ജെന്‍ഡര്‍ സ്റ്റഡീസ്: കാലത്തിനൊപ്പം
ജൻഡർ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം, ഗവേഷണം എന്നൊക്കെ കേൾക്കുമ്പോൾ സംശയങ്ങൾ നിരവധിയുണ്ടാകും. എന്താണ് ജൻഡർ സ്റ്റഡീസ്? ജൻഡർ സ്റ്റഡീസിൽ എന്തൊക്കെയാണ് പഠിക്കുന്നത്? ജൻഡർ സ്റ്റഡീസും വുമൺ സ്റ്റഡീസും ഒന്ന് തന്നെയാണോ? ഫെമിനിസം ആണോ പഠിപ്പിക്കുന്നത്? എന്തൊക്കെയാണ് ജോലി സാധ്യതകൾ? ചോദ്യങ്ങൾ അവസാനിക്കുന്നില്ല.

യുജിസിയുടെ പ്രത്യേക നിർദേശ പ്രകാരം ഇന്ത്യയിലെ നിരവധി സർവകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സെന്‍റർ ഫോർ വുമൺസ് സ്റ്റഡീസ് വർഷങ്ങളായി നിലവിലുണ്ട്. പലയിടത്തും മറ്റൊരു പഠന മേഖലയുടെ ഭാഗമോ ഗവേഷണവിഭാഗമോ മാത്രമായി ചുരുങ്ങുമ്പോഴും പല പ്രശസ്തമായ സർവകലാശാലകളും ജൻഡർ സ്റ്റഡീസ്/വിമൻസ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദ പഠനം ഒരുക്കുന്നുണ്ട്. സിലബസുകളിൽ ചില വ്യത്യാസങ്ങളൊഴിച്ചാൽ വിമൻസ് സ്റ്റഡീസും ജൻഡർ സ്റ്റഡീസും ലക്ഷ്യമാക്കുന്നത് ഒന്ന് തന്നെയാണ്. ലിംഗ സമത്വവും ശാക്തീകരണവും ലിംഗാവബോധവും നീതിയും. ചെന്നൈക്കടുത്ത് ശ്രീപെരുമ്പത്തൂരിൽ സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്‍റ് (ആർജിഎൻഐവൈഡി) യുവജന ക്ഷേമവികസനം ലക്ഷ്യമാക്കി 1993 ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ്.

അന്താരാഷ്ട്രീയ, ദേശീയ തലങ്ങളിൽ നിരവധി അക്കാഡമിക് പരിശീലന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കേന്ദ്ര യുവജനകായിക മന്ത്രാലത്തിനു കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന ഈ കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനം എംഎ ജൻഡർ സ്റ്റഡീസ് ഉൾപ്പെടെ ആറ് വ്യത്യസ്ത പിജി കോഴ്സുകൾ ആണ് വിദ്യാർഥികൾക്കായി മുന്നോട്ട് വയ്ക്കുന്നത്. തിയറി ക്ലാസുകൾക്കൊപ്പം തന്നെ ഫീൽഡ് വിസിറ്റും ഇന്‍റേൺഷിപ്പും ഡെസർട്ടേഷനും അടങ്ങുന്ന നാല് സെമസ്റ്റർ കോഴ്സുകളാണ് എല്ലാം. ലിംഗബോധവും നീതിയും, അതിന്‍റെ ചരിത്രവും വളർച്ചയും ആശയങ്ങളും, മുഖ്യശ്രേണിയിൽ നിന്ന് പുറം തള്ളപ്പെടുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ഭിന്നലിംഗക്കാരുടെയും അവശ വിഭാഗങ്ങളുടെയും അവകാശങ്ങളും കാഴ്ചപ്പാടുകളും വികസനാധിഷ്ഠിതമായി അവതരിപ്പിക്കുന്ന കോഴ്സാണ് എംഎ ജൻഡർ സ്റ്റഡീസ്. ഫെമിനിസ്റ്റ് തിയറി, ഫെമിനിസ്റ്റ് മൂവ്മെന്‍റ്സ്, ജൻഡർ ട്രെയിനിംഗ്, ജൻഡർ മെയിൻസ്ട്രീമിംഗ്, ജൻഡർ ആൻഡ് സൊസൈറ്റി തുടങ്ങി വികസനം, ആരോഗ്യം, നിയമം, അതിക്രമങ്ങൾ, ഭരണനിർവഹണം എന്നിങ്ങനെ വിവിധ വശങ്ങളുമായി ജൻഡറിനെ അപഗ്രഥനം ചെയ്യുന്ന പേപ്പറുകൾ. ഇവയുമായി ബന്ധപ്പെട്ട ഫീൽഡ് വിസിറ്റ്, ഭാവി ജോലി സാധ്യതകളുള്ള തരത്തിൽ ഇന്‍റേൺഷിപ്, ഗവേഷണ പ്രാഗല്ഭ്യത്തിനായി ഡെസർട്ടേഷൻ വർക്ക് എന്നിവ കുട്ടികളെ ജോലിക്ക് തയാറാക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്.

ഇന്ത്യയിലും വിദേശത്തും നടക്കുന്ന സ്റ്റുഡന്‍റ് എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ പങ്കെടുക്കാനുള്ള അവസരം, യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളിൽ പരിശീലനത്തിനും ജോലിക്കുമുള്ള സാധ്യതകൾ, അന്താരാഷ്ട്ര നിലവാരമുള്ള ലൈബ്രറി, സ്മാർട് ക്ലാസ്റൂമുകൾ, അതിമനോഹരമായ കാന്പസ് തുടങ്ങിയവ ആർജിഎൻഐവൈഡിയുടെ പ്രത്യേകതയാണ്. ജൻഡർ സ്റ്റഡീസിലെ ബിരുദാനന്തര ബിരുദവും തുടർ ഗവേഷണവും നിരവധി സർക്കാർ സ്ഥാപനം/എൻജിഓകളിലെ ജൻഡർ അനലിസ്റ്റ്, പ്രൊജക്റ്റ് മാനേജർ, റിസേർച് അസിസ്റ്റന്‍റ്, സെൻസിറ്റൈസേഷൻ പ്രോഗ്രാം ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കുള്ള മുൻഗണന ഉറപ്പാക്കുന്നു. അതിനൊപ്പം തന്നെ നിരവധി വിമൺ സ്റ്റഡീസ് സെന്‍ററുകളിലെ അധ്യാപക/ഗവേഷക/പോസ്റ്റ്ഡോക്ടറൽ തസ്തികകളും. ജൻഡർ സ്റ്റഡീസ് ഇന്‍റർ ഡിസിപ്ലിനറി ആയതിനാൽ ഏതു അക്കാഡമിക പാഠ്യവിഷയവുമായി ബന്ധപ്പെട്ടും ഈ വിഷയം പ്രസക്തമാണ്. കോഴ്സിന് അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ആർജിഎൻഐവൈഡി വെബ്സൈറ്റ് സന്ദർശിക്കാം: : http://www.rgniyd.gov.in

ഡോ. നിയതി ആർ.കൃഷ്ണ
(അസിസ്റ്റന്‍റ് പ്രഫസർ, രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്‍റ് ,
ശ്രീപെരുന്പത്തൂർ)