ഫുട് വെയര്‍ ടെക്‌നോളജി: അവസരങ്ങളിലേക്ക് നടന്നുകയാറാന്‍
പാദരക്ഷകൾ എന്നതു വസ്ത്രധാരണത്തിലെ സ്റ്റൈലിന്‍റെയും ഫാഷന്‍റെയും കൂടി ഭാഗമായിക്കഴിഞ്ഞു. ഓരോ സന്ദർശനത്തിനും അനുയോജ്യമായ പാദരക്ഷകൾ വരെ വിപണിയിൽ ലഭ്യമാണ്. പാദരക്ഷകൾ അത് അണിയുന്ന ആളിന്‍റെ വ്യക്തിത്വം വിളിച്ചോതും എന്ന തരത്തിലേക്കു വളർന്നതോടെ ഇന്ത്യയിൽ തുകൽ, പാദരക്ഷ രൂപകൽപ്പന മേഖല കുതിച്ചു ചാട്ടത്തിന്‍റെ വക്കിലാണ്.

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പാദരക്ഷകൾ നിർമിക്കുന്ന രാജ്യങ്ങളിൽ ചൈനയ്ക്കു പിന്നിൽ രണ്ടാമതാണ് ഇന്ത്യക്കു സ്ഥാനം. വളരെ സങ്കീർണമായ പ്രക്രിയയാണ് പാദരക്ഷാ വ്യവസായം. പാദരക്ഷ നിർമാണം, ഡിസൈൻ അഥവാ രൂപകൽപ്പന, മാർക്കറ്റിംഗ് അങ്ങനെ കരിയർ സാധ്യതകളിലുമുണ്ട് ഈ വൈവിധ്യം.

ചെരുപ്പുകൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു, ഈർപ്പം, നനവ് അങ്ങനെയുള്ള സാഹചര്യത്തിൽ ആ വസ്തുവിന്‍റെ അവസ്ഥ, അണിയുന്പോഴുള്ള അനുഭവം അഥവാ അനുഭൂതി, അതിന്‍റെ നിറവും ആകൃതിയും ആ കന്പനിയുടെ ബ്രാൻഡിംഗു പരസ്യപ്രചാരണവും ചെലുത്തുന്ന സ്വാധീനം എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് വിപണിയിൽ ചെരുപ്പുകളുടെ വില്പന തീരുമാനിക്കുന്നത്.

ഇന്ത്യയിൽ ഈ വ്യവസായം തമിഴ്നാട്, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലാണ് പച്ചപിടിച്ചിരുന്നതെങ്കിൽ ഇന്നു കൊച്ചിയും കോഴിക്കോടും പാദരക്ഷാ വ്യവസായ ഭൂപടത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.

ഈ മേഖലയുടെ പ്രാധാന്യം മനസിലാക്കി തുകൽ, പാദരക്ഷാ മേഖലയുടെ വികസനത്തിനായി കേന്ദ്ര ഗവണ്‍മെന്‍റ് 2600 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ ഫുട്‌വേർ, ലതർ ആൻഡ് അക്സസറീസ് ഡെവലപ്മെന്‍റ് പ്രോഗ്രാം എന്ന പേരിലുള്ള പദ്ധതി 2019-20 വർഷം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്നു ലക്ഷം തൊഴിലവസരങ്ങൾ ഈ പദ്ധതി കൊണ്ടു സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.

പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് ലെതർ നിർമാണശാലകളിലും കയറ്റുമതി സ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളിലും ജോലി ലഭിക്കുന്നു. ലെതർ ടെക്നോളജിസ്റ്റുകൾക്കും ലെതർ ഡിസൈനർമാർക്കും കാര്യമായ അവസരങ്ങൾ ലഭിക്കുക ചെരുപ്പുനിർമാണ ഫാക്ടറികളിലും തുകൽ അനുബന്ധ വ്യവസായങ്ങളിലുമാണ്. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് മതിയായ പ്രവൃത്തി പരിചയം ആർജിച്ചുകഴിഞ്ഞ് സ്വന്തമായി ലെതർ ഉത്പാദന യൂണിറ്റുകൾ ആരംഭിക്കുന്നവരും കുറവല്ല.

സിഎഫ്ടിഐ

ഫുട്‌വേർ ടെക്നോളജി, രൂപകൽപ്പന എന്നീ മേഖലയിൽ വൈവിധ്യമാർന്ന കോഴ്സുകൾ നടത്തുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമാണു ചെന്നൈയിലുള്ള സെൻട്രൽ ഫുട്‌വേർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിനു കോഴിക്കോട് സബ്സെന്‍റർ തുടങ്ങാനും ഉദ്ദേശമുണ്ട്. ഒരു മാസം മുതൽ രണ്ടുവർഷം വരെ ദൈർഘ്യമുള്ള കോഴ്സുകൾ ഇവിടെ നടത്തുന്നുണ്ട്.

ദീർഘകാല കോഴ്സുകൾ: ഫുട്‌വേർ മാനുഫാക്ചറിംഗ് ആൻഡ് ഡിസൈനിംഗിൽ ഡിപ്ലോമ-രണ്ടു വർഷം.

പോസ്റ്റ്ഗ്രാജ്വേറ്റ് ഹയർ ഡിപ്ലോമ ഇൻ ഫുട്‌വേർ ടെക്നോളജി ആൻഡ് മാനേജ്മെന്‍റ് സ്റ്റഡീസ് (പിഎച്ച്ജിഡി)-1.5 വർഷം, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫുട്‌വേർ ടെക്നോളജി - 1.5 വർഷം.
പോസ്റ്റ് ഡിപ്ലോമ ഇൻ ഫുട്‌വേർ ടെക്നോളജി - ഒരു വർഷം, പാദരക്ഷ ഉത്പാദന ടെക്നോളജിയിലെ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ്-ഒരു വർഷം) പാദരക്ഷ ഡിസൈൻ ആൻഡ് പ്രോഡക്ട് ഡെവലപ്മെന്‍റിൽ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ്-ഒരു വർഷം. പിജി ഡിപ്ലോമ കോഴ്സുകൾക്കും ബിരുദധാരികൾക്കും മറ്റു കോഴ്സുകൾക്ക് പത്താം ക്ലാസുകാർക്കും പ്ലസ്ടുക്കാർക്കും അപേക്ഷിക്കാം.

പോസ്റ്റ് ഗ്രാജ്വേറ്റ് ഹയർ ഡിപ്ലോമ ഇൻ ഫുട്‌വേർ ടെക്നോളജി ആൻഡ് മാനേജ്മെന്‍റ് സ്റ്റഡീസ് ലണ്ടനിലെ ലീസസ്റ്റർ കോളജുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ്. ആറു മാസം ലണ്ടനിലാണു പഠനം. സർട്ടിഫിക്കറ്റ് തരുന്നതും ലീസസ്റ്റർ കോളജാണ്.

മീഡിയം ടേം കോഴ്സുകൾ: പാദരക്ഷ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ് കോഴ്സ്- ആറുമാസം. യോഗ്യത പത്താം ക്ലാസ്.

ഹ്രസ്വകാല കോഴ്സുകൾ: ഷൂ കംപ്യൂട്ടർ എയ്ഡഡ് ഡിസൈനിൽ സർട്ടിഫിക്കറ്റ്. രൂപകൽപ്പനയും പാറ്റേണ്‍ കട്ടിംഗും, ഷൂ അപ്പർ ക്ലിക്കിംഗ്, ഷവർ അപ്പർ ക്ലോസിംഗ്, ഫുൾ ഷൂ നിർമാണം ആൻഡ് ഫിനിഷിംഗ്, ലെതർ ഉത്പന്ന നിർമാണം.

എട്ടാം ക്ലാസുകാർക്കും പത്താം ക്ലാസുകാർക്കും അപേക്ഷിക്കാവുന്നതാണു ഹ്രസ്വകാല കോഴ്സുകൾ. ദേശീയ നൈപുണ്യ വികസന ചട്ടക്കൂട് അനുസരിച്ചുള്ളതാണു കോഴ്സുകൾ.

http://www.cftichennai.in. ഫോണ്‍: 9677943633 / 9677943733.

എഫ്ഡിഡിഐ കോഴ്സുകൾക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാം

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിൽ നോയിഡ ആസ്ഥാനമായുള്ള ഫുട്‌വേർ ഡിസൈൻ ആൻഡ് ഡെവലപ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്ഡിഡിഐ) വിവിധ റീട്ടെയിൽ, ഫാഷൻ, മാനേജ്മെന്‍റ് കോഴ്സുകൾക്ക് അപേക്ഷിക്കാം. മേയ് 24ന് നടത്തുന്ന ഓൾ ഇന്ത്യ സെലക്‌ഷൻ ടെസ്റ്റിന്‍റെ (എഐഎസ്ടി) അടിസ്ഥാനത്തിലാണ് അഡ്മിഷൻ.

കോർപറേറ്റ് മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ബിരുദ, ബിരുദാനന്തര ബിരുദ, മാനേജ്മെന്‍റ് കോഴ്സുകളാണ് എഫ്ഡിഡിഐ നടത്തുന്നത്. നോയിഡ, റോഹ്ത്തക്ക്, കോൽക്കത്ത, ചെന്നൈ, ഫർസ്തഗഞ്ജ് (ലക്നോയ്ക്കു സമീപം), ജോധ്പുർ, ഗുണ, ചിന്ദ്‌വാര, അങ്കലേശ്വർ, ഹൈദരാബാദ്, ചണ്ഡിഗഡ്, പാറ്റ്ന എന്നിവിടങ്ങളിലെ കാമ്പസുകളിലാണു കോഴ്സുകൾ നടത്തുന്നത്.

രണ്ടു വർഷത്തെ മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകൾ: എംബിഎ (ഫാഷൻ മെർക്കൻഡൈസിംഗ് ആൻഡ് റീട്ടെയിൽ മാനേജ്മെന്‍റ്), എംബിഎ (ഫുട്‌വേർ ഡിസൈൻ ആൻഡ് പ്രൊഡക്‌ഷൻ മാനേജ്മെന്‍റ്), എം ഡിസൈൻ- ബിരുദധാരികൾക്ക് അപേക്ഷിക്കാം.

നാലു വർഷത്തെ ബിരുദ പ്രോഗ്രാമുകൾ: ഫുട്‌വേർ ഡിസൈൻ ആൻഡ് പ്രൊഡക്‌ഷൻ മാനേജ്മെന്‍റ്, റീട്ടെയിൽ ആൻഡ് ഫാഷൻ മെർക്കൻഡൈസിംഗ്, ലതർ ഗുഡ്സ് ആൻഡ് അസസറീസ് ഡിസൈൻ, ഫാഷൻ ഡിസൈൻ, ബിബിഎ-റീട്ടെയിൽ ആൻഡ് ഫാഷൻ മെർക്കെൻഡൈസിംഗ്. അപേക്ഷിക്കാനുള്ള യോഗ്യത പ്ലസ്ടു.

അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായം 2020 ജൂലൈ ഒന്നിന് 25 വയസ് കവിയരുത്. ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പ്രായപരിധി ഇല്ല. അപേക്ഷകർക്കു നാലു കേന്ദ്രങ്ങൾ വരെ തെരഞ്ഞെടുക്കാം. വിലാസം: അഡ്മിഷൻ സെൽ, ഫുട് വേർ ഡിസൈൻ ആൻഡ് ഡെവലപ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട്, എ10/ എ, സെക്ടർ 24,നോയിഡ201301.വെബ്സൈറ്റ്: www.fddiindia.com.