നിറഞ്ഞൊഴുകട്ടെ നന്മകൾ..! ഒറ്റയ്ക്കായ മാനുഷയെ ഏറ്റെടുക്കാൻ ദന്പതികൾ, വീടു നല്കാൻ ജിജുവും
Thursday, August 15, 2019 4:00 PM IST
പുറംപോക്കിലെ കൂര പ്രളയത്തിൽ തകർന്നതിനെത്തുടർന്നാണു മാനുഷ എന്ന ഒൻപതു വയസുകാരി അച്ഛനൊപ്പം ദുരിതാശ്വാസക്യാന്പിലെത്തിയത്. ഏക ആശ്രയമായിരുന്ന അച്ഛൻ ക്യാന്പിൽ കുഴഞ്ഞുവീണു മരിച്ചതോടെ മാനുഷ അനാഥയായി. ഈ ദുഃഖപുത്രിയെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നു കുട്ടിയെ ഏറ്റെടുക്കാനും സഹായിക്കാനും നിരവധിപേരാണു രംഗത്തെത്തുന്നത്.

കോഴിക്കോട് മാവൂർ മണക്കാട് യുപി സ്കൂളിലെ ക്യാന്പിലാണു കുട്ടിയുള്ളത്. ഇതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. തെരുവുഗായകനായിരുന്നു അച്ഛനായ രാജു. ചെറുപ്പത്തിലെ മാതാവ് ഉപേക്ഷിച്ചു പോയിരുന്നതിനാൽ അച്ഛനായിരുന്നു ഏക തുണ.

മാനുഷയുടെ ദുരന്തകഥ അറിഞ്ഞു കുട്ടിയെ ദത്തെടുത്തുകൊള്ളാമെന്ന് ആലപ്പുഴ സ്വദേശികളായ ജതീഷും ഭാര്യയും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മക്കളില്ലാത്ത ഈ ദന്പതികൾ 11 വർഷമായി വാടകവീട്ടിലാണ് താമസിക്കുന്നതെന്ന അറിയിപ്പും ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

സ്വന്തം വീടില്ലാത്തവർക്കു ദത്തെടുക്കാൻ പറ്റില്ലെന്ന് അറിഞ്ഞ വൈപ്പിൻ ഞാറയ്ക്കൽ സ്വദേശി ജിജു ജേക്കബ് മൂഞ്ഞേലി വീടു നൽകാമെന്ന വാഗ്ദാനവുമായി രംഗത്തെത്തി. മാനുഷയെ ദത്തെടുക്കുകയാണെങ്കിൽ എറണാകുളം എളങ്കുന്നപ്പുഴ പഞ്ചായത്തിൽ കുട്ടിക്കു വീടു നൽകാമെന്നു ജിജു അറിയിച്ചു.

സിനിമാ സംവിധായകനും സഹോദരനുമായ ജിബു ജേക്കബും മറ്റൊരു സംവിധായകൻ സുഗീതുമുൾപ്പെടെയുള്ളവർ ജിജുവിന്‍റെ തീരുമാനത്തെ തുണച്ചതോടെ ആലപ്പുഴ സ്വദേശിയായ ദന്പതികളെയും കൂട്ടി ജിജു ഇന്നു മണക്കാട്ടെ ക്യാന്പിലേക്കു തിരിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.