ഒരു ലോക്ക്ഡൗൺ സമ്മാനിച്ച ഞെട്ടൽ! പ്രസവം കഴിഞ്ഞു തിരിച്ചെത്തി, അപ്പോൾ കണ്ടത്...
Friday, February 26, 2021 2:42 PM IST
പ്രസവം കഴിഞ്ഞു വീട്ടിലെത്തിയ ജെസ് ആൾഡ്രിഡ്ജ് എന്ന ഇരുപത്തിനാലുകാരി അക്ഷരാർഥത്തിൽ ഞെട്ടി. ഞെട്ടി എന്നു വെറുതേ പറഞ്ഞാൽപ്പോര, ഞെട്ടിത്തരിപ്പണമായിപ്പോയി എന്നു തന്നെ പറയാം.

കാര്യം എന്താണെന്നല്ലേ, ആശുപത്രിയിൽനിന്നു വീട്ടിലെത്തിയപ്പോൾ സ്വീകരിക്കാൻ അമ്മയുമില്ല, കാമുകനുമില്ല. അതിനിപ്പോ എന്താ ഞെട്ടാൻ എന്നു ചിന്തിക്കാൻ വരട്ടെ. കാമുകൻ തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അമ്മയുമായി ഒളിച്ചോടി എന്നറിഞ്ഞാൽ ആരായാലും ഞെട്ടും. അതുതന്നെയാണ് ജെസ്‌സിനും സംഭവിച്ചത്. ഒരു ചെറിയ വ്യത്യാസമുണ്ട്. ഇവർ ഓടിയത് ഒളിച്ചൊന്നുമല്ല, പരസ്യമായി തന്നെയാണ്.

കഴിഞ്ഞ മാസമാണ് രണ്ടാമത്തെ കുഞ്ഞിനു ജന്മം നൽകി ജെസ് വീട്ടിലേക്കു വരുന്നത്. അപ്പോഴാണ് നാൽപ്പത്തിനാലു വയസുള്ള അമ്മ ജോർജിനയും 29കാരൻ കാമുകൻ റയാൻ ഷെൽട്ടണും തന്നെ ചതിച്ചുവെന്ന് അവൾ മനസിലാക്കുന്നത്.

മകളെയും ഭർത്താവിനെയും കൊച്ചുമക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ ജോർജിയ ഇപ്പോൾ താമസിക്കുന്നതു സഹോദരിയുടെ വീട്ടിലാണ്. ഉടൻ തന്നെ സ്വന്തം വീട്ടിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലാണ് ജോർജിയയും കാമുകനും. ഫേസ്ബുക്കിൽ റിലേഷൻഷിപ്പ് സ്റ്റാറ്റസ് തിരുത്തിയതിനൊപ്പം ഇവർ തന്നെയാണ് വിവരങ്ങൾ പുറത്തു വിട്ടത്.

"ഞാനും ജോർജിനയും തമ്മിൽ പ്രണയത്തിലാണ്. മറ്റുള്ളവർ എന്തു ചിന്തിക്കുന്നുവെന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. ഏതൊരു കഥയ്ക്കും രണ്ടുവശമുണ്ട്. ഞങ്ങളുടെ കാര്യത്തിലും അങ്ങനെതന്നെയാണ്,- റെയാന്‍റെ മാരക ന്യായീകരണം ഇങ്ങനെ.

അതേസമയം, അമ്മ കാമുകനെ അടിച്ചുമാറ്റിയതിന്‍റെ നടുക്കം വിട്ടുമാറാതെ വിഷമിക്കുകയാണ് ജെസ്. ഗർഭിണി ആയപ്പോഴാണ് അമ്മയ്ക്കും അച്ഛനുമൊപ്പം താമസിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. കുട്ടികളെ നോക്കാൻ അമ്മ സഹായിക്കാം എന്നു പറഞ്ഞതുകൊണ്ടാണ് മാറി താമസിച്ചത്. എന്നാൽ, കുട്ടികളെ നോക്കി നോക്കി അമ്മ അവരുടെ അച്ഛനൊപ്പം പോകുമെന്നു ഞാൻ സ്വപ്നത്തിൽപ്പോലും കരുതിയതല്ല.- ജെസ് വിലപിക്കുന്നു.

റെയാൻ എന്നെ വഞ്ചിക്കുമെന്ന് ഞാൻ കരുതിയില്ല. മൂന്നു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങൾ ഒരുമിച്ചു താമസിക്കാൻ തീരുമാനിച്ചത്. അന്ന് എനിക്കു ചിപ്പിംഗ് നോർട്ടണിലെ പ്രീമിയർ ഇൻ എന്ന സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്നു. ആദ്യത്തെ കുഞ്ഞ് ജനിക്കുന്നതിനു തൊട്ടു മുൻപാണ് ആ ജോലി ഉപേക്ഷിച്ചത്. വീട്ടിലേക്കു മാറിക്കഴിഞ്ഞാൽ കാര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുമെന്നാണ് കരുതിയത്.

എന്നാൽ അത് ഇത്തരമൊരു അവസ്ഥയിൽ എന്നെ എത്തിക്കുമെന്ന് കരുതിയില്ല. എല്ലാം ഒരു ദുഃസ്വപ്നംപോലെ തോന്നുന്നു. ലോക്ക്ഡൗണ്‍ കാലം ഞങ്ങൾ ചെലവഴിച്ചത് അമ്മയോടൊപ്പമാണ്. എപ്പോഴും എല്ലാവരും വീട്ടിലുണ്ടാകും. പലപ്പോഴും അമ്മയും റെയാനും തമ്മിലുള്ള ഇടപഴകലിലെ അപാകത എന്നെ അലോസരപ്പെടുത്തിയെങ്കിലും അങ്ങനെ ചിന്തിക്കുകപോലും ചെയ്യരുതെന്നു ഞാൻ സ്വയം വിലക്കി.

പക്ഷേ... ഇത്രയൊക്കെ ആയിട്ടും, ലോകം മുഴുവൻ അമ്മയെ പഴിച്ചിട്ടും എന്നൊടൊന്നു മാപ്പു പറയാനുള്ള മര്യാദ പോലും അമ്മ കാണിച്ചിട്ടില്ല.- ജെസ് രോഷാകുലയാകുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.