പച്ചപ്പ്: മുന്നിൽ ഇന്ത്യയും ചൈനയും
Wednesday, February 13, 2019 11:51 AM IST
ഭൂമിയിൽ പച്ചപ്പു(ഗ്രീനറി) വർധിപ്പിക്കുന്നതിൽ ഇന്ത്യയും ചൈനയും മുന്നിൽ നിൽക്കുന്നുവെന്ന് നാസ. ഉപഗ്രഹങ്ങളുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഭൂമിയിലെ പച്ചപ്പിന്‍റെ മൂന്നിലൊന്നും ഇന്ത്യയിലും ചൈനയിലുമാണ്. ഇരുരാജ്യങ്ങളും വ്യക്തമായ പദ്ധതികളോടെ വളർത്തിയെടുത്തതാണ് ഇതെന്നും പഠനത്തിൽ പറയുന്നു.

2000 മുതൽ 2017 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ഗവേഷകർ പഠിച്ചത്. പഠനഫലം നേച്ചർ സസ്റ്റെയ്നബിലിറ്റി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തെ കാടും കൃഷിയിടങ്ങളുമെല്ലാം ചേർന്ന പച്ചപ്പുമേഖലയുടെ 25 ശതമാനവും ചൈനയിലാണ്. ഇതിൽ 42 ശതമാനം കാടുകളും 32 ശതമാനം കൃഷിയിടങ്ങളുമാണ്. എന്നാൽ ഇന്ത്യയിൽ കാടിന്‍റെ പങ്കാളിത്തം കുറവാണ്. 82 ശതമാനം പച്ചപ്പുമേഖലയും കൃഷിയിടങ്ങളാണ്. വനത്തിന്‍റെ പങ്ക് 4.4 ശതമാനം മാത്രം.

എഴുപതുകളിലും എൺപതുകളിലും വ്യാപകമായി പച്ചപ്പു നഷ്ടപ്പെട്ട രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഭൂമിയുടെ നിലനിൽപ്പിൽ പച്ചപ്പിന്‍റെ പ്രാധാന്യം മനസിലാക്കി മനുഷ്യന്‍റെ ഇടപെടൽ സജീവമായതിന്‍റെ ഫലമാണ് ഇപ്പോഴത്തെ വർധനവ്.

അതേസമയം, ഭൂമിയിലെ സ്വാഭാവിക പച്ചപ്പ് അപകടകരമാം വിധം കുറഞ്ഞുവരികയാണെന്നും പഠനത്തിൽ മുന്നറിയിപ്പു നല്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.