ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി; പത്തരമാറ്റുള്ള കരിയര്‍
കാലാകാലങ്ങളായി പത്തരമാറ്റോടെ നിൽക്കുന്ന ഒരു കോഴ്സാണ് ചാർട്ടേർഡ് അക്കൗണ്ടൻസി അഥവാ സിഎ കോഴ്സ്. പ്ലസ്ടു കഴിഞ്ഞവർക്ക് സധൈര്യം തെരഞ്ഞെടുക്കാവുന്ന കോഴ്സാണു സിഎ.

ഒരു സ്ഥാപനത്തിന് സാന്പത്തികം വളരെ പ്രാധാന്യമുള്ളതായിരിക്കുന്പോൾ സാന്പത്തിക വളർച്ചയുടെ കാലത്തും സാന്പത്തിക മാന്ദ്യത്തിന്‍റെ കാലത്തും ഏറെ പ്രസക്തിയുള്ള ഒരു പ്രഫഷനാണ് സിഎ. സിഎ ആയാൽ ഒന്നുകിൽ ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറാം, അല്ലെങ്കിൽ സ്വന്തമായി പ്രാക്ടീസ് ചെയ്യാം. ഇന്ത്യയിൽ 2018ലെ കണക്കനുസരിച്ച് 92089 സിഎക്കാർ പ്രാക്ടീസ് ചെയ്യുകയും 190104 സിഎക്കാർ ജോലി ചെയ്യുകയും ചെയ്യുന്നു. ഇന്ത്യയുടെ സാന്പത്തിക മേഖല ഒരു കുതിപ്പിന്‍റെ വക്കിലാണ്. ലോകത്തിലെ അഞ്ചാമത്തെ സാന്പത്തിക ശക്തിയാവാനുള്ള തയാറെടുപ്പിലാണ് നമ്മൾ. അതുകൊണ്ടുതന്നെ തൊഴിലവസരങ്ങൾ പതിന്മടങ്ങ് കൂടാനുള്ള സാധ്യത വളരെ വലുതാണ്. ധനകാര്യം, ഓഡിറ്റ്, അക്കൗണ്ട്സ്, ടാക്സേഷൻ, ബിസിനസ് ഉപദേശകൻ, പ്രോജക്ട് റിപ്പോർട്ട് പ്രിപ്പറേഷൻ, ഇൻവെസ്റ്റ്മെന്‍റ് പ്ലാനിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ ഒരു സിഎയ്ക്കു കഴിയും.

സിഎയ്ക്ക് ചേരാൻ രണ്ടുമാർഗങ്ങളാണുള്ളത്. ഒന്ന് ഫൗണ്ടേഷൻ കോഴ്സും മറ്റൊന്ന് ഡയറക്ട് എൻട്രിയും.

ഫൗണ്ടേഷൻ കോഴ്സ്

പ്ലസ്ടു പരീക്ഷ എഴുതിക്കഴിഞ്ഞയുടൻ തന്നെ ഫൗണ്ടേഷനുവേണ്ടി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത് നാലുമാസത്തെ പഠനകാലാവധിക്കുശേഷമേ പരീക്ഷയെഴുതാൻ സാധിക്കൂ. അതായത് ജൂണ്‍ 30ന് മുന്പ് രജിസ്റ്റർ ചെയ്താൽ നവംബറിൽ പരീക്ഷ എഴുതാം. അല്ലെങ്കിൽ ഡിസംബർ 31ന് മുന്പ് രജിസ്റ്റർ ചെയ്താൽ മേയിൽ പരീക്ഷയെഴുതാം. പരീക്ഷയ്ക്കു മുന്പായി പ്ലസ്ടു പരീക്ഷ ജയിച്ചിരിക്കണം.ഫൗണ്ടേഷൻ പരീക്ഷയ്ക്ക് നാല് പേപ്പറുകളാണുള്ളത്. ആദ്യത്തെ രണ്ട് പേപ്പറുകൾ സബ്ജക്ടീവ് ടൈപ്പും മൂന്നും നാലും പേപ്പറുകൾ ഒബ്ജക്ടീവ് ടൈപ്പും ആയിരിക്കും. മൂന്നും നാലും പേപ്പറുകൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

ഇന്‍റർമീഡിയറ്റ് കോഴ്സ്

ഫൗണ്ടേഷൻ കോഴ്സ് ജയിച്ചുകഴിഞ്ഞാൽ ഇന്‍റർമീഡിയറ്റ് കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത് എട്ടു മാസത്തെ പഠനം പൂർത്തിയാക്കിയാൽ പരീക്ഷയെഴുതാം. രണ്ട് ഗ്രൂപ്പുകളിലായി 100 മാർക്ക് വീതമുള്ള എട്ട് പേപ്പറുകളാണുള്ളത്.ഓരോ ഗ്രൂപ്പും മൊത്തമായിട്ടേ പരീക്ഷയെഴുതാൻ കഴിയൂ. ഓരോ പേപ്പറിനും കുറഞ്ഞത് 40 മാർക്കും ഗ്രൂപ്പ് മൊത്തം 50 ശതമാനം മാർക്കും വേണം ജയിക്കാൻ. ഇന്‍റർമീഡിയറ്റിലെ ഏതെങ്കിലും ഒരു ഗ്രൂപ്പോ അല്ലെങ്കിൽ രണ്ടു ഗ്രൂപ്പും കൂടിയോ ജയിച്ചാൽ മാത്രമേ ആർട്ടിക്കിൾഷിപ്പ് തുടങ്ങാൻ പറ്റൂ. ആർട്ടിക്കിൾഷിപ്പ് എന്നു പറയുന്നത് ഒരു സിഎയുടെ കീഴിൽ ലഭിക്കുന്ന പ്രായോഗിക പരിശീലനമാണ്. ആർട്ടിക്കിൾഷിപ്പ് തുടങ്ങുന്നതിന് മുന്പ് ഓറിയന്‍റേഷൻ കോഴ്സും (15 ദിവസം) ഇൻഫർമേഷൻ ടെക്നോളജി ട്രെയിനിംഗും ഉൾപ്പെടുന്ന ഐസിഐടിഎസ്എസ് (ഇന്‍റഗ്രേറ്റഡ് കോഴ്സ് ഓണ്‍ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സോഫ്റ്റ് സ്കിൽസ്) കോഴ്സും ചെയ്യേണ്ടതാണ്. ആർട്ടിക്കിൾഷിപ്പിന്‍റെ കാലാവധി മൂന്നുവർഷമാണ്. ഇക്കാലയളവിൽ ഇന്‍റർമീഡിയറ്റിന്‍റെ പാസാകാത്ത ഗ്രൂപ്പ് ഉണ്ടെങ്കിൽ അതെഴുതി പാസാകാം. ഇന്‍റർമീഡിയറ്റിന്‍റെ രണ്ടു ഗ്രൂപ്പും ജയിച്ചാൽ സിഎ ഫൈനൽ കോഴ്സിന് രജിസ്റ്റർ ചെയ്യാം.

സിഎ ഫൈനൽ കോഴ്സ്

ഫെെനൽ കോഴ്സിന് ചേർന്നുകഴിഞ്ഞാൽ ആർട്ടിക്കിൾഷിപ്പിന്‍റെ അവസാനത്തെ രണ്ടുവർഷത്തിൽ എഐസിഐടിഎസ്എസ് കോഴ്സ് ചെയ്യാം. ഇതിൽ ഇൻഫർമേഷൻ ടെക്നോളജിയും മാനേജ്മെന്‍റ് കമ്യൂണിക്കേഷൻ സ്കിൽസും ഉൾപ്പെടുന്നു. സിഎ ഫൈനലിനും രണ്ടു ഗ്രൂപ്പുകളിലായി എട്ട് പേപ്പറുകളുണ്ട്. സിഎ ഫൈനൽ പരീക്ഷ എഴുതുന്നതിന് മുന്പേ എഐസിഐടിഎസ്എസ് കോഴ്സ് നിർബന്ധമായും പൂർത്തീകരിച്ചിരിക്കണം.

സിഎ ഫൈനൽ ജയിച്ചുകഴിഞ്ഞാൽ ഐസിഎഐയുടെ മെംബർഷിപ്പിന് അപേക്ഷിച്ച് സിഎ മെംബർഷിപ്പ് എടുക്കണം.

എവിടെ, എപ്പോൾ രജിസ്റ്റർ ചെയ്യണം

ഐസിഎഐയ്ക്ക് അഞ്ച് റീജണുകളുണ്ട്. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, മധ്യം എന്നിങ്ങനെയാണത്. കേരളം സൗത്ത് ഇന്ത്യൻ റീജണൽ കൗണ്‍സിൽ (എസ്ഐആർസി) ന് കീഴിലാണ്. ചെന്നൈയാണ് ആസ്ഥാനം. കേരളത്തിൽ തിരുവനന്തപുരത്തിനു പുറമെ കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലും ഐസിഎഐയ്ക്ക് ശാഖകളുണ്ട്. ഈ ശാഖകളിൽ നിന്നും അപേക്ഷാ ഫോമുകൾ വാങ്ങാവുന്നതാണ്. ഇവിടെയെല്ലാം പ്രത്യേക കോച്ചിംഗ് ക്ലാസുകൾ നടത്താറുണ്ട്.

സിഎ ഫൈനൽ ജയിച്ച് സിഎ മെംബർഷിപ്പ് എടുത്തുകഴിഞ്ഞാൽ ഐസിഎഐയുടെ നേതൃത്വത്തിൽ നടത്തുന്ന കാന്പസ് ഇന്‍റർവ്യൂവിൽ താത്പര്യമുണ്ടെങ്കിൽ പങ്കെടുക്കാം. സിഎഐയുടെ ചെന്നൈ എസ്ഐആർസിയുടെ വെബ്സൈറ്റ് www.sircoficai.org. പുതിയ ഷെഡ്യൂൾ അനുസരിച്ച് ഫൗണ്ടേഷൻ കോഴ്സ് മേയ് 10, 12, 14, 16 തീയതികളിൽ നടക്കും. സിഎ ഇന്‍റർമീഡിയറ്റ് (ഐപിസി) കോഴ്സ് പഴയ സ്കീം ഗ്രൂപ്പ് വണ്‍ പരീക്ഷ 3, 5, 7, 9 തീയതികളിലും ഗ്രൂപ്പ് രണ്ട് പേപ്പറുകൾ മേയ് 11, 13, 15, 17 തീയതികളിലും നടക്കും. പഴയ സ്കീമിലും പുതിയ സ്കീമിലുമുള്ള സിഎ ഫൈനൽ ഗ്രൂപ്പ് വണ്‍ പേപ്പറുകൾ മേയ് 2, 4, 6, 8 തീയതികളിലും ഗ്രൂപ്പ് രണ്ട് പേപ്പറുകൾ മേയ് 10, 12, 14, 16 എന്നീ തീയതികളിലും നടക്കും.ഇന്‍റർനാഷണൽ ടാക്സേഷൻ അസസ്മെന്‍റ് ടെസ്റ്റ് മേയ് 10, 12 എന്നീ തീയതികളിൽ നടക്കും.

ഈ പരീക്ഷകൾക്ക് മാർച്ച് 12 വരെ അപേക്ഷിക്കാം. കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ പരീക്ഷാ സെന്‍ററുകളുണ്ട്. ഐസിഎഐയുടെ കോമണ്‍ പ്രൊഫിഷൻസി ടെസ്റ്റ് (സിപിടി) ജൂണ്‍ 16ന് രാവിലെയും ഉച്ചയ്ക്കുമായി നടക്കും. ഏപ്രിൽ നാലുമുതൽ 24 വരെ അപേക്ഷിക്കാം. 1000 രൂപയാണ് അപേക്ഷാഫീസ്. 600 രൂപ ഫൈൻ അടച്ചാൽ മേയ് രണ്ടു വരെ അപേക്ഷിക്കാം.

ഐസിഎഐയുടെ വെബ്സൈറ്റ് icai.orgആണ്. അതിൽ icaicloudcampus ക്ലിക്ക് ചെയ്താൽ ഒരു വിദ്യാർഥിക്ക് പഠിക്കുവാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ടായിരിക്കും. രജിസ്റ്റർ ചെയ്യുന്പോൾ ഒരു സെറ്റ് പാഠപുസ്തകം ഇൻസ്റ്റിറ്റ്യൂട്ട് ആയച്ചുതരും. എല്ലാ പുസ്തകത്തിന്‍റെയും പിഡിഎഫ് വെബ്സൈറ്റിൽ സൗജന്യമായി ലഭ്യമാണ്.

കൂടാതെ എല്ലാ വിഷയങ്ങളുടെയും പാഠഭാഗം തിരിച്ചുള്ള വീഡിയോ ലക്ചേഴ്സ്, ഓഡിയോ ലക്ചേഴ്സ്, പവർപോയിന്‍റ് പ്രസന്‍റേഷൻ മുതലായവ വെബ്സൈറ്റിൽ സൗജന്യമായി ലഭ്യമാണ്.
അതുപോലെതന്നെ റിവിഷൻ ടെസ്റ്റ് പേപ്പർ, മുൻകാല പരീക്ഷകളുടെ ചോദ്യോത്തരങ്ങൾ, പ്രാക്ടീസ്മാനുവൽ മുതലായവയും വെബ്സൈറ്റിൽ ലഭ്യമാണ്. ഓണ്‍ലൈൻ ആയി പുസ്തകങ്ങൾ വാങ്ങുവാനും സൗകര്യമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ട്യൂഷനും മറ്റും പണവും സമയവും ചെലവാക്കാതെ സ്വയം പരീക്ഷയ്ക്ക് തയാറാകാൻ വേണ്ട എല്ലാ സൗകര്യങ്ങളും വെബ്സൈറ്റിലുണ്ട്.
ഇപ്പോൾ പുതുതായി വെർച്വൽ ക്ലാസുകൾ അല്ലെങ്കിൽ ഓണ്‍ലൈൻ ക്ലാസുകളും തുടങ്ങിയിട്ടുണ്ട്.

ഡയറക്ട് എൻട്രി

ചില അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഫൗണ്ടേഷൻ എഴുതാതെ തന്നെ നേരിട്ട് ഇന്‍റർമീഡിയറ്റിന് ചേരാം. ആ സംവിധാനത്തെയാണ് ഡയറക്ട് എൻട്രി എന്നു പറയുന്നത്. യോഗ്യത താഴെപറയുന്നു.
1. കൊമേഴ്സ് ബിരുദ, ബിരുദാനന്തര കോഴ്സുകൾ 55 ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങി ജയിച്ചവർ.
2. കൊമേഴ്സിന് ബിരുദ, ബിരുദാനന്തര കോഴ്സുകൾ 60 ശതമാനത്തിൽ കുറയാതെ വാങ്ങി ജയിച്ചവർ.
3. കന്പനി സെക്രട്ടറീസ് കോഴ്സിന്‍റെയോ കോസ്റ്റ് അക്കൗണ്ടന്‍റ് കോഴ്സിന്‍റെയോ ഇന്‍റർമീഡിയറ്റ് ജയിച്ചവർ.

അവസാന വർഷ ബിരുദ പഠനം നടത്തുന്നവർക്കും വേണമെങ്കിൽ രജിസ്റ്റർ ചെയ്യാം. മേൽപറഞ്ഞ യോഗ്യതയുള്ളവർ നേരിട്ടുതന്നെ ഇന്‍റർമീഡിയറ്റിനു രജിസ്റ്റർ ചെയ്യാം. നേരത്തെ പറഞ്ഞ ഐസിഐടിഎസ്എസ് കോഴ്സ് പൂർത്തിയാക്കിയതിനുശേഷം ആർട്ടിക്കിൾഷിപ്പ് തുടങ്ങാം. ആർട്ടിക്കിൾഷിപ്പ് തുടങ്ങി ഒന്പത് മാസങ്ങൾ കഴിഞ്ഞാൽ പരീക്ഷയെഴുതാം. ഇന്‍റർമീഡിയറ്റ് ജയിച്ചുകഴിഞ്ഞാൽ സിഎ ഫൈനലിന് അപേക്ഷിക്കാം. സിഎ ഫൈനൽ പരീക്ഷ എഴുതുന്നതിനു മുന്പേ ഐസിസിഐടിഎസ്എസ് കോഴ്സ് നിർബന്ധമായും പൂർത്തീകരിക്കണം.

സിഎ ഫൈനൽ ജയിച്ചുകഴിഞ്ഞാൽ ഐസിഎഐയുടെ മെംബർഷിപ്പിന് അപേക്ഷിച്ച് സിഎ മെംബർഷിപ്പ് നേടാം. കന്പനി സെക്രട്ടറി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയോ കോസ്റ്റ് അക്കൗണ്ടന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയോ ഇന്‍റർമീഡിയറ്റ് ജയിച്ചവർക്ക് സിഎ ഇന്‍റർമീഡിയറ്റിനു നേരിട്ടുതന്നെ രജിസ്റ്റർ ചെയ്യാം

ആർട്ടിക്കിൾഷിപ്പ്

ഒരു സിഎയുടെ കീഴിൽ ലഭിക്കുന്ന പ്രായോഗിക പരിശീലനത്തെയാണ് ആർട്ടിക്കിൾഷിപ്പ് എന്നു പറയുക. ഒരു സിഎ വിദ്യാർഥിയുടെ ഏറ്റവും പ്രയോജനകരമായ മൂന്നുവർഷങ്ങളാണിവ. ഒരു സിഎയുടെ കീഴിൽ അദ്ദേഹം ഓഡിറ്റ് ചെയ്യുന്ന സ്ഥാപനങ്ങളിൽ പോകാനും കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനും ഇതുപകരിക്കുന്നു. ഒരു സിഎയുടെ ജോലിയുടെ പ്രത്യേകതകളും ഉത്തരവാദിത്വങ്ങളും മനസിലാക്കാൻ സാധിക്കും. സിഎ ഫൈനൽ ജ

യിച്ചുകഴിയുന്പോൾ തന്നെ ഈ മേഖലയിലെ വിവിധ കാര്യങ്ങൾ പ്രായോഗിക പരിശീലനത്തിലൂടെ ഒരു വിദ്യാർഥി മനസിലാക്കിയിരിക്കും. ഈ കാലയളവിൽ ഐസിഎഐ നിഷ്കർഷിക്കുന്ന സ്റ്റൈപ്പൻഡ് വിദ്യാർഥികൾക്ക് ലഭിക്കുന്നതാണ്. മറ്റു പല പ്രഫഷണൽ കോഴ്സുകൾക്കും ഇല്ലാത്ത ഒരു സവിശേഷതയാണ് ആർട്ടിക്കിൾഷിപ്പ്.

സി. ഹരി
ചാർട്ടേഡ് അക്കൗണ്ടന്‍റ്