ത്, 256 കിലോഗ്രാം ഭാരം. വന്യജീവി ഫോട്ടോഗ്രഫിയില്‍ ശ്രദ്ധേയമായ ഒരു അജ്ഞാത ഉപയോക്താവിനായാണ് കാള്‍ സീസ് ഈ കാമറ നിര്‍മിച്ചത്.
ലോകത്തിലെ ഏറ്റവും സങ്കടകരമായ ഫോട്ടോ
ലോകത്തിലെ പ്രശസ്തമായ മിക്ക ഫോട്ടോകളുടെയും ഉള്ളടക്കം സങ്കടകരമാണ്. എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള കെവിന് കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫര്‍ 1993 മാര്‍ച്ചില്‍ സുഡാനില്നിന്നെടുത്ത ഫോട്ടോയാണ് ഏറ്റവും സങ്കടകരമായി കണക്കാക്കുന്നത്. കഴുകന് അടുക്കാന്‍ കാത്തിരിക്കുന്ന ക്ഷാമം അനുഭവിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം. ഫീച്ചര്‍ ഫോട്ടോഗ്രഫിക്കുള്ള പുലിറ്റ്സര്‍ സമ്മാനം ഈ ചിത്രത്തിന് ലഭിച്ചു.
എന്നാല്‍, ആ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താതെ ചിത്രമെടുക്കാന്‍ ശ്രമിച്ച കാര്‍ട്ടറെ ലോകം കുറ്റപ്പെടുത്തി. പുലിറ്റ്സര്‍ സമ്മാനം ലഭിച്ചതിനുശേഷം കടുത്ത വിഷാദം കാരണം ഫോട്ടോഗ്രാഫറായ കെവിംഗ് കാര്‍ട്ടര്‍ ആത്മഹത്യ ചെയ്തു.
ചന്ദ്രനിലും കാമറ!
മിക്കവാറും എല്ലാ ബഹിരാകാശയാത്രികര്‍ക്കും പ്രത്യേക ഫോട്ടോ കാമറകള്‍ നല്‍കിയിട്ടുണ്ട്. അപ്പോളോ 11 മിഷനില്‍ ചന്ദ്രനിലേക്ക് പോയ ഓസ്ട്രേലിയന്‍ യാത്രക്കാരും അതുതന്നെ ചെയ്തു. എന്നാല്‍, അവര്‍ ചന്ദ്രനില്‍ ഫോട്ടോയെടുക്കാന്‍ ഉപയോഗിച്ചിരുന്ന എല്ലാ കാമറകളും അവിടെത്തന്നെ ഉപേക്ഷിക്കുകയും അവയുടെ ഭാരം ചന്ദ്രനില്‍നിന്നുള്ള കല്ലുകളുടെ സാമ്പിളുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്തു. നിലവില്‍ ചന്ദ്രനില്‍ 12 കാമറകളുണ്ട്. അവയെല്ലാം ഹസല്‍ബ്ലാഡ് പ്രത്യേകം നിര്‍മിച്ചവയാണ്.
ഏറ്റവും ചെലവേറിയ കാമറ
ലീഫ് ക്രെഡോ 80 എംപി ഡിജിറ്റല്‍ ബാക്ക്, മാമിയ സെക്കോര്‍ 80 എംഎം എഫ് / 2.8 എല്‍എസ് ഡി ലെന്‍സ് എന്നിവയുള്ള മാമിയ 645 ഡിഎഫ്+ ആണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഡിഎസ്എല്‍ആര്‍. 53.7 x 40.3 എംഎം ഡാല്സ സിസിഡി സെന്‍സര്‍ ഘടിപ്പിച്ച ഇതിന്റെ വില 4,32,495 ഡോളറാണ്.
കുട്ടികളിലെ നേത്രരോഗങ്ങള്‍ നിര്‍ണയിക്കാന്‍ ഫോട്ടോഗ്രഫി!
കുട്ടികളിലെ ഗുരുതരമായ നേത്രരോഗങ്ങള്‍ നിര്‍ണയിക്കാന്‍ ഫോട്ടോഗ്രഫി സഹായിക്കും. തിമിരം, ടോക്സോകാരോസിസ്, റെറ്റിനോബ്ലാസ്റ്റോമ എന്നിവയാണ് ഫോട്ടോഗ്രഫി ഉപയോഗിച്ച് രോഗനിര്‍ണയം നടത്താന്‍ കഴിയുന്ന നേത്രരോഗങ്ങള്‍.
റെഡ് ഐ ഇഫക്റ്റ് ഉള്ള ഫോട്ടോയെടുക്കുന്നതിലൂടെയാണ് ഇത് ചെയ്യുന്നത്. ഈ പ്രഭാവം കാരണം ഒരു കണ്ണ് ചുവന്നതാണെങ്കിലും മറ്റൊന്ന് വെളുത്തതാണെങ്കില്‍, നിങ്ങളുടെ കുട്ടിയെ ഡോക്ടറിലേക്ക് കൊണ്ടുപോകുന്നത് വളരെ നല്ലതാണ്.
ഫോട്ടോഗ്രഫിയുടെ ചരിത്രത്തിലെ ചിലരെ പരിചയപ്പെടാം.
ജോസഫ് നിക്കോഫോര് നിപ്സെ
1826ല്‍ ആദ്യത്തെ പൂര്‍ണ ഫോട്ടോ പകര്‍ത്തി ഫോട്ടോഗ്രഫിയില്‍ പുതിയ ചരിത്രമെഴുതിയത് ജോസഫ് നിക്കോഫോര് നിപ്സെയാണ്. അതിനു മുമ്പ് നൂറ്റാണ്ടുകളായി കാമറകള്‍ നിലവിലുണ്ടായിരുന്നെങ്കിലും അവയില്‍ ഒരു ഫോട്ടോ റിക്കാര്‍ഡ് ചെയ്തുവയ്ക്കാനാകുമായിരുന്നില്ല.
ലൂയിസ് ഡാഗെറെ
ആദ്യത്തെ വാണിജ്യ ഫോട്ടോഗ്രഫിക് മെറ്റീരിയലായ ഡാഗുറോടൈപ്പ് 1839ല്‍ കണ്ടുപിടിച്ചത് ഫ്രാന്‍സുകാരനായ ഡാഗുറോടൈപ്പാണ്. വെള്ളി പൂശിയ ചെമ്പിന്റെ കനത്ത, മിനുക്കിയ ഷീറ്റിലേക്ക് നേരിട്ട് ഉറപ്പിച്ചിരിക്കുന്ന ചിത്രങ്ങളാണ് ഡാഗുറോടൈപ്പുകള്. ഈ കണ്ടുപിടിത്തമാണ് ഫോട്ടോഗ്രഫിയെ ഒരു പ്രായോഗിക യാഥാര്‍ഥ്യമാക്കിയത്. ഡാഗുറോടൈപ്പുകള് ഇന്ന് അറിയപ്പെടുന്നത് ഡാഗുറോസെപ്ഷന് എന്നതാണ്.
ആല്‍ഫ്രഡ് സ്റ്റൈഗ്ലിറ്റ്സ്
ഛായാചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടെയും ഉപജ്ഞാതാവാണ് ആല്‍ഫ്രഡ് സ്റ്റൈഗ്ലിറ്റ്സ്. 1800കളുടെ അവസാനത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ജീവിച്ചിരുന്ന സ്റ്റൈഗ്ലിറ്റ്സ് ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു. ഫോട്ടോഗ്രഫിയെ ഒരു കലാരൂപമായി കണക്കാക്കുന്നതില്‍ സ്റ്റൈഗ്ലിറ്റ്സാണ് സുപ്രധാന പങ്ക് വഹിച്ചത്.
ഡൊറോത്തിയ ലങ്കെ
അമേരിക്കക്കാരിയായ ഡൊറോത്തിയ ലങ്കെയാണ് 1930കളില്‍ പോര്‍ട്രെയിറ്റ് ഫോട്ടോഗ്രഫി ജനകീയമാക്കിയത്. എക്കാലത്തെയും പ്രമുഖ ഡോക്യുമെന്ററി ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളും എക്കാലത്തേയും ഏറ്റവും സ്വാധീനമുള്ള ചിത്രങ്ങളിലൊന്നായ മൈഗ്രന്റ് മദറിന് പിന്നിലുള്ള ഫോട്ടോഗ്രാഫറും ഡൊറോത്തിയ ലങ്കെ ആണ്.
അന്‍സല്‍ ആഡംസ്
ലാന്‍ഡ്സ്കേപ് ഫോട്ടോഗ്രഫികള്‍ ലോകശ്രദ്ധയാര്ജിച്ചതിനു പിന്നില്‍ അന്‍സല്‍ ആഡംസിന്റെ പങ്ക് വളരെ വലുതാണ്. 1920-60 കാലത്തിലാണ് അമേരിക്കക്കാരനായ ഇദ്ദേഹം മിക്ക ചിത്രങ്ങളും പകര്‍ത്തിയത്. അക്കാലത്തെ പ്രശസ്ത ഫോട്ടോഗ്രാഫര്‍മാര്‍ പ്രധാനമായും ആളുകളുടെ ഫോട്ടോകള്‍ പകര്‍ത്തിയപ്പോള്‍ അദ്ദേഹം കൂടുതലും ലാന്‍ഡ്സ്കേപ്പുകളുടെയും പ്രകൃതിദൃശ്യങ്ങളുടെയും ചിത്രങ്ങള്‍ എടുത്തു. ലാന്‍ഡ്സ്കേപ് ഫോട്ടോഗ്രഫിയെ റിയലിസത്തിന്റെ കാലഘട്ടത്തില്‍ മുന്നേറാന്‍ അന്‍സല്‍ ആഡംസ് സഹായിച്ചു.
തയാറാക്കിയത്:
രഹ്ന മാഹീൻ
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ
ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
ട്രെയിനിലെ നഗ്നതാപ്രദർശനം; പ്രതിയുടെ ഫോട്ടോ പുറത്തുവിട്ട് റെയിൽവേ പോലീസ്
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ
കൊച്ചിയിൽ കണ്ടെയ്നർ ലോറി ഡ്രൈവർ മരിച്ച നിലയിൽ
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം; മഹാരാജാസ് കോളജ് വിഷയത്തിൽ കെ. സുധാകരൻ
ഹര്‍ഷിനയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
Latest News
ട്രെയിനിലെ നഗ്നതാപ്രദർശനം; പ്രതിയുടെ ഫോട്ടോ പുറത്തുവിട്ട് റെയിൽവേ പോലീസ്
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ
കൊച്ചിയിൽ കണ്ടെയ്നർ ലോറി ഡ്രൈവർ മരിച്ച നിലയിൽ
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം; മഹാരാജാസ് കോളജ് വിഷയത്തിൽ കെ. സുധാകരൻ
ഹര്‍ഷിനയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.