ഇടുക്കി ആർച്ച്ഡാം ഇനി വേറെ ലെവലാ...! അന്താരാഷ്‌ട്ര അക്വേറിയവും ലേസർ ഷോയും വരുന്നു
Monday, December 17, 2018 1:45 PM IST
ഇടുക്കി ആർച്ച്ഡാമിൽ 26 കോടി രൂപ ചെലവിൽ അന്താരാഷ്‌ട്ര അക്വേറിയവും ലേസർ ഷോയും തുടങ്ങാനുള്ള നടപടി ആരംഭിച്ചു. ഇതിനായി ആർച്ച് ഡാമിന്‍റെ പരിസരത്തായി താമസിക്കുന്ന 80 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. സംസ്ഥാന ഹൈഡൽ ടൂറിസം ഡിപ്പാർട്ട്മെന്‍റാണ് പദ്ധതി നടപ്പിലാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു നിയന്ത്രിക്കുന്ന സംസ്ഥാനത്തെ വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള 15 സ്വപ്ന പദ്ധതികളിൽ ആറാമത്തെതാണ് ഇടുക്കിയിലെ അന്താരാഷ്‌ട്ര അക്വേറിയവും ലേസർ ഷോയും.



ഇടുക്കി ആർച്ച്ഡാമിന്‍റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനായി രൂപകൽപന ചെയ്തതാണ് പുതിയ പദ്ധതി. ആർച്ച്ഡാമിനു സമീപമുള്ള വൈശാലി ഗുഹയിലാണ് അക്വേറിയം ഒരുക്കുന്നത്. എല്ലാ വൻകരങ്ങളിലുമുള്ള അലങ്കാര മത്സ്യങ്ങളാൽ സന്പന്നമാക്കുന്ന അക്വേറിയത്തിൽ ഫൗണ്ടൻ ഡിസ്പ്ലേയും ഉണ്ടാകും. 1,95,000 ചതുരശ്ര അടി വിസ്താരത്തിലാണ് ലേസർ പവലിയൻ ഒരുക്കുന്നത്. അമേരിക്കയിലെ ഒക്‌ടോവിയായിലുള്ള ലേസർ ഷോയുടെ മാതൃകയിലാണ് പവലിയൻ രൂപകൽപന ചെയ്തിട്ടുള്ളത്.

ലൈറ്റുകളുടെയും ശബ്ദമിശ്രണങ്ങളുടെയും ഏകോപനത്തിൽ അവതരിപ്പിക്കുന്ന മ്യൂസിക് ഷോയും മുഖ്യ ആകർഷണമാകും. ആർച്ച്ഡാമിന്‍റെ പ്രതലമാണ് സ്ക്രീനായി ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വിസ്താരമേറിയ സ്ക്രീനായിരിക്കുമിത്. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച്ഡാമായ ഇടുക്കിയുടെ ചരിത്രവിസ്മയങ്ങളാണ് പ്രധാനമായും പ്രദർശിപ്പിക്കുന്നത്.



ജില്ലാ കളക്ടർ കെ. ജീവൻ ബാബുവിന്‍റെ അധ്യക്ഷതയിൽ കളക്‌ടറേറ്റിൽ ചേർന്ന പ്രത്യേക യോഗത്തിൽ കെഎസ്ഇബിയുടെ വഞ്ചിക്കവലയിലുള്ള ആറേക്കർ സ്ഥലം ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിനായി മാറ്റുന്നതിന് തീരുമാനിച്ചു. അടിയന്തരമായി 80 കുടുംബങ്ങളുടെയും യോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചു.

ഹൈഡൽ ടൂറിസം ഡയറക്ടർ വി.എ. ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ്, ഡിടിപിസി എക്സിക്യൂട്ടീവ് മെന്പർ സി.വി. വർഗീസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് റിൻസി സിബി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.