മിഥുന്‍റെ സംസ്കാരം ഇന്ന്; അമ്മ സുജ നെടുമ്പാശേരിയിലെത്തി
Saturday, July 19, 2025 9:38 AM IST
കൊച്ചി: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതഘാതമേറ്റ് മരിച്ച മിഥുന്‍റെ അമ്മ സുജ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. സുജയെ കാത്ത് ഇളയമകനും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. സുജയുമായി ഇവർ പോലീസ് അകമ്പടിയോടെ കൊല്ലത്തേക്ക് പോകും.

തുർക്കിയിൽ നിന്നുമാണ് സുജ നെടുമ്പാശേരിയിലെത്തിയത്. ഇന്ന് വൈകുന്നേരമാണ് മിഥുന്‍റെ സംസ്കാരം.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും രാവിലെ പത്തിന് മൃതദേഹം സ്കൂളിൽ എത്തിക്കും. 12 വരെ സ്കൂളില് പൊതുദർശനം. സഹപാഠികളും അധ്യാപകരും നാട്ടുകാരും ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിലാണ് സംസ്കാരം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.