ആന്‍റിജനും വേണ്ട, പിസിആറും വേണ്ട... കാസ്പറും ജയയും കോവിഡ് മണത്തുപിടിക്കും
Wednesday, February 10, 2021 3:20 PM IST
കഴിഞ്ഞ നവംബർ മാസംമുതൽ കാസ്പറും ജയയും കാര്യമായ പഠനത്തിലായിരുന്നു. ലോകമെങ്ങും ഓണ്‍ലൈൻ ക്ലാസുകളിലേക്ക് ഒതുങ്ങിയപ്പോഴും ഇവർ രണ്ടുപേരും ചണ്ഡിഗഡിലും ഡൽഹിയിലുമായി കട്ട പ്രാക്ടിക്കൽ ക്ലാസുകളുമായി മുന്നോട്ടുപോയി.

ഇപ്പോൾ അവർ പഠിപ്പുകഴിഞ്ഞ് വിദഗ്ധ തൊഴിലാളികളായി രംഗത്തിറങ്ങി. ജോലി ഇതാണ്- കോവിഡ് രോഗികളെ മണത്തു കണ്ടുപിടിക്കുക!.

സൈനിക നായ്ക്കൾ

അദ്ഭുതപ്പെടേണ്ട, കാസ്പറും ജയയും സ്പെഷലിസ്റ്റ് സൈനിക നായ്ക്കളാണ്. കോക്കർ സ്പാനിയൽ ഇനത്തിൽപ്പെട്ട രണ്ടുവയസുകാരനാണ് കാസ്പർ. ജയയാകട്ടെ ചിപ്പിപ്പാറ ഇനത്തിലെ ഒരുവയസുകാരി. വിയർപ്പ്, മൂത്ര സാംപിളുകളിൽനിന്ന് കോവിഡ് രോഗം മണത്തു കണ്ടുപിടിക്കാൻ വിദഗ്ധ പരിശീലനം നേടിയ ആദ്യ നായ്ക്കളാണ് ഇവർ.

നോർത്തേണ്‍ കമാൻഡിലെ സൈനികർക്കൊപ്പമാണ് ഇവരുള്ളത്. വളരെ വേഗത്തിൽ കൂടുതൽ കാര്യക്ഷമമായി രോഗബാധ കണ്ടെത്താൻ ഇവർക്കു കഴിയുമെന്ന് പരിശീലകനായ ലഫ്റ്റനന്‍റ് കേണൽ സുരേന്ദർ സെയ്നി പറയുന്നു.



95 ശതമാനം കൃത്യത

95 ശതമാനം കൃത്യതയാണ് കാസ്പറിനും ജയയ്ക്കും ഉള്ളത്. എന്നാൽ ഇവയുടെ പരിശോധനാ ഫലം ഒൗദ്യോഗികമായി സ്വീകരിക്കപ്പെടുന്നതല്ല. സൈനികരെപ്പോലെയുള്ള കൂടുതൽ എണ്ണം ആളുകളെ സ്ക്രീൻ ചെയ്യാനാണ് ഈ നായ്ക്കളെ ഉപയോഗിക്കുന്നത്. രോഗബാധിതരെന്ന് ഇവ കണ്ടെത്തുന്ന സൈനികർക്ക് ആർടി-പിസിആർ പരിശോധന നടത്തിയശേഷം മാത്രമായിരിക്കും സ്ഥിരീകരണം.

സൈന്യത്തിലെ എട്ടു നായ്ക്കൾക്കൂകൂടി ഇപ്പോൾ ഈ പരിശീലനം നൽകുന്നുണ്ട്. അടുത്തമാസത്തോടെ ഇവയും സൈനികർക്കൊപ്പം ചേരും. രോഗം സം‍ശയിക്കുന്നവരെ ഉടൻ തന്നെ ക്വാറന്‍റൈൻ ചെയ്യാൻ നായ പരിശോധന സഹായിക്കും.



ഇരുന്നാൽ പോസിറ്റീവ്

ഒരു നായയ്ക്ക് മണിക്കൂറിൽ നൂറു സാംപിളുകൾ സ്ക്രീൻ ചെയ്യാനാകുമെന്നാണ് കണക്ക്. ഓരോ പതിനഞ്ചു മിനിറ്റിലും അഞ്ചുമിനിറ്റു വീതം വിശ്രമം നൽകും. ഇതുവരെ രണ്ടു നായകൾ ചേർന്ന് 3,800 സാന്പിളുകൾ പരിശോധിച്ചു. അതിൽ 22 പേർക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തി.

ബോക്സിൽ നിരത്തി വയ്ക്കുന്ന സാന്പിളുകൾ മണത്തു പരിശോധിക്കുകയാണ് നായകൾ ചെയ്യുന്നത്. സാന്പിൾ പോസിറ്റീവ് ആണെങ്കിൽ നായ ആ ബോക്സിനു സമീപം ഇരിക്കും. ഇതിൽനിന്ന് ആ സാന്പിൾ പോസിറ്റീവ് ആണെന്നു പരിശീലകർക്കു സൂചന കിട്ടും.

ബ്രിട്ടൻ, ഫ്രാൻസ്, ഫിൻലൻഡ്, റഷ്യ, ജർമനി, ലബനൻ, യുഎഇ, അമേരിക്ക എന്നിവിടങ്ങളിൽ ഇത്തരത്തിൽ പരിശീലനം നേടിയ നായ്ക്കളെ കോവിഡ് നിർണയത്തിന് ഉപയോഗിക്കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.