ചൈനീസ് സഹായത്തോടെ ആഫ്രിക്കയിലൊരു ‌‌‌‌ വലിയ പള്ളി
Saturday, May 4, 2019 12:53 PM IST
ആഫ്രിക്കയിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളി അൽജീരിയയുടെ തലസ്ഥാനമായ അൽജിയേഴ്സിൽ നിർമാണം പൂർത്തിയായി. 100 കോടി ഡോളർ ചെലവിൽ ചൈനീസ് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള നിർമാണ കന്പനിയാണ് പള്ളിയുടെ പണി പൂർത്തിയാക്കിയതെന്നത് മറ്റൊരു കൗതുകം. ദി ഗ്രേറ്റ് മോസ്ക് ഓഫ് അൽജിയേഴ്സ് എന്നാണ് പള്ളിയുടെ പേര്. ലോകത്തെ മൂന്നാമത്തെ വലിയ പള്ളിയാണിതെന്ന് പറയുന്നു.

നാലു ലക്ഷം ചതുരശ്ര മീറ്ററാണ് പള്ളിയുടെ വിസ്തൃതി. മിനാരത്തിന്‍റെ ഉയരം 870 അടിയാണ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ മിനാരമത്രെ ഇത്. മദ്രസ, ലൈബ്രറി, ഭക്ഷണശാല, ചരിത്രസ്മാരക സംരക്ഷണകേന്ദ്രം എന്നിവയെല്ലാം ഈ സമുച്ചയത്തിനകത്തുണ്ട്.

ഏഴായിരം കാറുകൾ പാർക്കു ചെയ്യാനുള്ള അണ്ടർഗ്രൗണ്ട് പാർക്കിംഗ് സ്പെയ്സാണ് മറ്റൊരു സവിശേഷത. അൽജിയേഴ്സ് ഉൾക്കടലിനോട് ചേർന്നാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ചൈന സ്റ്റേറ്റ് കണ്‍സ്ട്രക്ഷൻ എൻജിനീയറിംഗ് കോർപറേഷൻ ആണ് പള്ളി നിർമാണത്തിന് നേതൃത്വം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.