ശാസ്ത്രലോകത്തേക്ക് മിഴിതുറക്കാം
സാങ്കേതിക വിദ്യാഭ്യാസ രംഗത്തു ലോകോത്തര നിലവാരം പുലർത്തുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ, ഐസറുകൾ എന്നിവ ഏതൊരു ഭാരതീയന്‍റെയും അഭിമാനമാണ്. എന്നാൽ, സാങ്കേതിക വിദ്യാഭ്യാസത്തിനു മാത്രമല്ല, സമർഥരായ വിദ്യാർഥികളെ അടിസ്ഥാന ശാസ്ത്ര മേഖലയിലും കൈപിടിച്ചുയർത്താൻ ഈ സ്ഥാപനങ്ങൾ സജ്ജമാണെന്ന കാര്യം പലർക്കും അറിയില്ല. ഈ പ്രോഗ്രാമുകളിലെ പ്രവേശനത്തിനു വേണ്ടിയാണ് ജോയിന്‍റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എംഎസ്‌സി (ജാം) നടത്തുന്നത്. 2004-05 അക്കാഡമിക് വർഷമാണ് ഇത് ആദ്യമായി ആരംഭിച്ചത്. എംഎസ്‌സി, ജോയിന്‍റ് എംഎസ്‌സി പിഎച്ച്ഡി, എംഎസ്‌സി പിഎച്ച്ഡി ഇരട്ട ബിരുദം, എംഎസ്‌സി എംടെക്, മറ്റ് പോസ്റ്റ് ബാച്ചിലർ ഡിഗ്രി പ്രോഗ്രാമുകളിലേക്കുമാണു ജാം വഴി അഡ്മിഷൻ നടത്തുന്നത്.

എന്താണു ജാം?

അടിസ്ഥാന ശാസ്ത്രത്തിന്‍റെ വിവിധ മേഖലകളിൽ വിദ്യാർഥികളുടെ ശാസ്ത്രാഭിരുചിക്ക് ആഴവും പരപ്പും നൽകാൻ പോന്ന തരത്തിൽ രൂപകൽപന ചെയ്തിട്ടുള്ളതാണ് ഇന്ത്യയിലെ ഈ മികച്ച സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ, പിഎച്ച്ഡി കോഴ്സുകളും സിലബസുകളും പഠന രീതികളും. പരസ്പരപൂരകങ്ങളായ രീതിയിൽ വിവിധ വിഷയങ്ങളെ ബന്ധിപ്പിച്ചുള്ള പാഠ്യക്രമം കാലത്തിന്‍റെ മാറ്റത്തിനൊത്ത് അറിവിന്‍റെ ചക്രവാളം വികസിപ്പിക്കാൻ സഹായിക്കും.

എങ്ങനെ നേടാം ജാം?

ഇനി ജാം കടന്പ എങ്ങനെ കടക്കാമെന്നു നോക്കാം. ബിരുദ പഠനം തുടങ്ങുന്പോഴേ ഉന്നത ലക്ഷ്യത്തോടെ തയാറെടുപ്പു നടത്തുകയാണ് ഉത്തമം. നിലവാരമുള്ള ടെക്സ്റ്റ് ബുക്കുകളും റഫറൻസ് ഗ്രന്ഥങ്ങളും ഉപയോഗിച്ച് സയൻസിന്‍റെ അടിസ്ഥാന പ്രമാണങ്ങൾ വ്യക്തമായി മനസിലാക്കുകയാണ് ആദ്യം വേണ്ടത്. യൂണിവേഴ്സിറ്റി പരീക്ഷകളും മറ്റും പാസാകാൻ ഉപയോഗിക്കുന്ന സൂത്രപ്പണി ഇവിടെ നടക്കില്ലെന്ന കാര്യം മറക്കരുത്. പത്താം ക്ലാസ് സിലബസ് മുതലുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

അടിസ്ഥാന വിവരങ്ങൾക്കു ടെക്സ്റ്റ് ബുക്കുകളെ ആശ്രയിക്കുന്പോൾ തന്നെ ഉയർന്ന നിലവാരമുള്ള ചോദ്യങ്ങൾക്കും അവയുടെ ഉത്തരങ്ങൾക്കും റഫറൻസ് ബുക്കു കളെ ആശ്രയിക്കുകയും വേണം. മാത്രമല്ല, വ്യത്യസ്ത വിഷയങ്ങൾക്കു വ്യത്യസ്ത പഠനരീതി വേണം അവലംബിക്കാൻ.ചോദ്യങ്ങളുടെ രീതിയും സ്വഭാവവും മറ്റും മനസിലാക്കാൻ മുൻ കാല ചോദ്യപേപ്പറുകൾ ചെയ്തു പഠിക്കുന്നതു സഹായിക്കും. പരമാവധി ചോദ്യപേപ്പറുകൾ സംഘടിപ്പിച്ച് പരിശീലിച്ചാൽ ആവർത്തിച്ചു വരുന്ന ചോദ്യങ്ങളും മറ്റും മനസിലാക്കാൻ കഴിയും.

ജാം അപേക്ഷ എങ്ങനെ ?

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെയും വിവിധ ഐഐടികളിലെയും എംഎസ്‌സി കോഴ്സുകളിലേക്കുള്ള അഡ്മിഷനു നടത്തുന്ന ജോയിന്‍റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എംഎസ്‌സി (ജെഎഎം-ജാം) ഫെബ്രുവരി ഒമ്പതിന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. കാൺപൂർ ഐഐടിക്കാണ് ഇത്തവണത്തെ പരീക്ഷാ നടത്തിപ്പു ചുമതല. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. യോഗ്യതാ പരീക്ഷയിൽ ഉയർന്ന മാർക്കുള്ളവർക്ക് അപേക്ഷിക്കാം. പ്രായ പരിധിയില്ല.
സെപ്റ്റംബർ അഞ്ചു മുതൽ ഒക്ടോബർ എട്ടു വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. മാർച്ച് 20 നു ഫലം പ്രഖ്യാപിക്കും.

അടുത്ത വർഷം യോഗ്യതാ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. അവർ അടുത്ത സെപ്റ്റംബർ 30നകം യോഗ്യത സംബന്ധിച്ച രേഖകൾ സമർപ്പിക്കണം. ഫലം വന്ന ശേഷം യോഗ്യത നേടിയവർ മുൻഗണന രേഖപ്പെടുത്തി ഓർഗനൈസിംഗ് സ്ഥാപനത്തിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

ജാം ഘടന‍ ?

പൂർണമായും ഓണ്‍ലൈൻ രീതിയിലാണു പരീക്ഷ. ഒന്ന് അല്ലങ്കിൽ രണ്ട് ടെസ്റ്റ് പേപ്പറുകളിൽ ഒരാൾക്ക് പങ്കെടുക്കാം. രാവിലെ ഒന്പതു മുതൽ പന്ത്രണ്ടു വരെ ബയോ ടെക്നോളജി, മാത്തമറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്. ഉച്ച കഴിഞ്ഞു രണ്ടു മുതൽ അഞ്ചു വരെ കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ് പരീക്ഷകളാണു നിശ്ചയിച്ചിരിക്കുന്നത്. മൂന്നു തരത്തിൽ ചോദ്യങ്ങൾ ഉണ്ടാകും. മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് (എംസിക്യു): ഓരോ ചോദ്യത്തിനും നാലു ചോയ്സ് ഉണ്ടായിരിക്കും. ഇതിൽ ശരിയായ ചോയ്സ് മാർക്ക് ചെയ്യണം. മൾട്ടിപ്പിൾ സെലക്ട് ക്വസ്റ്റ്യൻസ് (എംഎസ്ക്യു): ഏകദേശം എംസിക്യു മാതൃകയിൽ തന്നെയാണിത്. ഒന്നോ അതിലധികമോ ശരി ഉത്തരം ഉണ്ടായിരിക്കും. ന്യൂമറിക്കൽ ആൻസർ ടൈപ്: ന്യൂമറിക്കൽ രീതിയിലുള്ള ചോദ്യങ്ങളായിരിക്കും ഇതിൽ. മോണിറ്ററിലെ കീപാഡ് ഉപയോഗിച്ച് ഉത്തരം എന്‍റർ ചെയ്യണം. കംപ്യൂട്ടറിലെ കാൽക്കുലേറ്ററും ഇതിന് ഉപയോഗിക്കാം.

അപേക്ഷാ ഫീസ് എല്ലാ വിഭാഗത്തിലും പെട്ട വനിതകൾക്കും സംവരണ വിഭാഗങ്ങൾക്കും ഒരു പേപ്പറിന് 750 രൂപയും രണ്ടു പേപ്പറുകൾക്ക് 1050 രൂപയും. പൊതു വിഭാഗത്തിന് ഇത് യഥാക്രമം 1500 രൂപയും 2100 രൂപയും. ഒരാൾക്ക് രണ്ടു പേപ്പറുകൾക്കു വരെ അപേക്ഷിക്കാം. ഇതിന് അധിക ഫീസ് നൽകണം. ജാമിന്‍റെ സിലബസും മാതൃകാ ചോദ്യ പേപ്പറും വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ മോക് ടെസ്റ്റിനും വെബ്സൈറ്റിൽ സൗകര്യമുണ്ട്.

വെബ്സൈറ്റ്: http://jam.iitk.ac.in