ചരിത്രത്തിലാദ്യ‌മായി തമോഗര്‍ത്തത്തിന്‍റെ ചിത്രം പകർത്തി ശാസ്ത്രജ്ഞർ
Thursday, April 11, 2019 9:30 AM IST
നക്ഷത്രങ്ങളെ വിഴുങ്ങുന്ന തമോഗർത്തത്തിന്‍റെ രൂപഭാവങ്ങൾ ഇതുവരെ മനുഷ്യനു ഭാവന മാത്രമായിരുന്നു. ഒരു സംഘം ഗവേഷകർ ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച എട്ടു റേഡിയോ ദൂരദർശിനികളുടെ സഹായത്തോടെ തമോഗർത്തത്തിന്‍റെ ആദ്യ ചിത്രം പകർത്തി.

പ്രകാശവളയത്തിന്‍റെ മധ്യത്തിൽ കാണുന്നതാണ് തമോഗർത്തം. തമോഗർത്തത്തിലേക്കു പതിക്കുന്ന വാതകങ്ങൾ സങ്കല്പിക്കാൻ പറ്റാത്തവിധത്തിൽ ചൂടുപിടിച്ചതാണു പ്രകാശവളയം. ശതകോടിക്കണക്കിനു നക്ഷത്രങ്ങളുടെ പ്രകാശം ഇതിനുണ്ട്. അതുകൊണ്ടാണ് ഭൂമിയിലെ ദൂരർശിനികൾക്കു പിടിച്ചെടുക്കാനായത്.

5.5 കോടി പ്രകാശവർഷം അകലെയുള്ള എം87 ഗാലക്സിയിൽ സ്ഥിതിചെയ്യുന്ന ഈ തമോഗർത്തം ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും ഭീമനാണ്. സൗരയൂഥത്തേക്കാൾ വലിപ്പമുള്ള ഇതിന് 4000 കോടി കിലോമീറ്റർ വ്യാസമുണ്ട്. 600 കോടി സൂര്യന്മാരുടെയത്ര ദ്രവ്യവും പ്രകാശവും ഇതിലേക്കു വിലയിച്ചിട്ടുണ്ട്.

തമോഗർത്തങ്ങൾ ശൂന്യമല്ല. വളരെ ചെറിയ സ്ഥലത്ത് വളരെ ഉയർന്ന സാന്ദ്രതയിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന പ്രതിഭാസമാണിത്. തമോഗർത്തത്തിന്‍റെ ആകർഷണത്തിൽനിന്നു പ്രകാശത്തിനുപോലും രക്ഷപ്പെടാനാവില്ല.

ഹാർവഡ്-സ്മിത്ത്സോണിയൻ അസ്ട്രോഫിസിക്സ് സെന്‍ററിലെ പ്രഫ. ഷെപ്പേർഡ് ഡോയൽമാന്‍റെ നേതൃത്വത്തിൽ 200 ഓളം ഗവേഷകരുടെ പ്രയത്നഫലമാണ് ഈ ചിത്രം. അസ്ട്രോഫിസിക്കൽ ജേർണൽ ലെറ്റേഴ്സ് വെബ്സൈറ്റിലാണു പ്രസിദ്ധീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.