അദ്ഭുതമൊരുക്കി വജ്രക്കല്ലുകളിൽ തീർത്ത നഗരം
Thursday, December 27, 2018 11:21 AM IST
ജർമനിയിലെ ബവാറിയ എന്ന സംസ്ഥാനത്തുള്ള ഒരു ചെറിയ നഗരമാണ് നോർഡിലിൻഗെൻ. ഒറ്റ നോട്ടത്തിൽ ജർമനിയിലെ മറ്റു പല നഗരങ്ങളെയുംപോലെ കൽഭിത്തികളും ഓടുകൊണ്ടുള്ള മേൽക്കൂരകളുമുള്ള നിരവധി കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞ ഒരു സാധാരണ നഗരമാണിത്.

എന്നാൽ ഇവിടത്തെ കെട്ടിടങ്ങളുടെ കൽചുവരുകൾ ഒരു മൈക്രോസ്കോപ് ഉപയോഗിച്ച് പരിശോധിച്ചാൽ ലോകത്തിലെ ഏറ്റവും തിളക്കമുള്ള നഗരമെന്ന് നാം നോർഡിലിൻഗെനെ വിളിക്കും. കാരണം ഈ ചുവരുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്നത് 72,000 മൈക്രോസ്കോപിക് വജ്രങ്ങളാണ്.

ഏകദേശം 150 ലക്ഷം വർഷം മുന്പ് ബഹിരാകാശത്തുനിന്നെത്തിയ ഒരു വലിയ ഉൽക്ക ഈ പ്രദേശത്ത് പതിച്ചതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. സെക്കൻഡിൽ 15.5 മൈൽ വേഗത്തിൽ സഞ്ചരിച്ചിരുന്ന ഈ ഉൽക്കയ്ക്ക് ഒരു കിലോമീറ്ററോളം വിസ്താരവും 300 ലക്ഷം ടണ്‍ ഭാരവും ഉണ്ടായിരുന്നു. ഈ ഉൽക്ക ഭൂമിയിൽ പതിച്ചപ്പോഴുണ്ടായ ഉയർന്ന താപവും മർദവും നിമിത്തം ഉൽക്ക ഉരുകുകയും ഗ്ലാസ്,ക്രിസ്റ്റൽ, വജ്രം എന്നിവ അടങ്ങിയ ഒരുതരം കല്ല് രൂപപ്പെടുകയും ചെയ്തു.

ലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷം എഡി 898ൽ ഇവിടെ മനുഷ്യവാസം ആരംഭിച്ചതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ അന്ന് ഇവിടെ എത്തി വീടുവച്ചു താമസിച്ചവർക്ക് തങ്ങൾ ലോകത്ത് ലോകത്ത് ഏറ്റവും അധികം വജ്രസാന്ദ്രതയുള്ള സ്ഥലത്താണ് താമസിക്കുന്നതെന്ന് അറിയില്ലായിരുന്നു.

ലക്ഷക്കണക്കിന് വജ്രങ്ങൾ ഇവിടെ ചിതറിക്കിടപ്പുണ്ടായിരുന്നെങ്കിലും അവ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമായിരുന്നില്ല. തങ്ങൾ താമസിക്കുന്നത് എന്തൊക്കെയോ പ്രത്യേകയുള്ള കല്ലിന് മുകളിലാണെന്ന് മനസിലാക്കിയ നോർഡിലിൻഗെൻകാർ കെട്ടിടങ്ങൾ പണിയാനും മറ്റും ഈ കല്ലുകൾ ഉപയോഗിച്ചു.

അഗ്നിപർവത സ്ഫോടനത്തിലോ മറ്റോ രൂപപ്പെട്ടതാണ് ഈ കല്ലുകൾ എന്നാണ് ആളുകൾ വിശ്വസിച്ചിരുന്നത്. എന്നാൽ 1960ലാണ് ഇത് ഒരു ഉൽക്കയാണെന്ന് ലോകം തിരിച്ചറിഞ്ഞത്. കാര്യം ഇത്രയും വജ്രക്കല്ലുകളൊക്കെയുണ്ടെങ്കിലും അവയുടെ വലുപ്പം 0.33മില്ലിമീറ്ററിലും കുറവായതിനാൽ അവയ്ക്ക് വിലയൊന്നും ലഭിക്കില്ല.

അതുകൊണ്ടുതന്നെ തങ്ങളുടെ കെട്ടിടങ്ങൾ പൊളിച്ച് വജ്രമെടുക്കാനോ ഇവിടെ വജ്ര ഖനി തുടങ്ങാനോ ഒന്നും ഇവിടത്തുകാർ മെനക്കെടാറില്ല. വജ്രത്തിൽ തീർത്ത കെട്ടിടങ്ങളും ഉൽക്കയുമൊക്കെ കാണാൻ നിരവധി വിനോദസഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.