എയിംസിൽ 3,055 നഴ്സിംഗ് ഓഫീസർ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് നഴ്സിംഗ് ഓഫീസർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പൊതുപരീക്ഷയായ നഴ്സിംഗ് ഓഫീസർ റിക്രൂട്ടമെന്‍റ് കോമണ്‍ എലിജിബിലിറ്റി ടെസ്റ്റിന് (നോർസെറ്റ്) അപേക്ഷ ക്ഷണിച്ചു.

18 എയിംസുകളിലായി 3055 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും അപേക്ഷിക്കാം. ആകെ ഒഴിവുകളിൽ 80 ശതമാനം വനിതകൾക്കായിരിക്കും. കംപ്യൂട്ടർ അധിഷ്ഠിത ഓണ്‍ലൈൻ പരീക്ഷ 2023 ജൂണ്‍ മൂന്നിന് നടത്തും.

ഒഴിവുകൾ: ഭട്ടിൻഡ- 142, ഭോപാൽ- 51, ഭുവനേശ്വർ- 169, ബിബിനഗർ- 150, ബിലാസ്പുർ- 178, ദിയോഗർ- 100, ഗൊരഖ്പുർ- 121, ജോധ്പുർ-300, കല്യാണി- 24, മംഗളഗിരി- 117, നാഗ്പുർ- 87, റായ്ബറേലി- 77, ന്യൂഡൽഹി- 620, പാറ്റ്ന- 200, റായ്പുർ- 150, രാജ്കോട്ട്- 100, ഋഷികേഷ്- 289, വിജയ്പുർ/ ജമ്മു- 180.

ശന്പളം: 9300- 34,800 രൂപ (റിവിഷനുമുന്പ്) ഗ്രേഡ് പേ- 4600 രൂപ.

യോഗ്യത: ബിഎസ്‌സി (ഓണേഴ്സ്) നഴ്സിംഗ്, ബിഎസ്‌സി നഴ്സിംഗ്/ ബിഎസ്‌സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് മിഡ് വൈഫറിയിൽ ഡിപ്ലോമയും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടു വർഷത്തെ പ്രവർത്തന പരിചയവും. നഴ്സിംഗ് യോഗ്യത ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിൽ/ സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സിൽ അംഗീകരിച്ച സർവകലാശാലയിൽനിന്നോ സ്ഥാപനത്തിൽനിന്നോ നേടിയതായിരിക്കും. അപേക്ഷകർ ഇന്ത്യൻ/ സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സിലിൽ നഴ്സസ് ആൻഡ് മിഡ് വൈഫറായുള്ള രിജസ്ട്രേഷനും ഉണ്ടായിരിക്കണം.

പ്രായം: 18-30 വയസ്. ഉയർന്ന പ്രായപരിധിയിൽ എസ്‌സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.

ഭിന്നശേഷിക്കാരിലെ ജനറൽ വിഭാഗത്തിന് 10 വർഷത്തെയും എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 15 വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് 13 വർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്കും നിയമാനുസൃത വയസിളവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

പരീക്ഷ: 200 മാർക്കിനായിരിക്കും പരീക്ഷ. മൂന്ന് മണിക്കൂറായിരിക്കും സമയം. മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള 200 ചോദ്യങ്ങളാണ് ഉണ്ടാവുക. 180 ചോദ്യങ്ങൾ ബന്ധപ്പെട്ട വിഷയത്തിൽനിന്നും ശേഷിക്കുന്ന 20 ചോദ്യങ്ങൾ ജനറൽ നോളജ് ആൻഡ് ആപ്റ്റിറ്റ്യൂഡ് എന്നിവയുമായി ബന്ധപ്പെട്ടതുമായിരിക്കും. ഓരോ തെറ്റുത്തരത്തിനും മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. ജനറൽ, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് അന്പത് ശതമാനവും ഒബിസി വിഭാഗക്കാർക്ക് 45 ശതമാനവും എസ്‌സി എസ്ടി വിഭാഗക്കാർക്ക് 40 ശതമാനവുമാണ് വിജയിക്കാൻ വേണ്ട മാർക്ക്. ഭിന്നശേഷിക്കാർക്കാർ ഏതു വിഭാഗത്തിൽ പെടുന്നുവോ, അതിൽ അഞ്ചു ശതമാനം മാർക്ക് കുറവ് മതി.

അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്ക് 3000 രൂപയും എസ്‌സി, എസ്ടി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 2400 രൂപയുമാണ് ഭീസ്. ഭിന്നശഷിക്കാർക്ക് ഫീസില്ല.

അപേക്ഷ: www.aiimsexams.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങളും ഇതേ വെബ്സൈറ്റിൽനിന്ന് ലഭിക്കും. അപേക്ഷയോടൊപ്പം, ഒപ്പ് , ഫോട്ടോ, വിരലടയാളം എന്നിവ അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് അഞ്ച്.

അപേക്ഷകയിൽ തിരുത്തൽ വരുത്താൻ മേയ് അഞ്ചു മുതൽ എട്ടുവരെ സമയം അനുവദിച്ചിട്ടുണ്ട്.