ഈ കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം രണ്ട് രൂപ; എങ്ങനെ ജീവിക്കുന്നെന്ന് നെറ്റിസണ്‍സ്
Tuesday, October 1, 2024 2:10 PM IST
വാര്‍ഷിക വരുമാന കണക്കുകള്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ അന്ത്യത്തില്‍ പലരും പരിശോധിക്കാറുണ്ടല്ലൊ. ഇതിന്‍പ്രകാരം പലരും നികുതി അടയ്‌ക്കേണ്ടി വരും. എന്നാല്‍ സാമ്പത്തികമായി അത്ര ഉന്നതിയില്‍ അല്ലാത്തവര്‍ക്ക് ഈ ടാക്‌സ് പ്രശ്‌നങ്ങള്‍ അത്ര ബാധകമാകാറില്ല.

അടുത്തിടെ മധ്യപ്രദേശിലുള്ള ഒരു കുടുംബത്തിന് ലഭിച്ച വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. ബന്ദ തെഹ്സിലിലെ ഘോഗ്ര ഗ്രാമത്തില്‍ നിന്നുള്ള ബല്‍റാം ചാദറിന്‍റേതാണ് വരുമാന സര്‍ട്ടിഫിക്കറ്റ്.

പ്രദേശത്തെ തഹസില്‍ദാര്‍ നല്‍കിയ വരുമാന സര്‍ട്ടിഫിക്കറ്റില്‍ കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം രണ്ട് രൂപ എന്നാണുള്ളത്. ഈ വര്‍ഷം ജനുവരിയില്‍ ആണ് ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

ഇത് നെറ്റിസണ്‍മാര്‍ക്കിടയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. കത്ത് പുറത്തുവന്നതോടെ ആളുകള്‍ ഞെട്ടി. വെറും രണ്ട് രൂപ വാര്‍ഷിക വരുമാനമുള്ള ഈ കുടുംബം എങ്ങനെ ജീവിക്കുന്നു എന്ന ചോദ്യമാണ് അവരില്‍ പലരും ഉന്നയിച്ചത്.


ബല്‍റാം ചാദറിന്‍റെ കുടുംബത്തില്‍ അഞ്ചുപേരാണുള്ളത്. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം കുടുംബം മുഴുവന്‍ കൂലിപ്പണി ചെയ്യുന്നു. കുടുംബത്തിലെ ഇളയ മകനായ ബല്‍റാം ചാദര്‍ 12-ാം ക്ലാസിലാണ്.

പഠനം തുടരുന്നതിനായി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. സ്‌കോളര്‍ഷിപ്പ് ലഭിക്കാതെ വന്നപ്പോള്‍ അദ്ദേഹം തന്‍റെ അധ്യാപകരോട് അതിനെക്കുറിച്ച് സംസാരിച്ചു. പരിശോധിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റില്‍ വരുമാന തുക തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.

40,000 രൂപ വാര്‍ഷിക വരുമാന കുടുംബത്തിന് രണ്ട് എന്ന് തെറ്റായി നല്‍കുകയായിരുന്നത്രെ. ഞെട്ടിപ്പിക്കുന്ന കാര്യം, സര്‍ട്ടിഫിക്കറ്റ് കൈമാറിയ ആളോ ഒപ്പിട്ട തഹസില്‍ദാരോ ഈ പൊരുത്തക്കേട് ശ്രദ്ധിച്ചില്ല എന്നതാണ്. എന്തായാലും സംഗതി വാര്‍ത്തയായതോടെ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ അധികൃതര്‍ നടപടി എടുത്തതായാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.