മലയാളിപ്പശുവിന്‍റെ റിക്കാർഡ് തകർക്കാൻ ഒരു അമേരിക്കൻ പശുക്കുട്ടി
Monday, December 10, 2018 6:01 PM IST
ലോകത്തിലെ ഏറ്റവും ചെറിയ പശു എന്ന ഗിന്നസ് റിക്കാർഡിന് ഉടമ മാണിക്യം എന്ന വെച്ചൂർ പശുവാണ്. കോഴിക്കോട് അത്തോളി സ്വദേശി ബാലകൃഷ്ണൻ നന്പുക്കുടിയുടെ കാമധേനു നാച്ചുറൽ ഫാമിലാണ് മാണിക്യമുള്ളത്. എന്നാൽ മലയാളിയായ മാണിക്യത്തിന്‍റെ റിക്കാർഡ് തട്ടിയെടുക്കാൻ ഉറച്ച് അമേരിക്കയിൽ ഒരു പശുക്കുട്ടി ജനിച്ചിട്ടുണ്ട്.

ലിൽ-ബിൽ എന്നു പേരിട്ടിരിക്കുന്ന ഈ പശുക്കുട്ടിയുടെ ഇപ്പോഴത്തെ ഭാരം വെറും 4.5 കിലോയാണ്. സാധാരണ പശുക്കുട്ടികൾ ഉണ്ടാകുന്പോൾ ഉള്ളതിനേക്കാൾ പത്തിൽ ഒന്നു മാത്രമാണ് ലിൽ-ബില്ലിന്‍റെ വലുപ്പം. വായിലാകട്ടെ ആകെ ഒരു പല്ലുമാത്രമേയുള്ളു. പശുക്കുട്ടിയുടെ ആരോഗ്യത്തിൽ ആശങ്കവാനായ ഉടമസ്ഥൻ ലിൽ-ബില്ലിനെ മിസിസിപ്പി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വെറ്റിറിനററി വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. ഇവിടത്തെ ഡോക്ടറുമാരുടെ പരിചരണത്തിലാണ് ലിൽ-ബില്ലിപ്പോൾ.



ലിൽ-ബിൽ യൂണിവേഴ്സിറ്റിയിലെത്തിയതറിയിച്ച് യൂണിവേഴ്സിറ്റി അധികൃതർ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. നിരവധിയാളുകളാണ് ലിൽ-ബില്ലിന്‍റെ സൗന്ദര്യത്തെയും കുട്ടിത്തത്തെയും പ്രകീർത്തിച്ച് കമന്‍റുകൾ ഇട്ടത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.