മെറ്റാവേഴ്സ്: പുത്തന്‍ ആശയങ്ങള്‍, തൊഴിലവസരങ്ങള്‍
ഓണ്‍ലൈന്‍ വിപണി നഗര-ഗ്രാമ വ്യത്യാസമില്ലാതെ സമൂഹത്തെ കൈയടക്കിക്കഴിഞ്ഞു. നോട്ടുനിരോധനം ഓണ്‍ലൈന്‍ പേമെന്‍റിനു പ്രചാരം നല്‍കിയതുപോലെ ലോക്ഡൗണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ശീലിപ്പിച്ചു.

എങ്കിലും കടയില്‍ പോയി സാധനങ്ങള്‍ കണ്ടു ബോധ്യപ്പെട്ടു വാങ്ങുന്നതിന്‍റെ അതേ അനുഭവം ഓണ്‍ലൈനില്‍ കിട്ടുന്ന സാധ്യതയാണ് ‘മെറ്റാവേഴ്സ്’. എല്ലാ സേവനങ്ങളും സൗകര്യങ്ങളും യാഥാര്‍ത്ഥ പ്രതീതിയുണ്ടാക്കി വെര്‍ച്വല്‍ ലോകത്തും സ്വാഭാവികതയോടെ ഒരുക്കുകയെന്നതാണ് ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ ‘മെറ്റ’ എന്ന കമ്പനി ‘മെറ്റാവേഴ്സ്’ എന്ന ആശയത്തിലൂടെ ലക്ഷ്യമാക്കുന്നത്.

മെറ്റയ്‌ക്കു പുറമേ ഓണ്‍ലൈന്‍ വമ്പനായ ആമസോണ്‍, ഗെയിം നിര്‍മാതാക്കളായ എന്‍വിഡിയ, റോക്സ്റ്റാര്‍, എപിക് ഗെയിംസ് എന്നീ വമ്പന്‍മാരും ഈ മേഖലയിലുണ്ട്. മെഷീന്‍ ലേണിംഗ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ്, 3ഡി സാങ്കേതികവിദ്യകളുടെയെല്ലാം സമന്വയമാണ് മെറ്റാവേഴ്സ്. മെറ്റാവേഴ്സുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള ചില തൊഴിലവസരങ്ങളെ പരിചയപ്പെടാം.

മെറ്റാവേഴ്സ് പ്ലാനര്‍

മെറ്റാവേഴ്സിനെ വളര്‍ത്തി പരിപാലിക്കുകയന്ന ദൗത്യമാണ് മെറ്റാവേഴ്സ് പ്ലാനര്‍ക്കുള്ളത്. മാനേജ്മെന്‍റ് നയങ്ങള്‍ക്കനുസരിച്ച് ഉപയോക്താക്കള്‍ക്കും ഉള്ളടക്ക നിര്‍മാതാക്കള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ മെറ്റാവേഴ്സിനെ ഉപയോഗപ്രദമാക്കുകയാണ് അവരുടെ ലക്ഷ്യം.

ഒരേ സമയം മാനേജ്മെന്‍റിന്‍റെ യും ഉപയോക്താവിന്‍റെയും വീക്ഷണകോണില്‍നിന്നും കാര്യങ്ങള്‍ മനസിലാക്കാനും പ്രാവര്‍ത്തികമാക്കാനുമുള്ള കഴിവ് ഇത്തരക്കാര്‍ക്ക് അത്യാവശ്യം. മാനേജ്മെന്‍റിനു വേണ്ടി വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തുകയും ഉപയോക്താവിനെ ആകര്‍ഷിക്കുകയും വേണം.

മാര്‍ക്കറ്റിംഗിലും മാനേജ്മെന്‍റിലും കഴിവു തെളിയിച്ചവര്‍ക്കുള്ള മേഖലയാണിത്. അടിസ്ഥാന അല്‍ഗൊരിതവും സോഫ്റ്റ്വേര്‍ ഹാര്‍ഡ്‌വേര്‍‍ സേവനങ്ങളും അറിഞ്ഞിരിക്കണം. താത്പര്യമുള്ളവര്‍ക്ക് മേല്‍ സൂചിപ്പിച്ച മേഖലയിലെ റെഗുലര്‍ പഠനത്തോടൊപ്പം മൂക്ക് (മാസീവ് ഓപ്പണ്‍ ഓണ്‍ലൈൻ കോഴ്സസ്)പോലുള്ള സൗകര്യങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്.

മെറ്റാവേഴ്സ് റിസര്‍ച് സയന്‍റിസ്റ്റ്

ഡീപ് ലേണിംഗ്, കംപ്യൂട്ടര്‍ വിഷന്‍, ഗ്രാഫിക്സ്, കംപ്യൂട്ടേഷനല്‍ ഇമേജിംഗ് എന്നിവയിലേതിലെങ്കിലുമൊന്നില്‍ ഗവേഷണ ബിരുദമുള്ളവര്‍ക്ക് ശോഭിക്കാവുന്ന തൊഴില്‍ മേഖലയാണ് മെറ്റാവേഴ്സ് റിസര്‍ച് സയന്‍റിസ്റ്റിന്‍റെത്. മെറ്റാവേഴ്സിന്‍റെ വെര്‍ച്വല്‍ ലോകത്തെ നിയന്ത്രിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇവര്‍ക്കുളളത്.

മെറ്റാവേഴ്സിന്‍റെ അടിസ്ഥാന കോണ്‍സെപ്റ്റും ഡിസൈനും തയാറാക്കുകയും വിപുലീകരിക്കുകയുമാണ് ഈ തൊഴില്‍ മേഖലയുടെ അടിസ്ഥാന ലക്ഷ്യം. ഈ അടിത്തറയില്‍നിന്നാണ് മെറ്റാവേഴ്സിലെ തുടര്‍ സങ്കേതങ്ങള്‍ പണിതുയര്‍ത്തുക.

മെറ്റാവേഴ്സിന്‍റെ തന്നെ നിലനില്‍പ് ഇവരുടെ കൈകളിലാണ് എന്നുപറയാം. എതിരാളികളുടെ പ്രവര്‍ത്തനങ്ങളെ പറ്റി അവബോധവും നിരന്തര നിരീക്ഷണവും മെറ്റാവേഴ്സ് റിസര്‍ച് സയന്‍റിസ്റ്റുമാരുടെ അധികയോഗ്യതയാണ്. കംപ്യൂട്ടര്‍ സയന്‍സിലേയോ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലേയോ ഡിപ്ലോമ/ ബിരുദമുള്ളവര്‍ക്ക് ഈ മേഖലയില്‍ സാധ്യതകളുണ്ട്. സമാനമേഖലയില്‍ പ്രവര്‍ത്തന പരിചയവും നൂതന മേഖലകളിലെ സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച അറിവും വേണം.

ഓഗ്മെന്‍റഡ് റിയാലിറ്റി

കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ത്ത് മികച്ച അനുഭവമാക്കുകയെന്നതാണ് ഇവരുടെ ദൗത്യം. വെര്‍ച്വല്‍ റിയാലിറ്റിക്കൊപ്പം ഓഗ്മെന്‍റഡ് റിയാലിറ്റി സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ മേഖലയില്‍ പ്രാവിണ്യമുള്ള സോഫ്റ്റ്‌വേര്‍‍ എന്‍ജിനിയര്‍മാര്‍ക്കു വലിയ സാധ്യതകളുണ്ട്. മെറ്റാവേഴ്സില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയും കൂടുതല്‍ പ്രാവീണ്യവും വേണ്ട മേഖലയാണിത്.

ഇന്ന് ഡെവലപ്പര്‍മാരെ റിക്രൂട്ട് ചെയ്യുന്ന പല കമ്പനികളും മെറ്റാവേഴ്സ് തുടങ്ങുകയോ മറ്റേതെങ്കിലും കമ്പനിയുടെ മെറ്റാവേഴ്സിന്‍റെ ഭാഗമാകുകയോ ചെയ്തിട്ടുണ്ട്. ഈ മേഖലയില്‍ വ്യാപരിക്കാന്‍ ആന്‍ഡ്രോയിഡ്, ജാവ, എംബഡഡ് ലിനക്സ് എന്നിവയില്‍ മികച്ച അറിവും സര്‍ട്ടിഫിക്കേഷനും വേണം. ഇതോടൊപ്പം, ഗ്രാഫിക്സ്, കംപ്യൂട്ടര്‍ വിഷന്‍ എന്നിവയിലെ മികവുള്ളവര്‍ക്കും മികച്ച അവസരങ്ങളുണ്ട്.

ഗെയിം ഡിസൈനര്‍

പ്രോട്ടോടൈപ്പുകള്‍ നിര്‍മിക്കുന്നതു മുതല്‍ അവ മെറ്റാവേഴ്സിന്‍റെ ഭാഗമാകുന്നതു വരെയുള്ള സമയം ഗെയിം ഡിസൈനര്‍മാരാണ് മുഖ്യ പങ്ക് വഹിക്കുക.

മെഷീന്‍ ലേണിംഗ്, ഗ്രാഫിക്സ് മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്കാണു ഗെയിം ഡെവലപ്പര്‍മാരാകാവുന്നത്. നിലവില്‍ ഗെയിം ഡെവലപ്പര്‍മാര്‍ ആയി ജോലി ചെയ്യുന്നവര്‍ക്കും മേഖലയില്‍ പ്രശോഭിക്കാനാഗ്രഹിക്കുന്നവരും മെറ്റാവേഴ്സില്‍ അറിവ് നേടുകയും പരിശീലനം നേടുകയും ചെയ്യാം.

കോഴ്സുകളുടെ സര്‍ട്ടിഫിക്കേറ്റിനുമുപരി കഴിവുകൊണ്ടു മാത്രം ശോഭിക്കേണ്ട മേഖലകൂടിയാണിത്.

ഫാഷന്‍ സ്റ്റൈലിസ്റ്റ്

വെര്‍ച്വല്‍ ലോകത്തെ ഒരാളുടെ ഡിജിറ്റല്‍ ഐഡന്‍റിറ്റി (അവതാര്‍) ധരിക്കുന്ന വസ്ത്രവും അയാളുടെ വസ്ത്രധാരണ ശൈലിയും ഡിസൈന്‍ ചെയ്യുന്ന ജോലിയാണ് ഫാഷന്‍ സ്റ്റൈലിസ്റ്റിന്‍റെത്. സ്വാഭാവികമായും വലിയ ബ്രാന്‍ഡുകള്‍ അവരുടെ പുതിയ വസ്ത്ര ഡിസൈനുകള്‍ വിപണിയിലിറക്കാന്‍ അവതാറുകളെ ഉപയോഗിക്കും.

മാത്രവുമല്ല മെറ്റാവേഴ്സില്‍ അവതാറിന്‍റെ വസ്ത്രം അതിലൂടെ തന്നെ ഓര്‍ഡര്‍ ചെയ്യാവുന്ന സംവിധാനവും ഉണ്ടാകും. ഷാഷന്‍ ടെക്നോളജിയിലോ ഡിസൈനിംഗിലോ താല്‍പര്യം, വിപണിയിലെ പുതിയ ട്രെന്‍ഡുകളെക്കുറിച്ചുള്ള അവഗാഹം, കലാവാസന എന്നിവയുമുള്ളവര്‍ക്ക് മെറ്റാവേഴ്സില്‍ ഫാഷന്‍ സ്റ്റൈലിസ്റ്റാകാം.

ഫാഷന്‍ ഡിസൈനിംഗിലോ ഷാഷന്‍ ടെക്നോളജിയിലോ ബിരുദമോ ഡിപ്ലോമയോ കഴിഞ്ഞവര്‍ക്കാണ് അവസരം. വിവിധ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി നടത്തുന്ന ഷോര്‍ട്ട് ടേം കോഴ്സുകള്‍ കഴിഞ്ഞവര്‍ക്കും ഫാഷന്‍ സ്റ്റൈലിസ്റ്റ് എന്ന നിലയില്‍ വ്യക്തിമുദ്ര പതിച്ചവര്‍ക്കും അവസരങ്ങളുണ്ട്.

അസറ്റ് അഡ്വൈസര്‍

ഫിനാന്‍ഷല്‍ അഡ്വൈസറുടെ ജോലി മെറ്റാവേഴ്സില്‍ ചെയ്യുന്നയാളാണ് അസറ്റ് അഡൈ്വസര്‍. ഓണ്‍ലൈന്‍ വ്യാപാരത്തിലും നിക്ഷേപത്തിലും സഹായിക്കുകയെന്നതാണ് ഇവരുടെ കര്‍ത്തവ്യം. എംബിഎ/എംകോം യോഗ്യതയുള്ളയാളും ഫിനാന്‍ഷല്‍ മേഖലയില്‍ പ്രവൃത്തിപരിചയവും ഉള്ളയാളാവണം അസറ്റ് അഡൈ്വസര്‍. ഓണ്‍ലൈന്‍ ബിസിനസിലും അടിസ്ഥാന അല്‍ഗൊരിതങ്ങളിലും ആഴത്തിലുള്ള അറിവു വേണം.

ചാര്‍ട്ടേഡ് ഫിനാന്‍ഷല്‍ അനലിസ്റ്റ് (സിഎഫ്എ) സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പരിഗണന ലഭിക്കും. ഫിനാന്‍ഷ്യല്‍ അഡൈ്വസറായി ജോലി ചെയ്യുന്നവര്‍ക്ക് ടെക്നിക്കല്‍ മേഖലയിലെ ഷോര്‍ട് ടേം കോഴ്സുകള്‍ കൂടി ചെയ്ത് മെറ്റാവേഴ്സ് മേഖലയിലേക്കു കടന്നുവരാം.

ഡോ. ഡെയ്സൺ പാണേങ്ങാടൻ