പ്രളയകാലത്തു കുത്തിയതോടിനു കുടിവെള്ളം നൽകിയതു "കിണ്ടി'
Thursday, August 30, 2018 11:46 AM IST
പ്രളയകാലത്തു പ്രതീക്ഷയായി കുത്തിയതോടിൽ ഒരു കിണ്ടിയുണ്ടായിരുന്നു; ഒരു നാടിന്‍റെ മുഴുവൻ ദാഹമകറ്റാൻ ശുദ്ധജലം വഹിച്ച കിണ്ടി! നോർത്ത് കുത്തിയതോട് മണവാളൻ എം.ജെ. വിൽസന്‍റെ വീട്ടുമുറ്റത്തുള്ള കിണ്ടിയെ ഒരു "ഒന്നൊന്നര കിണ്ടി’ എന്നുതന്നെ വിളിക്കണം. പത്തടി ഉയരവും ആറടി വ്യാസവുമുള്ള വന്പൻ കിണ്ടി. വെള്ളത്തിനായി കിണ്ടിയിലേക്കു ബക്കറ്റിറക്കിയാൽ അതെത്തുന്നതുനേരേ കിണറിലേക്ക്. വർഷത്തിൽ ഏതു സമയത്തും ശുദ്ധജലം ആവോളം കിട്ടും.

പ്രളയം ദുരിതം വിതച്ച നാളുകളിൽ കുത്തിയതോട് മേഖലയിലെ എല്ലാ വീടുകളും കിണറുകളും വെള്ളത്തിൽ മുങ്ങിയിരുന്നു. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞിരുന്നവർ ആദ്യദിവസങ്ങളിൽ വെള്ളത്തിനായി ആശ്രയിച്ചത് വിൽസന്‍റെ വീട്ടുമുറ്റത്തെ കിണ്ടിയെയായിരുന്നു. കിണറിന്‍റെ ചുറ്റുമതിലിനോടു ചേർത്ത് കിണ്ടിയുടെ വലിയ മാതൃക ഒരുക്കിയതിനാൽ ഒഴുകിവന്ന മാലിന്യങ്ങളും മറ്റും അതിലേക്കു വീണില്ല. വഞ്ചിയിലെത്തി കിണ്ടിയിൽനിന്നു നല്ല വെള്ളം ശേഖരിക്കുന്ന കാഴ്ച കുത്തിയതോടുകാർക്കു വേറിട്ടതായി.

മൂന്നു നിലകളുള്ള വീടായിരുന്നതിനാൽ വെള്ളപ്പൊക്കം വന്നപ്പോൾ സമീപത്തെ വീടുകളിൽനിന്നുള്ള നാൽപതോളം പേർ അഭയം തേടിയത് ഇവിടെയായിരുന്നു. ബംഗളൂരുവിൽ നിർമാണമേഖലയിൽ ബിസിനസ് നടത്തുന്ന വീട്ടുടമ വിൽസണും കുടുംബവും പ്രളയം കനത്തപ്പോൾ സ്ഥലത്തില്ലായിരുന്നു. എങ്കിലും വിശാലമായ വീടും മറ്റും നാട്ടുകാർക്കായി ഉപയോഗിക്കാൻ വിട്ടുനൽകി. അഞ്ചു ദിവസത്തോളം നാൽപതോളം പേർ വീടിന്‍റെ മൂന്നാം നിലയിലായിരുന്നു താമസം.

രണ്ടാംനിലയിലൂടെ കിണ്ടിയുടെ അടുത്തെത്തി വെള്ളം ശേഖരിക്കാനായതും താമസക്കാർക്ക് ആശ്വാസമായി. വെള്ളപ്പൊക്കത്തിൽ കിണ്ടിയുടെ ഒന്പതടിയോളം ഭാഗം മുങ്ങിയെങ്കിലും അകത്തേക്കു വെള്ളം കയറാതിരുന്നതാണ് നേട്ടമായത്. പഴയ വീടിനു മുന്നിൽ നിറച്ചുവച്ച കിണ്ടിയിലെ വെള്ളമുപയോഗിച്ചു കൈകാലുകൾ കഴുകി വീടിനുള്ളിലേക്കു കയറുന്ന ശീലമുണ്ടായിരുന്ന പിതാവിന്‍റെ സ്മരണയിലാണ് വിൽസൻ ഭീമൻ കിണ്ടി ഒരുക്കിയത്.

അഞ്ചു വർഷം മുന്പു വീട് നിർമിച്ചപ്പോൾ കിണറിനു മീതെ കോണ്‍ക്രീറ്റിൽ കിണ്ടി നിർമിക്കുകയായിരുന്നു. വീടിനു മുന്നിൽ ഇത്രയും വലിയ നിർമിതി അഭംഗിയാണെന്ന് അന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നുവെന്നു വിൽസൻ ഓർക്കുന്നു. വെള്ളപ്പൊക്കമുണ്ടായപ്പോൾ കിണ്ടിയും കിണറും നാട്ടുകാർക്ക് ആശ്വാസമായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയശേഷം വിൽസന്‍റെ വീട്ടുമുറ്റത്തെ "കിണ്ടി’ കാണാൻ നിരവധിപേരാണ് എത്തുന്നത്.

സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.