പകരക്കാരനായെത്തി കൈയ്യടി നേടി മനീഷ് പാണ്ഡെ
Thursday, September 20, 2018 2:39 PM IST
ഇന്ത്യക്കാരനായ ഏതൊരു ക്രിക്കറ്റ് പ്രേമിയും ആവേശത്തോടെ വീക്ഷിക്കുന്ന ഒന്നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം. അത്തരമൊരു കാത്തിരിപ്പിനൊടുവിൽ ഇന്ത്യ പാക്കിസ്ഥാനെ മലർത്തിയടിച്ചപ്പോൾ കൈയ്യടികളോടെയാണ് ഓരോ ക്രിക്കറ്റ് പ്രേമിയും അത് കണ്ടത്. ആദ്യ ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ 43.1 ഓവറിൽ 162 റണ്‍സ് സ്വന്തമാക്കിയാണ് പുറത്തായത്. ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഇരുപത്തിയൊമ്പതാം ഓവറിൽ പാക്കിസ്ഥാനെ നിലംപരിശാക്കി.

ഇപ്പോഴിത മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ ഹാർദിക് പാണ്ഡ്യയ്ക്കു പകരമായി എത്തിയ മനീഷ് പാണ്ഡെയുടെ കിടിലൻ ക്യാച്ചാണ് ഏവരും കണ്‍നിറയെ കാണുന്നത്. കേദാർ ജാദവ് എറിഞ്ഞ ഇരുപത്തിനാലാം ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറിക്കപ്പുറത്തേക്ക് പായിക്കുവാൻ പാക്കിസ്ഥാൻ നായകൻ ശ്രമിച്ചപ്പോഴാണ് അസാമാന്യ മികവോടെ മനീഷ് പാണ്ഡെ അത് തകർത്തക്.

കൈയിൽ പിടിച്ച പന്തുമായി താൻ ബൗണ്ടറിക്കു പുറത്തേക്കു പോകുമെന്നു മനസിലാക്കിയ പാണ്ഡേ, ആകാശത്തേക്ക് പന്ത് എറിഞ്ഞതിനു ശേഷം തന്‍റെ ചുവടുറപ്പിക്കുകയും വീണ്ടും പന്ത് തന്‍റെ കൈപ്പിടിയിലാക്കുകയുമായിരുന്നു. ആർപ്പുവിളികളോടെയാണ് ആരാധകർ ഈ കാഴ്ച്ച കണ്ടു നിന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.