ശിരസ് ഉയർത്തിയ ശിരോവസ്ത്രം..! ഇരകളെ ചേർത്തുപിടിച്ച ജസീന്തയെ പുറംഭിത്തിയിൽ തെളിച്ച് ബുർജ് ഖലീഫ
Sunday, March 24, 2019 12:30 PM IST
ഭീകരാക്രമണത്തിൽ ഇരയാക്കപ്പെട്ടവരെ രാജ്യത്തോടും തന്നോടുതന്നെയും ചേർത്തുപിടിച്ച ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണിനു ബുർജ് ഖലീഫയുടെ ആദരം. ഇന്നുവരെയുള്ള മനുഷ്യനിർമിതികളിൽ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ തലപ്പൊക്കമുള്ള ലോക നേതാവിന്‍റെ ചിത്രം പ്രദർശിപ്പിച്ചാണ് ജസീന്തയോടുള്ള ആദരവ് പ്രകടിപ്പിച്ചത്.

ശിരോവസ്ത്രം ധരിച്ച് അക്രമത്തിൽ ഇരയായയാളെ നെഞ്ചോട് ചേർത്ത് പുണരുന്ന ജസീന്തയുടെ ചിത്രമാണ് വെള്ളിയാഴ്ച രാത്രിയിൽ ബുർജ് ഖലീഫയിൽ തെളിഞ്ഞത്. ഇഗ്ലീഷിലും അറബിയിലും സമാധാനം എന്നെഴുതിയതിനു താഴെയാണ് ജസീന്തയുടെ ചിത്രം തെളിഞ്ഞത്.

മുസ്‌ലിം വിഭാഗത്തെ പിന്തുണച്ച ജസീന്ത ആർഡേണിനെ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രശംസിച്ചു. ദുരന്തത്തിൽപ്പെട്ടവരെ ചേർത്തുപിടിച്ച ജസീന്ത ലോകത്തെ മുസ്ലിം വിശ്വാസികളുടെ മുഴുവൻ ബഹുമാനത്തിന് അർഹയായെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ആക്രമണത്തിൽ ഉറ്റവരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവരെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ശിരോവസ്ത്രം ധരിച്ച പ്രധാനമന്ത്രിയുടെ ചിത്രം ട്വിറ്ററിലും ഫെയ്സ്ബുക്കിലും വാട്സാപ്പിലും ഇതിനകം ഹിറ്റായി കഴിഞ്ഞു. ശിരോവസ്ത്രം ധരിച്ചുകൊണ്ട് ഇരകളായ മുസ്‌ലിംകളുടെ വീടുകളിൽ ജസിന്ത പോകുന്നതിന്‍റെയും അവർക്കൊപ്പം നിന്നു സംസാരിക്കുന്നതിന്‍റെയും വിഡിയോകൾ സോഷ്യൽമീഡിയയിൽ തരംഗമാണ്.

പാശ്ചാത്യ നാടുകളിൽ പലരുടെയും നെറ്റിചുളിപ്പിക്കുന്ന വസ്ത്രമായ ഹിജാബ് ധരിക്കാൻ ജസിന്ത കാണിച്ച ധൈര്യമാണ് അവരെ ലോകം വാഴ്ത്താൻ കാരണമായത്. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി നടന്ന പ്രാർഥനയിലും പ്രധാനമന്ത്രി ശിരോവസ്ത്രം ധരിച്ചാണ് പങ്കെടുത്തത്. വെള്ളിയാഴ്ച പ്രാർഥനയ്ക്കെത്തിയ മുസ്‌ലിം വിശ്വാസികളല്ലാത്തവരും ശിരോവസ്ത്രം അണിഞ്ഞെത്തി ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.