ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്..! ഇരുന്നൂറിലേറെ പ്രണയം തകർന്നപ്പോൾ വളർത്തുനായയെ വിവാഹം ചെയ്ത് 49കാരി
Tuesday, August 6, 2019 4:17 PM IST
നിരവധി പ്രണയബന്ധങ്ങളിൽ ഒന്നുപോലും വിജയിക്കാതിരുന്നതിൽ മനംമടുത്ത സ്വിം സ്യൂട്ട് മോഡൽ വളർത്തു നായയെ വിവാഹം കഴിച്ചു. ഇംഗ്ലീഷ് മോഡൽ എലിസബത്ത് ഹോഡാണ് വളർത്തു നായ ലോഗനെ തന്‍റെ ജീവിത പങ്കാളിയായി സ്വീകരിച്ചത്.

49കാരിയായ ഇവർക്ക് ഇരുന്നൂറിലേറെ പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാൽ അതിൽ ഒന്നുപോലും വിജയിച്ചില്ല. 25കാരനായ മകൻ ഇവർക്കുണ്ട്. ഒരു വർഷം മുമ്പ് വീട്ടിലേക്ക് കൂട്ടികൊണ്ടു വന്ന ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയെയാണ് എലിസബത്ത് വിവാഹം ചെയ്തത്.

നേരത്തെ ഒപ്പമുണ്ടായിരുന്ന നായ ചത്തതിനെ തുടർന്ന് താൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ലോഗൻ ജീവിതത്തിൽ വന്നതു മുതൽ താൻ സന്തോഷവതിയാണെന്നും എലിസബത്ത് പറയുന്നു. അവതാരകയായ ആലിസണ്‍ ഹാമഡണാണ് ഏറെ വ്യത്യസ്തമായ ഈ വിവാഹ ചടങ്ങിന് നേതൃത്വം നൽകിയത്.

വിവാഹത്തിന് സമ്മതമാണമോയെന്ന ആലിസണിന്‍റെ ചോദ്യത്തിന് എലിസബത്ത് സമ്മതം മൂളി. ഈ ചോദ്യത്തോട് ലോഗൻ നിശബ്ദനായി നിൽക്കുകയായിരുന്നു. മൗനം സമ്മതമായി സ്വീകരിക്കുന്നുവെന്ന് പറഞ്ഞ് മുമ്പോട്ടുള്ള ചടങ്ങുകൾ തുടർന്നു.

ഫോർമുല വണ്‍ കാറോട്ടക്കാരൻ ജയിംസ് ഹണ്ടും ഗോൾഫർ സെവേ ബാലസ്റ്റീറോസും ഉൾപ്പടെയുള്ളവരും എലിസബത്ത് പ്രണയത്തിലായിരുന്നു. എന്നാൽ ഇതെല്ലാം പരാജയപ്പെട്ടു. ലോഗന്‍റെ അത്രെയും വിശ്വാസ്യതയുള്ള ഒരു കാമുകനെ തനിക്ക് ലഭിക്കില്ലെന്നാണ് എലിസബത്തിന്‍റെ അഭിപ്രായം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.