കെട്ടിടത്തിന്‍റെ തറയുടെ അടിയിൽ കുടുങ്ങിയ സുമാത്രൻ കടുവയെ രക്ഷിച്ചു
Sunday, November 18, 2018 12:26 PM IST
കെട്ടിടത്തിന്‍റെ തറയുടെ അടിയിൽ കുടുങ്ങിയ സുമാത്രൻ കടുവയെ മൂന്നു ദിവസങ്ങൾക്കു ശേഷം രക്ഷിച്ചു. വംശനാശ ഭീഷണി നേരിടുന്ന കടുവയാണ് സുമാത്രൻ കടുവകൾ. ഇന്തോനേഷ്യയിലെ റിയോ പ്രവശ്യയിലുള്ള ബറംഗ് ഐലൻഡിലാണ് സംഭവം. 30 ഇഞ്ച് നീളമുള്ള ചെറിയ ഭാഗത്താണ് കടുവ കുടുങ്ങിയത്. മൂന്ന് വയസ് പ്രായമുള്ള കടുവയായിരുന്നു ഇത്.

സംഭവമറിഞ്ഞ് ഇവിടെ എത്തിയ വനംവകുപ്പ് അധികൃതർ, കടുവ ഉറങ്ങിയതിനു ശേഷമാണ് രക്ഷാപ്രവർത്തന നടപടികൾ ആരംഭിച്ചത്. വളരെ ഇടുങ്ങിയ സ്ഥലത്ത് കിടന്നതിനാൽ 80 കിലോ ഭാരമുള്ള ഈ കടുവയുടെ കൈ കാലുകൾക്ക് പരിക്കേറ്റിരുന്നു.

ഈ കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. വംശനാശ ഭീഷണി അതിഭീകരമായി നേരിടുന്ന മൃഗമാണ് സുമാത്രൻ കടുവകൾ. 400ൽ താഴെ മാത്രമാണ് ഇന്ന് സുമാത്രൻ കടുവകൾ അവശേഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.