ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി: എവിടെയും എപ്പോഴും
ഇന്ത്യയിലും കേരളത്തിൽ പ്രത്യേകിച്ചും വളരെയേറെ പ്രചാരം നേടി വരികയാണ് ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) പ്രോഗ്രാമുകൾ. മോഡുലാർ രീതിയിലുള്ള പാഠ്യ പദ്ധതിയും പഠിതാക്കളുടെ ഇഷ്ടാനുസരണം പഠന സമയം/പഠനം പൂർത്തിയാക്കാനുള്ള കാലയളവ്, പഠന/പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുന്നതിനോ മാറ്റുന്നതിനോ ഉള്ള സൗകര്യം, ഇന്ത്യയിൽ എവിടെയും പഠനം തുടരാനും പരീക്ഷയെഴുതാനുമുള്ള സൗകര്യം എന്നിവയെല്ലാമാണ് ഇഗ്നോയുടെ കോഴ്സുകളിലേക്കു പഠിതാക്കളെ ആകർഷിക്കുന്നത്.

രണ്ടു ഘടകങ്ങൾ അടങ്ങിയതാണ് മൂല്യനിർണയ പ്രക്രിയ. കണ്ടിന്യൂവസ് ഇവാല്യുവേഷനാണ് ആദ്യ ഘടകം. സ്റ്റഡി സെന്‍ററിൽ സമർപ്പിക്കുന്ന അസൈൻമെന്‍റുമായി ബന്ധപ്പെടുത്തിയാണ് ഈ മൂല്യനിർണയം. മറ്റ് യൂണിവേഴ്സിറ്റികളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകർ ചേർന്ന് തയാറാക്കിയ ഇഗ്നോയുടെ സ്റ്റഡി മെറ്റീരിയലുകൾ ലോകോത്തര നിലവാരം പുലർത്തുന്നവയാണ്. ഗുണമേന്മയുടെ കാര്യത്തിൽ കോമണ്‍വെൽത്ത് ഓഫ് ലേണിംഗിന്‍റെ പുരസ്കാരം ലഭിച്ച ഇഗ്നോ സ്റ്റഡി മെറ്റീരിയലുകൾ സിവിൽ സർവീസ് പരീക്ഷ, യുപിഎസ്‌സി പരീക്ഷ, മറ്റു മത്സര പരീക്ഷകൾ എന്നിവയ്ക്കു തയാറെടുക്കുന്നവർ റഫറൻസിനായി ഉപയോഗിക്കുന്നുണ്ട്.

പാഠ്യപദ്ധതിയുടെ മികവും പ്രോഗ്രാം ചെയ്യുന്നതിനും പൂർത്തീകരിക്കുന്നതിനും വിദൂര വിദ്യാഭ്യാസ മേഖല നൽകുന്ന സൗകര്യങ്ങളുമാണ് മിക്ക പഠിതാക്കളെയും ഇഗ്നോ എംബിഎയിലേക്ക് ആകർഷിക്കുന്നത്.

ഇപ്പോൾ അപേക്ഷിക്കാം

ഇഗ്നോയുടെ ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനുവരി 15നകം അപേക്ഷിക്കണം.

ഫിലോസഫി, ഗാന്ധിയൻ ആൻഡ് പീസ് സ്റ്റഡീസ്, എക്സ്റ്റൻഷൻ ആൻഡ് ഡവലപ്മെന്‍റ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, ജെൻഡർ ആൻഡ് ഡവലപ്മെന്‍റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, റൂറൽ ഡവലപ്മെന്‍റ്, സോഷ്യോളജി, ടൂറിസം മാനേജ്മെന്‍റ് എന്നിവയിൽ എംഎ, എംഎസ്ഡബ്ലിയു, എംസിഎ, മാസ്റ്റർ ഓഫ് ലൈബ്രററി ആൻഡ് ഇൻഫർമേഷൻ സയൻസസ്, എംഎസ്‌സി മാത്തമാറ്റിക്സ്, എംഎസ്‌സി ഡയറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്‍റ്, എംകോം എന്നിവയാണു ബിരുദാനന്തര ബിരുദ കോഴ്സുകൾ.

കൂടാതെ ബിഎസ്‌സി (ഫിസിക്സ്, കെമിസ്ട്രി, ലൈഫ് സയൻസസ്), ബിഎ, ബാച്ചിലർ ഓഫ് ടൂറിസം സ്റ്റഡീസ്, ബികോം, ബിസിഎ, ബിഎസ്ഡബ്ല്യു, ബിഎൽഐഎസ്, ബാച്ചിലർ ഓഫ് പ്രിപ്പറേറ്ററി പ്രോഗ്രാം എന്നീ ബിരുദ കോഴ്സുകൾക്കും ബിരുദാനന്തര ബിരുദ ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും അപേക്ഷിക്കാവുന്നതാണ്. ജനുവരിയിൽ ആരംഭിക്കുന്ന അടുത്ത സെഷനിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 15 ആണ്. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് ആയിരം രൂപയ്ക്ക് ഇഗ്നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിൽ നിന്നോ സ്റ്റഡി സെന്‍ററുകളിൽ നിന്നോ ലഭിക്കും. വെബ്സൈറ്റിൽ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്തെടുത്തും അപേക്ഷിക്കാം. വെബ്സൈറ്റ്: www. ignou.ac.in.

ഓപ്പണ്‍മാറ്റ്

ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ മാനേജ്മെന്‍റ് പ്രോഗ്രാമുകളിലെ അഡ്മിഷനുള്ള പ്രവേശന പരീക്ഷയായ ഓപ്പണ്‍മാറ്റ് ഫെബ്രുവരിയിൽ നടത്തും. ജനുവരി 15നകം അപേക്ഷിക്കണം. ജനുവരി ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

എംബിഎ, ഡിപ്ലോമ ഇൻ മാനേജ്മെന്‍റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്‍റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്‍റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫിനാൻഷൽ മാനേജ്മെന്‍റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഓപ്പറേഷൻസ് മാനേജ്മെന്‍റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാർക്കറ്റിംഗ് മാനേജ്മെന്‍റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫിനാൻഷ ൽ മാർക്കറ്റ് പ്രാക്ടീസ് എന്നീ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷനാണ് ഓപ്പണ്‍മാറ്റ് നടത്തുന്നത്. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്കും മാനേജീരിയൽ, സൂപ്പർവൈസറി കാറ്റഗറി തസ്തികകളിൽ പ്രവൃത്തി പരിചയമുള്ളവർക്കും 45 ശതമാനം മാർക്കു മതി.പ്രഫഷണൽ ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം.
മോഡുലർ രീതിയിലുള്ള പാഠ്യപദ്ധതിയാണ് ഇഗ്നോ എംബിഎ പ്രോഗ്രാം പിന്തുടരുന്നത്. എംബിഎ പൂർത്തിയാക്കുന്നതിനൊപ്പം ഒരു ഡിപ്ലോമയും രണ്ട് പിജി ഡിപ്ലോമകളും കൂടി കരസ്ഥമാക്കാം എന്നതാണ് ഈ പാഠ്യപദ്ധതിയുടെ പ്രത്യേകത. ആകെ 21 കോഴ്സുകളുള്ള എംബിഎ പ്രോഗ്രാം പൂർത്തിയാക്കാൻ വേണ്ട ചുരുങ്ങിയ കാലയളവ് രണ്ടു വർഷവും പരമാവധി കാലയളവ് എട്ടു വർഷവുമാണ്.

പ്രോഗ്രാമിന്‍റെ ആദ്യത്തെ ആറു മാസംകൊണ്ട് അഞ്ച് കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്കു ഡിപ്ലോമ ഇൻ മാനേജ്മെന്‍റും ഒരു വർഷത്തിനുള്ളിൽ 11 കോഴ്സുകൾ പൂർത്തിയാക്കുന്നവർക്കു പിജി ഡിപ്ലോമ ഇൻ മാനേജ്മെന്‍റും നേടാം. തുടർന്ന് സ്പെഷലൈസേഷൻ വിഭാഗത്തിലുള്ള അഞ്ച് കോഴ്സുകളടക്കം പത്ത് കോഴ്സുകൾ കൂടി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എംബിഎയും ഒപ്പം സ്പെഷലൈസേഷനിലുള്ള പിജി ഡിപ്ലോമയും ലഭിക്കും. ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്‍റ്, ഫിനാൻഷൽ മാനേജ്മെന്‍റ്, ഓപ്പറേഷൻസ് മാനേജ്മെന്‍റ്, മാർക്കറ്റിംഗ് മാനേജ്മെന്‍റ് എന്നീ വിഭാഗങ്ങളിലാണ് സ്പെഷലൈസഷനുകൾ.