പ്രായം 80 പിന്നിടുന്പോഴും വായനയ്ക്കു പതിനേഴഴക്
Wednesday, June 19, 2024 1:51 AM IST
ഡോ. മാത്യു കല്ലടിക്കോട്‌

തച്ചമ്പാറ: പലവിധ പുസ്തക വായനയിൽ മുഴുകിയ മാതൃക ദമ്പതികളാണ് ഈ വായനാദിനത്തിൽ നമുക്ക് പ്രചോദനമാകുന്നത്. എപ്പോഴും പുസ്തകങ്ങളെ പ്രണയിക്കുന്ന ദമ്പതികൾ.

തച്ചമ്പാറ ചോഴിയാട്ടിൽ ജോൺ സോളമൻ എന്ന ലാലച്ചേട്ടൻ- റെയ്ച്ചൽ എന്ന ആലീസ് ദമ്പതികളാണ് വെറുതെ സമയം കളയാനില്ലാതെ സദാസമയവും വായനയിൽ മുഴുകിയിരിക്കുന്നവർ.

ജോണിന് പ്രായം എൺപത്തിനാലും ഭാര്യ റെയ്ച്ചലിനു 79 വയസും. 1955 ലായിരുന്നു തച്ചമ്പാറയിലേക്കുള്ള ഇവരുടെ കുടിയേറ്റം. ചെറുപ്പത്തിൽ അരണ്ട വെളിച്ചത്തിൽ തുടങ്ങിയ വായനാശീലത്തിനു വാർധക്യത്തിലും മുടക്കമില്ല. വായനയാണ് ഇന്നും ഇവർക്കാനന്ദം.

വായന കരുത്താണെന്നും ജീവിത സംഘർഷങ്ങളെ ലഘൂകരിക്കാൻ സാധിക്കുമെന്നും ഇവർ ഉപദേശിക്കുന്നു. ജോണിന് വായനക്കൊപ്പം വ്യത്യസ്തമായ പത്രവാർത്തകളുടെ ശേഖരണത്തിലും താത്പര്യമുണ്ട്.

റെയ്ച്ചലിന് സാഹിത്യ പുസ്തകങ്ങൾക്കൊപ്പം മലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളോടാണ് കൂടുതൽ പ്രിയം. കുട്ടനാട്ടിലെ വൻകിട ജന്മിമാരുടെയും അടിയാന്മാരായി ജീവിതം മുന്നോട്ടു നീക്കിയ സാധാരണക്കാരുടെയും വ്യത്യസ്ത ജീവിതാനുഭവങ്ങൾ എഴുതിയ തകഴിയുടെ കൃതികൾ റെയ്ച്ചൽ പലവട്ടം വായിച്ചുതീർത്തിട്ടുണ്ട്.

നല്ല പുസ്തകം നന്മനിറഞ്ഞ സുഹൃത്താണ്. അജ്ഞതയുടെ ഇരുട്ടകറ്റാൻ നമ്മെ സഹായിക്കുന്ന ഊന്നുവടികളാണ് പുസ്തകങ്ങൾ. പുതിയ തലമുറയിൽ വായനാസംസ്കാരം കുറഞ്ഞുവരികയാണ്. അതുകൊണ്ട് നമ്മുടെ സാംസ്കാരിക സാമൂഹ്യ പൈതൃകം അവർ അറിയുന്നില്ല- ജോൺ പറഞ്ഞു.

മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരെയും റെയ്ച്ചൽ വായനയിലൂടെ അറിയും. പുതിയ തലമുറയിലെ എഴുത്തുകാരിൽ ബെന്യാമിനെയാണ് കൂടുതൽ ഇഷ്ടം. പുലരുംമുമ്പേ ഉണരുന്ന ഇവരുടെ ദിനചര്യയിൽ പ്രധാനമാണ് മുടങ്ങാതെയുള്ള പത്രവായന.

നാലര പതിറ്റാണ്ടുമുമ്പ് സ്ഥാപിതമായ തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയിൽനിന്നും ലൈബ്രറി ഭാരവാഹികൾതന്നെ പുസ്തകം വീട്ടിലെത്തിക്കും. വായന വലിയൊരു വികാരമായി മാറ്റിയതു തച്ചമ്പാറയിലെ ഈ ഗ്രന്ഥശാലയാണ്.

ഇവിടുത്തെ വയോജന വേദിയുടെ പ്രവർത്തകരാണ് ഇരുവരും. സ്വയം വായക്കുക മാത്രമല്ല മക്കളെയും പേരക്കുട്ടികളെയും വായിക്കാൻ നിരന്തരം പ്രേരിപ്പിക്കും. നിരന്തര വായനയിലൂടെ സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ചും ഇവർക്കു നല്ല ബോധ്യമുണ്ട്. മൂന്ന് മക്കളാണ്. മക്കളും പേരമക്കളും ഇവരുടെ പരന്ന വായനയെ ഇന്നും പ്രോത്സാഹിപ്പിക്കുന്നുണ്ട്.