ജെഎൻയുവിന്‍റെ മരച്ചുവട്ടിൽനിന്നു മീണ ക്ലാസ് മുറിയുടെ സുരക്ഷയിലേക്ക്
Wednesday, July 17, 2019 9:19 AM IST
ഇടുങ്ങിയ വീട്ടിലെ അരണ്ട വെളിച്ചത്തിൽ കണക്കിന്‍റെ ഗൃഹപാഠം ചെയ്യുന്ന മക്കളുടെ ഇടയിൽ കുത്തിയിരുന്നു ചില റഷ്യൻ ഗാഥകൾ പഠിക്കുകയായിരിക്കും അടുത്ത ആഴ്ചകളിൽ രാംജൽ മീണ. അതിനിടെ മക്കളിലാരെങ്കിലും അടുക്കളയിലേക്ക് നോക്കി അമ്മേ വിശക്കുന്നു എന്നൊന്നു വിളിച്ചു പറഞ്ഞാൽ മതി, അതുവരെയുള്ള കണക്കുക്കൂട്ടലുകൾ ആകെ തെറ്റിയിരിക്കുന്ന ഭാര്യയുടെ കൂർത്ത നോട്ടത്തിനു മുന്നിൽ അന്നത്തെ പാഠം അടച്ചു വയ്ക്കാതിരിക്കാൻ രാംജലിന് ഇനി മറ്റൊരു വഴി കണ്ടെത്തണം.

ഉച്ചവെയിലിൽ ജെഎൻയുവിലെ മരച്ചുവട്ടിൽ ഒറ്റയ്ക്കിരുന്നുള്ള പഠനം മതിയാക്കിയിരിക്കുകയാണ് രാംജൽ മീണ. ഇതുവരെയണിഞ്ഞ കാവൽക്കാരന്‍റെ കുപ്പായം അഴിച്ചുവച്ച് ഈ 34കാരൻ ക്ലാസ്മുറിയിലേക്കു കാലെടുത്തു വയ്ക്കുന്പോൾ മനസിരുത്തി പഠിക്കേണ്ട ഒരു പാഠം നമുക്കു മുന്നിൽ തുറക്കുകയായി.

കുടുംബത്തിന്‍റെ ഏക വരുമാനം രാംജലിന്‍റെ സെക്യൂരിറ്റി ജോലിയിൽനിന്നു ലഭിക്കുന്ന പതിനയ്യായിരം രൂപയാണ്. അതിനി എന്താകുമെന്ന കാര്യത്തിൽ ചിന്തിച്ചു നട്ടം തിരിഞ്ഞിരിക്കുന്ന ഭാര്യയെ എല്ലാറ്റിനും വഴിയുണ്ടാകും എന്നാശ്വസിപ്പിക്കുന്ന രാജ്മൽ മീണ ഇനിമുതൽ ഡൽഹി ജെഎൻയുവിലെ ബിഎ വിദ്യാർഥിയാണ്. ഡൽഹിയിലെ മൂനീർക്കയിൽ ഭാര്യക്കും മൂന്നു പെണ്‍മക്കൾക്കും ഒപ്പം ഒരൊറ്റമുറി ഫ്ളാറ്റിലാണ് രാജ്മലിന്‍റെ താമസം.

കഴിഞ്ഞയാഴ്ച നടന്ന ജെഎൻയു എൻട്രൻസ് പരീക്ഷ രാംജൽ മീണ പാസായി. ബിഎ റഷ്യൻ (ഓണേഴ്സ്) കോഴ്സിനാണ് പ്രവേശനം ലഭിച്ചത്. ഒരുപാടു നാടുകൾ ചുറ്റിക്കറങ്ങാനുള്ള താത്പര്യമാണ് റഷ്യൻ ഭാഷാ പഠനത്തിനായി തെരഞ്ഞെടുക്കാനുള്ള കാരണം. 2014 മുതൽ ജെഎൻയു കാന്പസിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രാജസ്ഥാൻ സ്വദേശി രാംജൽ മീണ. രാജസ്ഥാനിലെ കരൗളിയാണ് സ്വദേശം.



കൂലിപ്പണിക്കാരനായിരുന്നു പിതാവ്. കുട്ടിക്കാലത്ത് സ്വന്തം ഗ്രാമമായ ഭജേരയിലെ സർക്കാർ സ്കൂളിൽ ചേർന്നുവെങ്കിലും ഇടയ്ക്കുവച്ച് നിർത്തേണ്ടി വന്നു. ഗ്രാമത്തിൽനിന്നും 30 കിലോമീറ്റർ ദൂരമുണ്ടായിരുന്നു ഏറ്റവും അടുത്തുള്ള കോളജിലേക്ക്. അതോടെ ആ സ്വപ്നവും കൈവിട്ടു പോയി. മാത്രമല്ല, കുടുംബം പോറ്റാൻ അച്ഛനൊപ്പം പണിക്കിറങ്ങേണ്ടി വന്നതോടെ വിദ്യാഭ്യാസം എന്ന ആഗ്രഹം ഉള്ളിലൊതുക്കേണ്ടി വന്നു. പിന്നീട് പല ജോലികളും നോക്കിയ രാംജൽ അതിനിടെ പഠിക്കാനുള്ള ആഗ്രഹം വീണ്ടും പൊടിതട്ടിയെടുത്തു. കഴിഞ്ഞ വർഷം രാജസ്ഥാൻ സർവകലാശാലയിൽനിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഹിന്ദി എന്നീ വിഷയങ്ങളിൽ ബിരുദമെടുത്തു.

കുടുംബത്തെ പോറ്റാനുള്ള നെട്ടോട്ടത്തിനിടെ മുഴുവൻ സമയ കോളജ് പഠനം എന്നത് നടക്കാത്ത സ്വപ്നമായി അവശേഷിച്ചിരിക്കുകയായിരുന്നു. എന്നാൽ, ജെഎൻയുവിലെ സെക്യൂരിറ്റി ജോലിക്കിടെയാണ് വീണ്ടും ഒരു മുഴു സമയ വിദ്യാർഥി ആകണം എന്ന ആഗ്രഹം രാംജലിനുള്ളിൽ നിറയുന്നത്. അങ്ങനെയാണ് ജെഎൻയു എൻട്രസ് പരീക്ഷയ്ക്കു തയാറെടുപ്പുകൾ തുടങ്ങിയതെന്ന് രാംജൽ പറയുന്നു.

ജോലി സമയത്തിന് ശേഷമുള്ള ഇടവേളകളിലാണ് പഠനത്തിന് സമയം കണ്ടെത്തിയിരുന്നത്. സർവകലാശാലയിലെ അധ്യാപകരും വിദ്യാർഥികളും പഠനത്തിനായി ഏറെ സഹായിച്ചു. മൊബൈൽ ഫോണിലെ ആപ്പുകളിലൂടെ എല്ലാ ദിനപത്രങ്ങളും വായിക്കും. കൂടാതെ വിദ്യാർഥികൾ പാഠഭാഗങ്ങളുടെ പിഡിഎഫ് പകർപ്പുകളും അയച്ചു നൽകിയിരുന്നുവെന്നും രാംജൽ പറഞ്ഞു.

കുടുംബത്തിലെ ഏക വരുമാന മാർഗമായ ജോലി ഉപേക്ഷിച്ച് പഠിക്കാൻ പോകുന്നതിൽ രാംജലിന്‍റെ ഭാര്യക്ക് വലിയ ആശങ്കയുണ്ട്. ഒരേ സമയത്ത് ജെഎൻയുവിൽ ഒരാൾക്ക് വിദ്യാർഥിയും ജീവനക്കാരനും ആയിരിക്കാൻ കഴിയില്ലെന്ന ചട്ടമുണ്ട്. എങ്കിലും നൈറ്റ് ഷിഫ്റ്റിൽ ജോലി അനുവദിക്കുമോ എന്ന അധികൃതരോട് അപേക്ഷിക്കാനാണ് രാംജലിന്‍റെ പരിപാടി.

പതിനയ്യായിരം രൂപയാണ് സെക്യൂരിറ്റി ജോലിയിൽ നിന്നുള്ള മാസവരുമാനം. രാംജലിന്‍റെ കാര്യത്തിൽ തങ്ങൾക്ക് ഏറെ അഭിമാനമുണ്ടെന്ന് ജെഎൻയുവിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ നവീൻ യാദവ് പറഞ്ഞു. എന്നാൽ, സർവകലാശാലയിൽ പഠിക്കുന്പോൾ തന്നെ നൈറ്റ് ഷിഫ്റ്റിൽ ജോലിയെടുക്കാൻ രാംജലിന് സാധിക്കില്ലെന്നും തങ്ങളെക്കൊണ്ടു കഴിയാവുന്ന മറ്റെല്ലാ സഹായങ്ങളും ചെയ്യുമെന്ന് നവീൻ പറഞ്ഞു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.