ഓഹരി വിപണിയെ അറിയാന്‍
ഇന്ത്യയിൽ മാനേജ്മെന്‍റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിരവധിയുണ്ടെങ്കിലും മൂലധന മാർക്കറ്റുമായും, ഇൻഷ്വറൻസ് സംബന്ധമായും നിലവാരമുള്ള കോഴ്സുകൾ താരതമ്യേന കുറവാണ്. ഓഹരി മാർക്കറ്റിലെ മാറിയ സാഹചര്യം കണക്കിലെടുക്കുന്പോൾ നിരവധി തൊഴിലവസരങ്ങളാണ് വരും നാളുകളിൽ ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്.

കന്പനികൾ, ഓഹരി ബ്രോക്കർമാർ, ഡിപ്പോസറ്ററി പാർട്ടിസിപ്പന്‍റുമാർ, രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്‍റുമാർ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, മർച്ചന്‍റ് ബാങ്കർമാർ, മ്യൂച്ചൽ ഫണ്ട് ഏജന്‍റുമാർ, അസറ്റ് മാനേജ്മെന്‍റ് കന്പനികൾ, ഇൻവെസ്റ്റ്മെന്‍റ് ബാങ്കിംഗ് സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് കന്പനികൾ, ബാങ്കുകൾ ഇവയൊക്കെ ഉൾപ്പെട്ടതാണ് ഇന്ത്യൻ മൂലധന വിപണി. എന്നാൽ ഇവയിൽ ജോലി ചെയ്യുന്നവർക്ക് പ്രഫഷണൽ മികവിനായി നിശ്ചിത യോഗ്യത വേണമെന്ന നിഷ്കർഷ മുൻകാലങ്ങളിൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ മൂലധന വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഇത്തരം സേവനങ്ങൾക്ക് സർട്ടിഫിക്കേഷൻ നിർബന്ധമാക്കിയിരിക്കുന്നു. ഇതനുസരിച്ച് അതതു മേഖലകളിൽ സർട്ടിഫൈഡ് പ്രഫഷണലായിട്ടുള്ളവർക്ക് മാത്രമേ ജോലി ചെയ്യാൻ സാധിക്കു. ഇതുവഴി സുതാര്യവും മെച്ചപ്പെട്ടതുമായ ഇടപാടുകൾ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

ഇന്ത്യൻ സാന്പത്തിക രംഗവുമായി ബന്ധപ്പെട്ട വിവിധ ജോലികൾക്കായി മികച്ച പ്രഫഷണലുകളെ വാർത്തെടുക്കാൻ ഉദ്ദേശിച്ച് സെബി മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നവി മുംബൈയിലെ വാഷിയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ് (എൻഐഎസ്എം). എൻഐഎസ്എം നടത്തുന്ന വിവിധ അക്കാഡമിക് പ്രോഗ്രാമുകളെക്കുറിച്ചു പരിശോധിക്കാം.

സർട്ടിഫിക്കറ്റ് കോഴ്സുകൾ

സർട്ടിഫിക്കറ്റ് ഇൻ സെക്യൂരിറ്റീസ് ലോസ്: ആറു മാസം കൊണ്ട് പൂർത്തിയാക്കാവുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാമാണിത്. ബിരുദമാണ് കുറഞ്ഞ യോഗ്യതയെങ്കിലും എംബിഎ, എംകോം, കന്പനി സെക്രട്ടറി തുടങ്ങിയ കോഴ്സുകൾ കഴിഞ്ഞ് മൂലധന വിപണിയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഫഷണലുകൾക്കാണ് ഇത് ഏറെ ഗുണം ചെയ്യുക. ബ്രോക്കർ സ്ഥാപനങ്ങളിലും ബാങ്കിലും കംപ്ലെയൻസ് വിഭാഗത്തിൽ ജോലി ലഭിക്കാൻ ഈ കോഴ്സ് ഉപകരിക്കും. ശനി, ഞായർ ദിവസങ്ങളിലായി 26 ആഴ്ചകൾ കൊണ്ടും ഈ കോഴ്സ് പൂർത്തിയാക്കാം.

സർട്ടിഫിക്കേഷൻ ഇൻ ഫിനാൻഷൽ എൻജിനിയറിംഗ് ആൻഡ് റിസ്ക് മാനേജ്മെന്‍റ്: ഇത് ഒരു വർഷത്തെ പ്രോഗ്രാമാണ്. മുംബൈയിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് ശനി, ഞായർ ദിവസങ്ങളിലെ ക്ലാസുകളിൽ സംബന്ധിക്കാം. മറ്റുള്ളവർക്ക് ഓരോ മൂന്നു മാസത്തിലും 10 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കാന്പസ് പ്രോഗ്രാം വഴി ഈ കോഴ്സ് പൂർത്തിയാക്കാം. റിസ്ക് മാനേജ്മെന്‍റിലും, ട്രഷറി മാനേജ്മെന്‍റിലും മികച്ച തൊഴിലുകൾ തേടുന്നവർക്കാണ് ഈ കോഴ്സ് ഉപകരിക്കുക. ബിരുദമാണ് യോഗ്യത.

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സെക്യൂരിറ്റീസ് മാർക്കറ്റ്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സും വിവേകാനന്ദ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന കോഴ്സാണിത്. ബിരുദധാരികൾക്ക് അപേക്ഷിക്കാം ഇന്‍റർവ്യുവിന്‍റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ.

പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ

പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ സെക്യൂരിറ്റീസ് മാർക്കറ്റ്: ക്യാപ്പിറ്റൽ മാർക്കറ്റുമായി ബന്ധപ്പെട്ട സ്പെഷലിസ്റ്റുകളെ വാർത്തെടുക്കുന്ന പദ്ധതിയാണിത്. ഫണ്ട് മാനേജ്മെന്‍റ്, ഡീലിംഗ്, സെയിൽസ്, ഉത്പന്ന വിപണനം, ബ്രാൻഡ് മാനേജ്മെന്‍റ്, ഓപ്പറേഷൻസ്, സാന്പത്തിക ആസൂത്രണം, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിലാണ് പഠനം. ഏറ്റവും മികച്ച പ്രഫഷണലുകളെയും അക്കാഡമിക് വിദഗ്ധന്മാരെയും ഉൾപ്പെടുത്തി ലോകോത്തര കരിക്കുലത്തിന്‍റെ സഹായത്തോടെയാണ് ഈ കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ 100 ശതമാനം പ്ലേസ്മെന്‍റും ഉറപ്പാണ്. നാലു ടേമുകളായി ഒരു വർഷമാണ് കാലാവധി. അഖിലേന്ത്യാ മാനേജ്മെന്‍റ് അഭിരുചി പരീക്ഷകളിൽ ലഭിച്ച മികച്ച സ്കോറാണ് പ്രവേശന മാനദണ്ഡം. എൻഐഎസ്എം നടത്തുന്ന മറ്റ് സർട്ടിഫിക്കേഷനുകളിൽ ലഭിച്ച മികച്ച മാർക്കും അഡ്മിഷന് സഹായിക്കും. 60 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം അല്ലങ്കിൽ സിഎ/ സിഎംഎ സിഎസ് എന്നിവയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഫെബ്രുവരി 28നകം അപേക്ഷിക്കണം. ഷോർട് ലിസ്റ്റ് ചെയ്യുന്നവരെ എസ്സേ റൈറ്റിംഗ്/ ഗ്രൂപ് ഡിസ്കഷൻ/ ഇന്‍റർവ്യു എന്നിവ നടത്തിയാണു തെരഞ്ഞെടുപ്പ്.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്‍റ് (സെക്യൂരിറ്റീസ് മർക്കറ്റ്സ്): 60 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും അഖിലേന്ത്യാ മാനേജ്മെന്‍റ് പ്രവേശന പരീക്ഷയിൽ മികച്ച സ്കോർ നേടിയവർക്കും അപേക്ഷിക്കാം. പ്രായം 28 വയസ് കവിയരുത്. ഫെബ്രുവരി 28നകം അപേക്ഷിക്കണം.