"അവള്‍ അന്തരിച്ചു'; വിജയിച്ച വിദ്യാര്‍ഥിനിയുടെ ഒരു പ്രോഗ്രസ് റിപ്പോര്‍ട്ട് അപാരത
Thursday, March 30, 2023 11:26 AM IST
മിക്കവരുടെയും അഭിപ്രായത്തില്‍ സ്കൂള്‍ കാലത്തെ ഏറ്റവും വേറിട്ട ഒരുദിനം പ്രോഗ്രസ് കാര്‍ഡ് കൈയില്‍ കിട്ടുന്ന ആ ദിവസം ആയിരിക്കും. അതുവരെ പഠിച്ച പാഠഭാഗങ്ങളെക്കുറിച്ച് ഒരു വിദ്യാര്‍ഥി മനസിലാക്കിയ കാര്യങ്ങളൊക്കെ അതില്‍ നിന്നറിയാനാകും.

നമ്മുടെ നാട്ടിലൊക്കെ ഈ പ്രോഗ്രസ് കാര്‍ഡ് ഒപ്പിടീക്കുക എന്നത് പേടിപ്പെടുത്തുന്ന ഒന്നായിരുന്നു പലര്‍ക്കും. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ എത്തി വൈറലായി മാറിയ ഒരു പ്രോഗ്രസ് കാര്‍ഡിന്‍റെ കാര്യമാണിത്.

എന്നാല്‍ ഈ കാര്‍ഡ് ഇത്ര ഹിറ്റാകാനുള്ള കാരണം കുട്ടിയല്ല; മറിച്ച് അധ്യാപകനാണ്. കാരണം ഇദ്ദേഹം തന്‍റെ വിദ്യാര്‍ഥി പരീക്ഷ വിജയിച്ചത് ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ "പാസ്ഡ് എവേ' എന്നായിപ്പോയി. ഇതിനര്‍ഥം മരിച്ചുവെന്നാണല്ലൊ.

സംഭവം സമൂഹ മാധ്യമങ്ങളില്‍ എത്തി. ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പക്ഷെ ഈ അധ്യാപകന്‍റെയൊ വിദ്യാര്‍ഥിയുടെയൊ വിശദാംശങ്ങള്‍ വ്യക്തമല്ല. എന്നാല്‍ സ്‌കോര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ വിഷയങ്ങളില്‍ ചിചേവ ഉള്‍പ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലെ മലാവിയുടെ ഔദ്യോഗിക ഭാഷയാണ് ചിചേവ.

ഏതായാലും അധ്യാപകന്‍റെ പരാമര്‍ശത്തെ ഓണ്‍ലൈനില്‍ നിരവധി ഉപയോക്താക്കള്‍ വിമര്‍ശിച്ചു. "ആശാനിത്ര വിദ്യാസമ്പന്നന്‍ ആണെങ്കില്‍ ആ പിള്ളേരുടെ അവസ്ഥ എന്തായിരിക്കും' എന്നാണൊരാള്‍ വിമര്‍ശനരൂപേണ പറഞ്ഞത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.