ഡിസൈന്‍ കോഴ്‌സുകള്‍ക്ക് അംഗീകാരവുമായി എഐസിടിഇ
സാങ്കേതിക വിദ്യയുടെ വളർച്ചയിൽ ഡിസൈനിനുള്ള പ്രാധാന്യം കണക്കിലെടുത്ത് ഡിസൈൻ അനുബന്ധ കോഴ്സുകളെല്ലാം 2019-20 അധ്യയന വർഷം മുതൽ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ (എഐസിടിഇ) അംഗീകാരത്തിലേക്ക്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻജിനിയറിംഗ്, ആർക്കിടെക്ച്ചർ, മാനേജ്മെന്‍റ്, ഫാർമസി, അപ്ലൈഡ് ആർട്സ്, എംസിഎ എന്നീ മേഖലകളിലെ കോഴ്സുകൾക്കായിരുന്നു ഇതുവരെ എഐസിടിഇ അംഗീകാരം നൽകിയിരുന്നത്.

ഡിസൈൻ കോഴ്സുകൾ തൊഴിൽ മേഖലയിലും ഐടി-വ്യാവസായിക രംഗത്തും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വൻ സാധ്യതകൾ വിലയിരുത്തിയാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പിനു കീഴിലുള്ള എഐസിടിഇ ഈ സുപ്രധാന നീക്കത്തിലെത്തിയത്.

ഡിസൈൻ ഇന്ന് എല്ലാ മേഖലകളിലും അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. എൻജിനിയറിംഗ് രംഗത്ത് മാത്രമാണ് ഡിസൈൻ എന്ന മിഥ്യാ ധാരണ കഴിഞ്ഞ കുറച്ചു കാലങ്ങളിലായി പൊളിച്ചെഴുതി. വസ്ത്ര വിഭാഗം, ഫിലിം ആൻഡ് വീഡിയോ, സിറാമിക്സ്, പ്രൊഡക്ട് ഡിസൈൻ, ഓട്ടോമൊബൈൽ, ഇന്‍റീരിയർ തുടങ്ങി വൈവിധ്യമാർന്ന മേഖലയിൽ ഡിസൈനിനുള്ള പ്രാധാന്യം വലുതാണ്. മൾട്ടിനാഷണൽ കന്പനികൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും ആവശ്യമായ ഡിസൈനർമാരെ കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്.

മനുഷ്യ നിർമിതമായ ഏതൊരു വസ്തുവിന്‍റെ പിന്നിലും ഡിസൈൻ മികവുണ്ട്. ഈ ഡിസൈൻ രീതികളും പ്രാഗത്ഭ്യവും ഉപയോഗപ്പെടുത്തലുമാണ് ആ വസ്തുവിന്‍റെ വിപണന വിജയ സാധ്യതകൾ. ബംഗളൂരു, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, മുംബൈ, ഗോഹട്ടി, ഹൈദരബാദ് എന്നിവിടങ്ങളിലെ ഐഐടികൾ ഉൾപ്പെടെ രാജ്യത്ത് 19 സ്ഥാപനങ്ങളിൽ മാത്രമാണ് നിലവിൽ ഡിസൈൻ കോഴ്സുകളുള്ളത്. UCEED എന്ന പ്രവേശന പരീക്ഷയിലൂടെയാണ് ഇവിടങ്ങളിലെ നാമമാത്രമായ സീറ്റുകളിലേക്കുള്ള പ്രവേശനം.

ഐടി, വ്യാവസായിക മേഖലകളുടെ ആവശ്യം പരിഗണിച്ചാണ് ഡിസൈൻ കോഴ്സുകൾക്ക് എഐസിടിഇ പുതിയ മുഖം നൽകാനൊരുങ്ങുന്നത്. നാലു വർഷമുള്ള B.Des (ബാച്ചിലർ ഓഫ് ഡിസൈൻ) കോഴ്സുകളും രണ്ട് വർഷമുള്ള M.Des (മാസ്റ്റർ ഓഫ് ഡിസൈൻ) കോഴ്സുകളും മൂന്നു വർഷമുള്ള D.Des (ഡിപ്ലോമ ഇൻ ഡിസൈൻ) കോഴ്സുകൾക്കുമാണ് എഐസിടിഇ അംഗീകാരം നൽകുന്നത്. ഏത് മേഖലകളിലും ഏത് ഡിസൈൻ കോഴ്സുകളും സ്ഥാപനങ്ങൾക്ക് തുടങ്ങാവുന്നതാണ്. പ്ലസ്ടു 45 ശതമാനം മാർ‌ക്കോടെ വിജയിച്ച ആർക്കും ഡിസൈൻ കോഴ്സുകൾക്ക് ചേരാം. ഡിസൈൻ ഒരു ഇന്‍റർ ഡിസിപ്ലിനറി കോഴ്സായതിനാൽത്തന്നെ അഭിരുചിയും വൈദഗ്ധ്യവുമാണ് പ്രാധാന്യം. കേവലം 30 പേരടങ്ങുന്ന ഒരു ബാച്ചിനാണ് അംഗീകാരം നൽകുക. ഇങ്ങനെ പരമാവധി അഞ്ച് ബാച്ചുകൾ ഒരു സ്ഥാപനത്തിൽ അനുവദിക്കും.

നിലവിൽ എഐസിടിഇ അംഗീകാരമുള്ള ഏത് സ്ഥാപനത്തിലും ഡിസൈൻ കോഴ്സുകൾ ആരംഭിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. പുതിയ സ്ഥാപനമായും ഡിസൈൻ കോഴ്സുകൾ അനുവദിക്കും. ബി ഡെസ്, എം പ്ലാനിംഗ്, മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് എന്നീ യോഗ്യതയുള്ളവർക്ക് ഡിസൈൻ കോഴ്സുകളുടെ അധ്യാപകരാവാം. ഫാഷൻ ഡിസൈനിംഗിൽ നാലു വർഷത്തെ ബി ഡെസ് ബിരുദം നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നിലവിൽ കൊല്ലം കുണ്ട റയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഇവിടത്തെ വിദ്യാർഥികൾക്ക് മികച്ച പ്ലേസ്മെന്‍റ് ലഭിക്കുന്നുണ്ട്. കൊല്ലത്ത് തന്നെയുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പ്രൊഡക്ട് ഡിസൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ, അപ്പാരൽ ഡിസൈൻ എന്നിവയിൽ പിജി ഡിപ്ലോമ കോഴ്സുകൾ നടത്തുന്നുണ്ട്.

എഐസിടിഇ അംഗീകാരം നൽകുന്നതോടെ സംസ്ഥാനത്തെ മികച്ച എൻജിനിയറിംഗ് കോളജുകളിൽ ഡിസൈൻ കോഴ്സുകൾ ആരംഭിക്കാനാവും. ഡിസൈൻ രംഗത്തെ അനന്ത സാധ്യതകൾ വേണ്ട വിധം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഡിപ്ലോമ ഇൻ ഡിസൈൻ കോഴ്സുകൾ ടെക്നിക്കൽ ബോർഡുകളുടെയോ സർവകലാശാലകളുടെയോ അംഗീകാരമില്ലാതെ തന്നെ അതത് സ്ഥാപനങ്ങൾ നൽകുന്ന ഓട്ടോണമസ് ഡിപ്ലോമകളായി നടത്താനാണ് എഐസിടിഇ പദ്ധതിയിടുന്നത്. സാങ്കേതിക ബോർഡുകൾ ഡിസൈൻ കോഴ്സുകൾക്ക് സജ്ജമാവാത്തതിനാൽ പിജിഡിഎം കോഴ്സ് നടത്തിപ്പ് രീതി ഇതിലും പിന്തുടരും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ആൻഡ് ഡിസൈനിൽ ബിരുദ കോഴ്സ്

ലണ്ടനിലെ കിംഗ്സ്റ്റണ്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ആൻഡ് ഡിസൈൻ നടത്തുന്ന ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫാഷൻ ഡിസൈൻ, ഇന്‍റീരിയർ ആർക്കിടെക്ചർ ആൻഡ് ഡിസൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏപ്രിൽ 27നകം അപേക്ഷിക്കണം. ഏപ്രിൽ 28ന് കൊച്ചി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയും തുടർന്നു മേയ് 10,11,12 തീയതികളിൽ ന്യൂഡൽഹിയിൽ അഭിരുചി പരിശോധനയിലൂടെയുമാണ് അഡ്മിഷൻ. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. 2000 രൂപയാണ് അപേക്ഷാ ഫീസ്. 1,31,000 രൂപയാണ് ആദ്യ വർഷത്തെ ട്യൂഷൻ ഫീസ്.

രണ്ടു മണിക്കൂർ ദൈർഘ്യമുള്ളതാണ് പ്രവേശന പരീക്ഷ. 200 മാർക്കിന്‍റെ ചോദ്യങ്ങൾ ഉണ്ടായിരിക്കും.ലോജിക്കൽ റീസണിംഗ്, ക്രിയേറ്റീവ് തിങ്കിംഗ്, വിഷ്വൽ എബിലിറ്റി എന്നീ മേഖലകളിൽ നിന്നുള്ളതായിരിക്കും ചോദ്യങ്ങൾ. വെബ്സൈറ്റ്: www.iiad.edu.in.

ഡോ. എം. അബ്ദുൾ റഹ്മാൻ
(മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റ്, കേരള)