തല മാറ്റിപ്പിടിപ്പിച്ചെന്ന്; പരീക്ഷണം ജഡത്തിൽ
Saturday, November 18, 2017 10:27 PM IST
വിവാദ കഥാപാത്രമായ ഇറ്റാലിയൻ ന്യൂറോ സർജൻ സെർജിയോ കനാവെറോ തലമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയെന്ന അവകാശവാദവുമായി രംഗത്ത്. ചൈനയിൽ രണ്ടു മൃതദേഹങ്ങളുടെ തലകൾ മാറ്റിവച്ചെന്നാണ് പറയുന്നത്. തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല.

ഒരു ജഡത്തിൽനിന്നു തല എടുത്ത് മറ്റൊരു ജഡത്തിൽ തുന്നിച്ചേർത്തു. നട്ടെല്ല്, സുഷുമ്നാകാണ്ഡം, സിരകൾ, ഞരന്പുകൾ എന്നിവയെല്ലാം കൂട്ടിപ്പിടിപ്പിച്ചു എന്നാണു പറയുന്നത്. 18 മണിക്കൂർ എടുത്തുവത്രേ പ്രക്രിയ. ഇനി ജീവനുള്ളവരിൽ ഈ ശസ്ത്രക്രിയ നടത്തും. കഴുത്തിനു കീഴോട്ടു തളർന്നുപോയ ആളിലാകും ആദ്യപരീക്ഷണം.

അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അനുവാദം ലഭിക്കാത്തതുകൊണ്ടാണ് ചൈനയിൽ പോയതെന്ന് കനാവെറോ പറഞ്ഞു. ജീവനുള്ളവരിലെ ശസ്ത്രക്രിയയും ചൈനയിലാണു നടത്തുക. ശസ്ത്രക്രിയ നടന്നതിനെപ്പറ്റിയുള്ള പ്രബന്ധം താമസിയാതെ പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു.

യഥാർഥത്തിൽ ശിരസല്ല സുഷുമ്നാകാണ്ഡമാണ് കൂട്ടിപ്പിടിപ്പിക്കുന്നത് എന്നു കനാവെറോ വിശദീകരിച്ചു. പോളി എത്തിലീൻ ഗ്ലൈക്കോൾ (പിഇജി) ഉപയോഗിച്ചാണ് സുഷുമ്നാകാണ്ഡത്തിലെ തന്തുക്കൾ ഒട്ടിച്ചുചേർക്കുന്നത്. കോശങ്ങളെ ഒന്നിക്കാൻ പ്രേരിപ്പിക്കുന്ന ഒരു രാസവസ്തുവാണ് പിഇജി.

കനാവെറോ നേരത്തേ നായകളിലും എലികളിലും ഇതു നടത്തിയെന്ന് അവകാശപ്പെട്ട് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, ശാസ്ത്രലോകം ഈ അവകാശവാദങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ല. എലിയിലെ പരീക്ഷണത്തെപ്പറ്റിയുള്ള പ്രബന്ധം പ്രസിദ്ധീകരിച്ച മാസിക വിശ്വാസയോഗ്യതയില്ലാത്തതാണെന്നു പറയപ്പെടുന്നു. രണ്ടു തലയുള്ള എലിയെ ഉണ്ടാക്കിയെന്നാണ് ആ പ്രബന്ധത്തിൽ അവകാശപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.