കടൽ തിരകൾക്കു മുകളിൽ പണിത മഹാ വിസ്മയം ചൈന ലോകത്തിനു സമർപ്പിച്ചു
Tuesday, October 23, 2018 6:06 PM IST
കടൽ തിരകൾക്കു മുകളിൽ പണിത എൻജിനിയറിംഗ് മഹാ വിസ്മയം രണ്ടു മഹാനഗരങ്ങൾക്കിടയിലെ അകലത്തെ വെട്ടിക്കുറച്ചിരിക്കുന്നു. മക്കാവു ദ്വീപിനും ഹോങ്കോംഗിനും ഇടയിലുള്ള സമയദൂരമാണ് എൻജിനിയറിംഗിന്‍റെ മഹാദ്ഭുതം വെട്ടിച്ചുരുക്കിയത്. കടലിലൂടെ 55 കിലോമീറ്റർ നീളം നീണ്ടുകിടക്കുന്ന ഈ വമ്പൻ പാലം സമയത്തെ വെട്ടി ചരിത്രത്തിലൂടെ യാത്ര ആരംഭിച്ചിരിക്കുന്നു. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിംഗാണ് കാലത്തിലൂടെയുള്ള പാലത്തിന്‍റെ യാത്രയ്ക്കു പച്ചക്കൊടി കാട്ടിയത്. ചൊവ്വാഴ്ച രാവിലെ സുഹായ്‌യില്‍ നടന്ന ചടങ്ങില്‍ ഷീ ജിന്‍പിംഗ് പാലം ലോകത്തിന് സമര്‍പ്പിച്ചു.

2009 ഡിസംബറിലാണ് പാലം പണിത് തുടങ്ങിയത്. സുരക്ഷാ കാരണങ്ങളാലാണ് പാലത്തിന്‍റെ നിർമാണം നീണ്ടുപോയത്. പാലം പണിക്കിടെ 18 തൊഴിലാളികളാണ് മരിച്ചത്. ബുധനാഴ്ച പാലത്തിലൂടെ നിയന്ത്രിതമായി ബസ് സർവീസുകൾ ആരംഭിക്കും. ഭൂകമ്പത്തെയും ചുഴലിക്കൊ‌ടുങ്കാറ്റിനെയും പാലം അതിജീവിക്കുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം.



ആറുവരി പാതയില്‍ മൂന്ന് തൂക്കുപാലങ്ങളും മൂന്ന് മനുഷ്യ നിര്‍മിത ദ്വീപുകളും തുരങ്കവുമുണ്ട്. ആകെ നിര്‍മാണചെലവ് ഒരു ലക്ഷത്തി മുപ്പത്തിനാലായിരം കോടി രൂപയാണ്. പാലം തുറന്നുകൊടുക്കുന്നതോടെ ഹോങ്കോംഗ്– മക്കാവു യാത്ര മൂന്നുമണിക്കൂറില്‍ നിന്ന് മുപ്പത് മിനിറ്റായി കുറയും.

പാലത്തിനിടയില്‍ രണ്ട് കൃത്രിമ ദ്വീപുകളുണ്ട്. ഈ ദ്വീപുകളെ ബന്ധിപ്പിച്ച് കടലിനടിയില്‍ തുരങ്കങ്ങളും നിർമിച്ചിട്ടുണ്ട്. കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനായിട്ടാണ് തുരങ്കം ഉള്‍പ്പെടുത്തിയത്. കടലിനടയിലൂടെയുള്ള 6.7 കിലോമീറ്റര്‍ തുരങ്കത്തിനും പാലത്തിന്‍റെ 22.9 കിലോമീറ്റര്‍ ഭാഗവും നിർമിക്കാനായി മാത്രം നാല് ലക്ഷം ടണ്‍ സ്റ്റീലാണ് ഉപയോഗിച്ചത്. അതായത് 60 ഈഫില്‍ ടവറുകള്‍ നിർമിക്കുന്നതിനുള്ള അത്രയും സ്റ്റീൽ. 120 വര്‍ഷത്തെ ആയുസാണ് പാലത്തിന് നിർ‌മാതാക്കള്‍ അവകാശപ്പെടുന്നത്.

പാലത്തിലൂടെ യാത്ര ചെയ്യണമെങ്കിൽ പ്രത്യേക അനുവാദം വാങ്ങണം. എല്ലാ വാഹനങ്ങളേയും ടോൾ നൽകിമാത്രമേ കടത്തിവിടൂ. സ്വകാര്യ ബസുകൾ മാത്രമായിരിക്കും സർവീസ് നടത്തുക. ഒരു ദിവസം പാലത്തിലൂടെ 9,200 വാഹനങ്ങൾ കടന്നുപോകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.