പിജി പ്രവേശനത്തിനു ടിസ് നെറ്റ്‌
തൊഴിലധിഷ്ഠിത പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പ്രാപ്തമായ പ്രഫഷണലുകളെ സൃഷ്ടിക്കാൻ ദോറാബ്ജി ടാറ്റ 1936ൽ സ്ഥാപിച്ച സ്കൂൾ ഓഫ് സോഷ്യൽ വർക്ക് ആണ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്) ഏന്ന രൂപമാറ്റത്തോടെ കൽപ്പിത സർവകലാശാലാ പദവി നേടിയത്. വികസനത്തിന്‍റെ സുപ്രധാന മേഖലയായ മാനവ ശേഷി വികസനത്തിൽ സർക്കാരുകൾക്കു പിന്തുണ നൽകി ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലയിലെ പ്രവർത്തനങ്ങളാണു ടിസിന്‍റെ മാറ്റു തെളിയിക്കുന്നത്. മുംബൈ, തുൾജാപൂർ. ഹൈദരാബാദ്, ഗോഹട്ടി കാമ്പസുകളിലും ഔട്റീച്ച് സെന്‍ററുകളിലുമായി ടിസിന്‍റെ പ്രവർത്തനം വ്യാപിച്ചു കിടക്കുന്നു. ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകൾ ഉൾപ്പടെ 55 കോഴ്സുകളാണു ടിസ് നടത്തുന്നത്.

വൈവിധ്യം മുഖമുദ്ര

സോഷ്യൽ വർക്ക്, ഹെൽത്ത്, മാനേജ്മെന്‍റ്, ഡവലപ്മെന്‍റ്, ഹാബിറ്റാറ്റ്, ക്ലൈമറ്റ് സയൻസ് തുടങ്ങിയ മേഖലകളിൽ എംഎ, എംഎസ്‌സി, മാസ്റ്റർ ഇൻ പബ്ലിക് ഹെൽത്ത്, മാസ്റ്റർ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ തുടങ്ങി കോഴ്സുകളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ് ടിസ് പ്രോഗ്രാമുകൾ.

ടിസിൽ ആർട്സ്, സയൻസ്, ഹ്യുമാനിറ്റീസ്, എൻജിനിയറിംഗ്, മെഡിസിൻ തുടങ്ങി പല പശ്ചാത്തലത്തിൽ നിന്നു വരുന്നവിദ്യാർഥികളായതിനാൽ ഫൗണ്ടേഷൻ കോഴ്സ് നടത്തി സാമൂഹിക, സാന്പത്തിക വിഷയങ്ങളിൽ അടിത്തറ ഉറപ്പിച്ച ശേഷമാണു ബിരുദാനന്തര ബിരുദ കോഴ്സിൽ വിദ്യാർഥികൾക്കു പ്രവേശനം നൽകുന്നത്. നാലു മൊഡ്യൂളുകളിലായി 90 മണിക്കൂർ ദൈർഘ്യമുള്ളതാണു ഫൗണ്ടേഷൻ കോഴ്സ്. ഇതിനു ക്രെഡിറ്റും ലഭിക്കും.

ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം മാതൃകയിലാണു പ്രോഗ്രാമുകൾ നടത്തുന്നത്. വിഷയാന്തര പഠനത്തിനും നൈപുണ്യ വികസനത്തിനും അവസരം നൽകുന്നതാണ് ഈ സംവിധാനം.
ഈ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് രാജ്യവ്യാപകമായി പൊതു പ്രവേശന പരീക്ഷ നടത്തിയാണ് അഡ്മിഷൻ. ജനുവരി 19നാണ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് നാഷണൽ എൻട്രൻസ് ടെസ്റ്റ് (ടിസ് നെറ്റ്) നടത്തുന്നത്. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാണിത്.രണ്ടു കാമ്പസുകളിലായി പരമാവധി മൂന്നു കോഴ്സുകളാണ് അപേക്ഷാർഥിക്കു തെരഞ്ഞെടുക്കാവുന്നത്. ഇതിലെ മുൻഗണനാക്രമം അനുസരിച്ചായിരിക്കും മെരിറ്റ് ലിസ്റ്റ് തയാറാക്കുന്നത്. ഒന്നിലധികം കോഴ്സുകൾക്ക് ഓണ്‍ലൈനായി ഒരു അപേക്ഷാഫോം മാത്രം സമർപ്പിച്ചാൽ മതി. പക്ഷേ ആനുപാതികമായി അപേക്ഷാ ഫീസ് അടയ്ക്കണം. ഈ മാസം 22 മുതൽ ഡിസംബർ 12വരെ അപേക്ഷ സമർപ്പിക്കാം.

ജനറൽ നോളജ്, അനലിറ്റിക്കൽ എബിലിറ്റി, ലോജിക്കൽ റീസണിംഗ്, ഇംഗ്ലീഷ് പ്രൊഫിഷ്യൻസി എന്നിവയിൽ ഒബ്ജക്ടീവ് മാതൃകയിലുള്ളതാണു പ്രവേശന പരീക്ഷ. നെഗറ്റീവ് മാർക്ക് ഇല്ല. ദക്ഷിണേന്ത്യയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, വിശാഖപണം, മധുര എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

കോഴ്സുകൾ

മുംബൈ കാമ്പസ്: സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ ചിൽഡ്രൻ ആൻഡ് ഫാമിലി, ക്രിമിനോളജി ആൻഡ് ജസ്റ്റീസ്, കമ്യൂണിറ്റി ഓർഗനൈസേഷൻ ആൻഡ് ഡവലപ്മെന്‍റ് പ്രാക്ടീസ്, ഡിസ്എബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ, ദളിത് ട്രൈബൽ സ്റ്റഡീസ് ആൻഡ് ആക്‌ഷൻ, മെന്‍റൽ ഹെൽത്ത്, പബ്ലിക് ഹെൽത്ത്, ലൈവ‌‌‌‌്‌ലിഹുഡ് ആൻഡ് എന്‍റർപ്രണർഷിപ്, വിമൻ സെന്‍റേർഡ് പ്രാക്ടീസ്.

സ്കൂൾ ഓഫ് മാനേജ്മെന്‍റ് ആൻഡ് ലേബർ സ്റ്റഡീസിൽ എംഎ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്‍റ് ആൻഡ് ലേബർ റിലേഷൻസ്, സോഷ്യൽ എന്‍റർപ്രണർഷിപ്, ഗ്ലോബലൈസേഷൻ ആൻഡ് ലേബർ സ്കൂൾ ഓഫ് ഹെൽത്ത് സിസ്റ്റം സ്റ്റഡീസിൽ ഹെൽത്ത് അഡ്മിനിസ്ട്രേഷൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, പബ്ലിക് ഹെൽത്ത് ഇൻ സോഷ്യൽ എപ്പിഡമോളജി, പബ്ലിക് ഹെൽത്ത് ഇൻ ഹെൽത്ത് പോളിസി ഇക്കണോമിക്സ് ആൻഡ് ഫിനാൻസ്.

സ്കൂൾ ഓഫ് ഡവലപ്മെന്‍റ് സ്റ്റഡീസിൽ ഡവലപ്മെന്‍റ് സ്റ്റഡീസ്, വിമൻസ് സ്റ്റഡീസ്. സ്കൂൾ ഓഫ് എഡ്യൂക്കേഷനിൽ എഡ്യൂക്കേഷൻ. സ്കൂൾ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസിൽ ക്ലൈമറ്റ് ചേഞ്ച് ആൻഡ് സസ്റ്റൈനബിലിറ്റി സ്റ്റഡീസ്, ഡിസാസ്റ്റർ മാനേജ്മെന്‍റ്, അർബൻ പോളിസി ആൻഡ് ഗവേണൻസ്, റെഗുലേറ്ററി ഗവേണൻസ്, വാർ പോളിസി ആൻഡ് ഗവേണൻസ്.

സെന്‍റർ ഫോർ ഹ്യൂമൻ ഇക്കോളജിയിൽ കൗണ്‍സലിംഗ് സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി എന്നീ സ്പെഷലൈസേഷനോടുകൂടി അപ്ലൈഡ് സൈക്കോളജി. മറ്റു സെന്‍ററുകളിൽ മീഡിയ ആൻഡ് കൾച്ചറൽ സ്റ്റഡീസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസസ്, എൽഎൽഎം. സോഷ്യൽ വർക്ക് ഇൻ ചൈൽഡ് റൈറ്റ്സ്, ഇന്‍റർനാഷണൽ ഫാമിലി സ്റ്റഡീസ് എന്നിവയിൽ ഓണ്‍ലൈൻ കോഴ്സും മുംബൈ കാമ്പസിൽ നടത്തുന്നുണ്ട്.

തുൾജാപുർ കാമ്പസ്: എംഎ സോഷ്യൽ വർക്ക് ഇൻ റൂറൽ ഡവലപ്മെന്‍റ്, ഡവലപ്മെന്‍റ് പോളിസി, പ്ലാനിംഗ് ആൻഡ് പ്രാക്ടീസ്, സോഷ്യൽ എന്‍റർപ്രണർഷിപ്, സസ്റ്റൈനബിൾ ലൈവ്‌ലിഹുഡ് നാച്വറൽ റിസോഴ്സ് മാനേജ്മെന്‍റ് ആൻഡ് ഗവേണൻസ്.

ഹൈദരാബാദ് കാന്പസ്: എംഎ റൂറൽ ഡവലപ്മെന്‍റ് ആൻഡ് ഗവേണൻസ്, എഡ്യൂക്കേഷൻ, പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്, വിമൻസ് സ്റ്റഡീസ്, ഡവലപ്മെന്‍റ് സ്റ്റഡീസ്.

ഗോഹട്ടി കാമ്പസ്: എംഎ എൻവയണ്‍മെന്‍റ്, ഇക്കോളജി ആൻഡ് സസ്റ്റൈനബിൾ ഡവലപ്മെന്‍റ്, ലേബർ സ്റ്റഡീസ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി, പീസ് ആൻഡ് കോണ്‍ഫ്ളിക്ട് സ്റ്റഡീസ്, കമ്യൂണിറ്റി ഓർഗനൈസേഷൻ ആൻഡ് ഡവലപ്മെന്‍റ് പ്രാക്ടീസ്, ലൈവ്‌ലിഹുഡ് ആൻഡ് എന്‍റർപ്രണർഷിപ്, കൗണ്‍സലിംഗ്, പബ്ലിക് ഹെൽത്ത്.

ചെന്നൈ ബനിയൻ: സോഷ്യൽ വർക്ക് ഇൻ മെന്‍റൽ ഹെൽത്ത്, അപ്ലൈഡ് സൈക്കോളജി സ്പെഷലൈസേഷൻ ഇൻ ക്ലിനിക്കൽ സൈക്കോളജി, മാനേജ്മെന്‍റ് ആൻഡ് എന്‍റർപ്രണർഷിപ് ഇൻ ഹെൽത്ത്.

മെന്‍റൽ ഹെൽത്ത് സോഷ്യൽ വർക്കർമാരുടെ കുറവു പരിഗണിച്ച് കോഴിക്കോട് മെഡിക്കൽ കോളജിനോട് അനുബന്ധിച്ചും ഇതുമായി ബന്ധപ്പെ കോഴ്സ് നടത്തുന്നുണ്ട്.
ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
മാതൃകാ ചോദ്യപേപ്പറും ഓണ്‍ലൈൻ മാതൃകാ പരീക്ഷയുടെ വെബ്സൈറ്റിൽ ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www. tiss.edu, ഹെൽപ് ലൈൻ: 02225525252.