Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
നിലവിളിക്കുന്ന ചിത്രങ്ങള്‍..
Wednesday, August 19, 2020 4:10 PM IST
ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രഫി ദിനമാണ്. ലോകം ഏറ്റവും ഭീതിയോടെയും വേദനയോടെയും നോക്കിയ ചിത്രങ്ങള്‍ പകര്‍ത്തിയ മനുഷ്യന് തന്റെ കഴിവില്‍ മനം നൊന്തു കരഞ്ഞു, ഫോട്ടോഗ്രഫറായതില് തന്നെത്തന്നെ ശപിച്ചു.
താന്‍ പകര്‍ത്തുന്ന ഫോട്ടോയുടെ ഫിലിം ഡാര്‍ക്ക് റൂമില്‍ പ്രോസസ് ചെയ്യുംമുമ്പേ തന്റെ മുന്നിലിരിക്കുന്ന മനുഷ്യര്‍ കൊല്ലപ്പെടുമെന്നറിഞ്ഞുകൊണ്ട് അവരോട് ചിരിക്കാന്‍ പറഞ്ഞ ഫോട്ടോഗ്രഫര്‍ ആരാണ്..?
തന്റെ കാമറയ്ക്ക് മുന്നില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് പോസു ചെയ്ത മനുഷ്യരുടെ ശവക്കൂനയുടെ ഫോട്ടോയെടുക്കാനും വിധിക്കപ്പെട്ട ഹതഭാഗ്യനായ ഒരു മനുഷ്യനുണ്ട്, നാസികളുടെ മുഖ്യ കൊലക്കളമായ പോളണ്ടിലെ ഔഷ്വിറ്റ്സിലെ ക്യാമ്പ് ഫോട്ടോഗ്രഫര്‍ വില്‍ഹെം ബ്രെയ്സിയാണ് ആ ഫോട്ടോഗ്രാഫര്‍.
വില്‍ഹെം ബ്രെയ്സിയുടെ വാക്കുകള്‍
"നാസികളുടെ കോൺസൺട്രേഷന് ക്യാമ്പിലെ പ്രധാനി ഡോക്ടര്‍ ജോസഫ് മീഗീലിയുടെ മുന്നിൽ തണുത്തുവിറച്ച് നഗ്നരായി നിന്ന യഹൂദ പെൺകുട്ടികളുടെ ഭയന്നുവിറച്ച കണ്ണുകള്‍ എന്നെ തുറിച്ചുനോക്കി. കൊടുംതണുപ്പില്‍ വിശന്നുതളര്‍ന്ന അവരുടെ നഗ്ന ശരീരത്തെ നോക്കി വൃത്തികെട്ട തമാശ പറയുന്ന നാസി ഡോക്ടര്‍മാര്‍. ആവശ്യപ്പെട്ടപോലെ ഫോട്ടോ എടുത്ത് ഞാന്‍ മടങ്ങി.
എന്റെ പിന്നില്‍ ഡോക്ടര്‍ മീഗീലി ക്ലിനിക്കിന്റെ വാതില്‍ അടച്ചു. വിറയ്ക്കുന്ന കാലുകളോടെ ഞാന്‍ വേഗം നടന്നു. പിന്നില്‍ ഞരമ്പുകളെ തളര്‍ത്തുന്ന നിലവിളി. ഡോ.മിഗീലിയും കൂട്ടാളികളും മരവിപ്പിക്കാതെ അവരുടെ കിളുന്തു ശരീരത്തില്‍ വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുകയാണ്.
പിന്നീട് ഗ്യാസ് ചേമ്പറിന്റെ തണുത്ത തറയിലും അവരില്‍ പലരുടെയും മുഖം ഞാന്‍ തിരിച്ചറിഞ്ഞു. ഏതാനും മണിക്കൂര്‍ മുമ്പ് എന്റെ കാമറയ്ക്ക് മുന്നില്‍ ഭയന്ന കണ്ണുകളോടെ എന്നെ തുറിച്ചു നോക്കിയ അതേ മിഴികള്‍. അവരുടെ പാതി വിടര്‍ന്ന ചുണ്ടുകള്‍ എന്തോ പറയാന്‍ ബാക്കിവച്ചതുപോലെ.
ഉറക്കം വരാത്ത രാത്രികളില്‍ ഞാന്‍ കരഞ്ഞു. ജീവിക്കാന്‍ ഫോട്ടോഗ്രാഫി തെരഞ്ഞെടുത്തതില്‍ ഞാന്‍ എന്നെതന്നെ ശപിച്ചു. എന്റെ പ്രിയപ്പെട്ട കാമറ എനിക്ക് പേടിയാണ് സമ്മാനിച്ചത്.''
നാസി തടങ്കല്‍ പാളത്തിന്റെ ക്യാമ്പ് ഫോട്ടോഗ്രാഫര്‍ വില്‍ഹെം ബ്രെയ്സി ഓര്‍മ്മകളുടെ പുസ്തകത്തില്‍ പറഞ്ഞതാണ് മേലുദ്ധരിച്ച വരികള്‍. ഇത്രമാത്രം മനുഷ്യക്കുരുതിക്ക് സാക്ഷ്യം വഹിച്ച വേറെ ഒരു ഫോട്ടോഗ്രാഫര്‍ ലോകത്തുണ്ടാകില്ല.
ബ്രെയ്സിയുടെ വാക്കുകള്‍ ''നാസികള്‍ കൊല്ലാന്‍ കൊണ്ടുവന്ന ശിശുക്കളുടെയും കൊച്ചു പെകുട്ടികളുടെയും പ്രായമായ മനുഷ്യരുടെയും കണ്ണുകള്‍ എന്നെ പിന്തുടര്ന്നു. എന്റെ കുഴിമാടത്തോളം അവയെന്റെ പിന്നാലെയുണ്ടാകുമെന്ന് എനിക്കറിയാം.''
തന്നെ ഏറ്റവുമധികം വേദനിപ്പിച്ച സംഭവം അദ്ദേഹം ഓര്‍ക്കുന്നു: "ഒരിക്കല്‍ ഒരു നാസി ഡോക്ടര്‍ എന്നെ അയാളുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിപ്പിച്ചു. ഒരു തടവുകാരന്റെ പുറത്ത് വേറൊരു തടവുകാരന് ആദത്തിന്റെയും ഹവ്വയുടെയും ചിത്രം പച്ചകുത്തിയതിന്റെ ഫോട്ടോ എടുക്കണം. ചിത്രം പകര്‍ത്തിയശേഷം എന്റെ മുറിയിലേക്ക് മടങ്ങി.
ഒരു മണിക്കൂറിനുള്ളില്‍ എന്നെത്തേടി വീണ്ടും ആളെത്തി. ഞാന്‍ ക്യാമ്പിലെ ഡോക്ടറുടെ കാബിനിലെത്തി. അയാള്‍ എന്നെ തന്റെ പരീക്ഷണ മുറിയിലേക്ക് കൊണ്ടുപോയി. ദൈവമേ... എന്റെ നട്ടെല്ലിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു. ഞാന്‍ എടുത്ത ആദത്തിന്റെയും ഹവ്വയുടെയും ചിത്രം ആ മനുഷ്യന്റെ തോലോടെ ഉരിഞ്ഞെടുത്ത് മേശപ്പുറത്ത് വിരിച്ചിരിക്കുന്നു.
കൊന്നശേഷം തോലുരിഞ്ഞ ശവം മേശക്കടിയില്‍ കിടക്കുന്നു...'' നിന്റെ ഫോട്ടോ എനിക്ക് ഇഷ്ടമായി. ഈ പടം എനിക്ക് ചില്ലിട്ട് എന്റെ മുറിയില്‍ സൂക്ഷിക്കണം.'' കൂസലില്ലാതെ നാസി ഡോക്ടര്‍ പറഞ്ഞു. എന്റെ കാല്ച്ചുവട്ടില് ഭൂമി തെന്നി മാറി, ഞാന്‍ മരവിച്ച് നിന്നു.'
കൊല്ലാന്‍ കൊണ്ടുവന്ന മനുഷ്യരുടെ ചിത്രം മാത്രമല്ല, നാസി ഡോക്ടര്‍മാര്‍ യഹൂദ സ്ത്രീകളുടെയും കൊച്ചുകുട്ടികളുടെയും ശരീരത്തില്‍ നടത്തിയ കാടന്‍ പരീക്ഷണങ്ങളുടെയും ഫോട്ടോയെടുക്കാന്‍ ബ്രെയ്സി നിര്‍ബന്ധിതനായി. പരീക്ഷണങ്ങള്‍ ഇവയായിരുന്നു, മരവിപ്പിക്കാതെ ശരീരത്തിലെ അവയവങ്ങള്‍ പിഴുതെടുക്കുക, നെഞ്ചു പിളര്‍ന്ന് പിഴുതെടുക്കുന്ന ഹൃദയത്തിന്റെ മിടിപ്പ് കണക്കാക്കുക, ഒരാളുടെ ശരീര അവയവങ്ങള്‍ വേറെ മനുഷ്യരിലേക്ക് പറിച്ച് നടുക, നഗ്നരായി മനുഷ്യരെ മഞ്ഞില്‍ നിര്‍ത്തി മരണപ്പെടുന്ന സമയം കണക്കാക്കുക എന്നിവ അവയില്‍ ചിലത് മാത്രം.
ഗര്‍ഭിണികളിലും കുട്ടികളിലും ഇതിലും ഹീനമായ പരീക്ഷണങ്ങള്‍ നടത്തപ്പെട്ടു, പ്രത്യേകം തയാറാക്കിയ യന്ത്രത്തിനകത്ത് മനുഷ്യന്റെ ശിരസ് ചെറുതാക്കുക. വിവരിക്കാന്‍ പറ്റാത്ത പല പരീക്ഷണങ്ങളും നാസി ഡോക്ടര്‍മാര്‍ യഹൂദ സ്ത്രീകളില്‍ നടത്തി. പല അവസരങ്ങളിലും ഇരകളായ പെൺകുട്ടികള്‍ ബ്രെയ്സിയെ പ്രതീക്ഷയോടെ ഉറ്റുനോക്കി. കാമറയും കൈയിലേന്തി അയാള്‍ നിസഹായനായി നിന്നു, പിന്നെ തന്റെ മുറിയില്‍ പോയി ആരും കാണാതെ കരഞ്ഞു.
പോളണ്ട് സ്വദേശിയായ വില്‍ഹം ബ്രെയ്സി ഇരുപതാം വയസിലാണ് നാസികളുടെ കൈയില്പെടുന്നത്. പോളണ്ടില്‍ നിന്നും ഹംഗറിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ അതിര്‍ത്തിയില്‍ വെച്ച് നാസി രഹസ്യപോലീസായ ഗൊസ്റ്റപ്പോയുടെ പിടിയിലായി. അവര്‍ അവനെ നിര്‍ബന്ധിത തൊഴിലിനായി ഓഷ്വിറ്റ്സിലെ ക്യാമ്പിലേക്ക് കൊണ്ടുവന്നു.
ഫോട്ടോഗ്രാഫിയില്‍ ബ്രെയ്സിയുടെ പ്രാവീണ്യം മനസിലാക്കിയ ക്യാമ്പിന്റെ തലവന്‍
റുഡോള്‍ഫ് ഹോസ് പറഞ്ഞു: "നീ ക്യാമ്പിലെത്തുന്ന തടവുകാരുടെ തിരിച്ചറിയല്‍ കാര്‍ഡിനുള്ള ഫോട്ടോ എടുക്കണം, സാധ്യമല്ലെങ്കില്‍ ഇപ്പോള്‍ പറയണം.' ക്രൂരനായ നാസി കമാൻഡറുടെ സന്ദേശം ബ്രെയ്സിക്ക് മനസിലായി. ഫോട്ടോയെടുക്കാന്‍ തയാറല്ലെങ്കില്‍ ശിക്ഷ മരണമായിരിക്കും. ജീവന് രക്ഷിക്കാന്‍ ബ്രെയ്സി നാസികളെ അനുസരിച്ചു. നാസികള്‍ ബ്രെയ്സിയുടെ കൈയില്‍ ചാപ്പകുത്തി പോളണ്ട്കാരന്‍ തടവുകാരന് നമ്പര്‍-3444.
ഫോട്ടോഗ്രാഫിയിലെ പ്രാവീണ്യമാണ് നാസികളില്‍ നിന്നും അയാളുടെ ജീവന് രക്ഷിച്ചത്. എന്നാല്‍ താന്‍ ഏറ്റവും താത്പര്യത്തോടെ തെരഞ്ഞെടുത്ത തൊഴില്‍ പിന്നീട് അയാളുടെയും ലോകം മുഴുവന്റേയും നൊമ്പരമായി. ബ്രെയ്സി പകര്‍ത്തിയ നാസി തടവുകാരുടെ ചിത്രങ്ങള്‍ ലോകത്തിന്റെ ഉറക്കം കൊടുത്തി. ഒപ്പം മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിയുടെ സ്വയം സംസാരിക്കുന്ന നാവുകളായി അവ. കറുപ്പും വെളുപ്പിലും ചിത്രീകരിച്ചതായിരുന്നു ആ പടങ്ങള്‍. നാസികളുടെ ക്രൂരതയുടെ തെളിവ് മാത്രമല്ല നാസികളില്‍ പ്രമുഖരെക്കുറിച്ചും ആ ചിത്രങ്ങള്‍ തെളിവുകളായി.
1945 ജനുവരിയിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യപാദത്തില്‍ റഷ്യയുടെ ചെമ്പട തങ്ങളെ വളയുന്നു എറിഞ്ഞ നാസികള്‍ ഫോട്ടോകളും അവയുടെ നെഗറ്റീവ് ഫിലിമുകളും കത്തിച്ചുകളയാന്‍ ഉത്തരവിട്ടു. നാളെ ചരിത്രത്തിന്റെ നാവുകളാകും ഈ ചിത്രങ്ങള്‍ എന്ന് തിരിച്ചറിഞ്ഞ ബ്രെയ്സി പ്രധാനപ്പെട്ട ഫോട്ടോകളും അവയുടെ നെഗറ്റീവ് ഫിലിമും പ്ലാസ്റ്റിക്ക് ബാഗിലാക്കി മണ്ണില്‍ കുഴിച്ചിട്ടു. കുറെ ഫോട്ടോകള്‍ നെഗറ്റീവ് സഹിതം കത്തിച്ചു.
യുദ്ധത്തിനുശേഷം തങ്ങളെ രക്ഷിച്ച റഷ്യയുടെയും അമേരിക്കയുടെയും സൈനികരുടെ സഹായത്തോടെ അവയെല്ലാം വീണ്ടെടുത്തു. സഖ്യസൈന്യങ്ങളുടെ ഫോട്ടോ ലാബില്‍ ആ നെഗറ്റീവ് ഫിലിമുകള്‍ ബ്രോമൈഡ് പേപ്പറില്‍ ജീവന്‍പൂണ്ടു, അങ്ങനെ 60 ദശലക്ഷം മനുഷ്യരുടെ മായാത്ത ചോരപ്പാടുകള്‍ എക്കാലവും ഓര്‍മ്മിക്കുന്ന ചരിത്രമായി. അവ ലോകത്തെ ഭയപ്പെടുത്തി, പിന്നെ കരയിച്ചു.
മനുഷ്യന് മനുഷ്യനോട് ഇത്ര ക്രൂരത കാട്ടാന്‍ പറ്റുമോ. ഒളിവില്‍പ്പോയ നാസികളെ തിരിച്ചറിയാന്‍ ഇസ്രായേലിന്റെ ചാരസംഘടന മൊസാദിന് സഹായകമായി പല ചിത്രങ്ങളും. പോളണ്ടിലെ ബ്രിക്ക്നൗവിലെ മുഖ്യ തടങ്കല്‍പാളയം നയിച്ച നാസി പട്ടാള മേധാവി റുഡോള്‍ഫ് ഐച്ച്മാനെയും, ഗ്യസ്ചേംബര് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത ഹെൻറിച്ച് ഹിംമ്ലറേയും തിരിച്ചറിയാനും, ജീവനോടെ പിടികൂടാനും ഈ ചിത്രങ്ങള്‍ സഹായിച്ചു.
യൂറോപ്പിലെ യഹൂദര്‍ നാസി ഹണ്ടേഴ്സ് (നാസി വേട്ടക്കാര്‍) എന്ന പേരില്‍ രഹസ്യ സംഘടനയ്ക്ക് സഖ്യസൈന്യത്തിന്റെ കൈയില്‍ പെടാത്ത നാസികളെ പിടികൂടാനും ബ്രെയ്സിയുടെ ചിത്രങ്ങള്‍ സഹായിച്ചു. ഹിറ്റ്ലറും കൂട്ടാളികളും കൊന്നൊടുക്കിയ സാധുക്കളോട് അത്രയെങ്കിലും നീതി ചെയ്യാന്‍ ബ്രെയ്സിക്ക് സാധിച്ചു.
നാസികളുടെ തടവില്‍ നിന്നും മോചിതനായശേഷം തന്റെ പ്രിയപ്പെട്ട തൊഴില്‍ ബ്രെയ്സി ഉപേക്ഷിച്ചു. പിന്നീട് ജീവിതത്തില്‍ ഒരിക്കലും അദ്ദേഹം കാമറ കൈയിലെടുത്തില്ല. ഉപജീവനത്തിനായി സോസേജ് നിര്‍മ്മിക്കുന്ന ചെറിയ യൂണിറ്റ് സ്ഥാപിച്ചാണ് കുടുംബം പുലര്‍ത്തിയത്. കാമറ കാണുമ്പോള്‍ താന്‍ പകര്‍ത്തിയ ചിത്രങ്ങളും അവയിലെ മുഖങ്ങളും ഓര്‍മയിലേക്ക് വരും. അവ അദ്ദേഹത്തെ ഭീതിപ്പെടുത്തും.
ഔഷ്വിറ്റ്സിലെ ജീവിതം ശപിക്കപ്പെട്ടതായി കരുതിയെങ്കിലും നാസി പീഡനങ്ങളുടെ കരളലിയിക്കുന്ന കഥ ലോകത്തെ അറിയിച്ച ബ്രെയ്സിയെ ലോകം ഹീറോയായി കണ്ടു. ബ്രെയ്സിയുടെ കാമറ നാസി ചരിത്രത്തിന്റെ ഏറ്റവും വലിയ തെളിവായി. രണ്ട് വര്‍ഷത്തിനുള്ളില്‍ അരലക്ഷം പേരുടെ ചിത്രങ്ങളാണ് അദ്ദേഹം പകര്‍ത്തിയത്. അവരിലാരും പിന്നീട് ലോകം കണ്ടില്ല എന്ന വേദന അദ്ദേഹത്തെ മരണത്തോളം പിന്തുടര്ന്നു.
ക്യാമ്പ് മോചിപ്പിച്ച ശേഷം, ക്യാമ്പുകൾ, അനേകം മനുഷ്യരെ കൊന്ന ഗ്യാസ് ചേംബറുകള്‍, മറവുചെയ്യാത്ത എണ്ണമറ്റ ശവക്കൂനകള്‍ എന്നിവയുടെ ചിത്രമെടുക്കാന്‍ സഖ്യസൈന്യത്തിന്റെ തലവന്‍ അമേരിക്കാരന്‍ ഡേവിഡ് ഐസനോവര്‍ ഫിലിം നിര്‍മ്മാതാക്കളായ കൊഡാക്കിന്റെ കമ്പനിയിലേക്ക് പ്രത്യേക വിമാനത്തില്‍ തന്റെ ഫോട്ടോഗ്രാഫറെ അയച്ചാണ് ഫിലിം വരുത്തിയത്. നാളെ ഇതൊന്നും നടന്നിട്ടില്ലെന്ന് ആരെങ്കിലും പറയും അത് അനുവദിച്ചുകൂടാ.
94-ാം വയസില്‍ മരിക്കുന്നതിന് മുമ്പ് പോളണ്ട് ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ ബ്രെയ്സി പറഞ്ഞു, " ഇനിയൊരിക്കലും മനുഷ്യന് മനുഷ്യനെ കൊല്ലാതിരുന്നെങ്കില്‍, അതിന് ഈ ചിത്രങ്ങള്‍ പ്രചോദനമായെങ്കില്‍ എന്റെ ജീവിതം അര്‍ഥവത്താകും.'
മനുഷ്യന് ഉള്ളിടത്തോളം കാലം ഈ ചിത്രങ്ങള്‍ ലോകത്തോട് പറയും, അരുത് കൊല്ലരുത്.
തയാറാക്കിയത്:
ജോണ്‍ മാത്യു, ഫോട്ടോഗ്രാഫര്‍, ദീപിക ഡല്‍ഹി ബ്യൂറോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഡോൾഫിന്റെ ഫോസിൽ കിട്ടി 16 ദശലക്ഷം വർഷം പഴക്കം..!
പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാ
പടിയിറങ്ങുന്നു... പാലാ സെന്റ് തോമസിലെ ആൺകുട്ടികളുടെ അവസാന ബാച്ച്
സെന്റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ
അഗ്നിരക്ഷാസേനയിൽ ഇനി പെൺകരുത്തും
ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമില്‍ ഇനി പെണ്‍കരുത്തും. ഫയര്‍ വുമണ്‍ ആദ്യബാച്ചില്‍ ഗീതുമോളും അപര്‍ണ കൃഷ്ണയുമാണു കോട്ടയം ഫ
"കിനാക്കള്‍കൊണ്ട് മാനത്തെ തൊടുമ്പോള്‍'; അന്താരാഷ്ട്ര പാരാഗ്ലൈഡിംഗില്‍ തിളങ്ങിയ മലയാളി
വാഗമണ്‍ മൊട്ടക്കുന്നുകള്‍ സഞ്ചാരികള്‍ക്ക് മാത്രമല്ല പ്രദേശവാസികള്‍ക്കും എന്നും കൗതുകമാണ്. തന്റെ ബാല്യത്തില്‍ ഈ കുന്
വിവാഹമോതിരം വിറ്റു; ഒറ്റയ്ക്ക് ലോകംചുറ്റുന്ന 89 വയസുകാരി
"ആയിരം മൈലുകളുടെ യാത്ര ആരംഭിക്കുന്നത് ഒരു ചുവടുവെപ്പില്‍ നിന്നാണ്', ഏറെ പ്രശസ്തമായ ഒരു വാചകമാണല്ലൊ ഇത്. ഒരു മനസിനെ
അവിശ്വസനീയം..!! മുതല പാതി വിഴുങ്ങിയ ഭര്‍ത്താവിനെ ഭാര്യ രക്ഷപ്പെടുത്തി
മരണമുഖത്തുനിന്നു രക്ഷപ്പെട്ടെന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. പക്ഷേ അതിൽ പലതും അത്ര വലിയ അപകടമൊന്നുമാവില്ല. എ
ഗുണ കേവ് ഓക്കെ, അതേയും താണ്ടി ആവോകിഗഹര വനം; കടക്കുന്നവർ തിരിച്ചുവരാറില്ല
കൊടൈക്കനാലിലെ ഗുണ കേവിന്റെ ഭീകരത എത്രമാത്രമെന്ന് അടുത്തകാലത്തിറങ്ങിയ "മഞ്ഞുമ്മൽ ബോയ്സ്'എന്ന സിനിമ ലോകത്തിനു കാട്
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്
കുടുംബം എല്ലാവര്ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മ
"ആ വെള്ളമല്ല ഈ വെള്ളം'; കൈപ്പമ്പില് എക്സൈസ് കൈവെച്ചപ്പോള്‍
ഇക്കാലത്ത് അത്ര പരിചിതമല്ലെങ്കിലും കുറേക്കാലം മുന്‍പുവരെ താരമായിരുന്നു അടിപ്പമ്പെന്ന കൈപ്പമ്പ്. വെള്ളത്തിന് ബുദ്ധിമുട്ട
പേര് പോരായി; സഹോദരിമാര്‍ മക്കള്‍ക്ക് പേരിട്ടപ്പോള്‍ സംഭവിച്ചത്
തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് വേറിട്ട ഒരു പേരിടണമെന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പണ്ട് വായിച്ച പ
ഇന്ത്യ-പാക് വിഭജനത്താല്‍ വേര്‍പിരിഞ്ഞ ബാല്യകാല സുഹൃത്തുക്കള്‍; 90-ാം വയസില്‍ കണ്ടുമുട്ടുമ്പോള്‍
"വിഭജനം', "വേര്‍പിരിയല്‍' ഇത്രയും ആഴത്തില്‍ വേദനയുളവാക്കുന്ന മറ്റൊന്നുമില്ല. അതുവരെ പ്രിയമായിരുന്ന ഇടവും മനസുകളു
അപകടത്തില്‍പ്പെട്ട ഉടമയെ രക്ഷിക്കാന്‍ ഈ നായ ചെയ്തത്...
നായകള്‍ മനുഷ്യരുമായി വലിയ ചങ്ങാത്തം ഉള്ളവരാണല്ലൊ. പല സാഹചര്യങ്ങളിലും സ്വജീവന്‍ പോലും നല്കി നായകള്‍ തങ്ങളുടെ യജമാ
ഫ്രഞ്ച് വിപ്ലവത്തില്‍ ഇല്ലാതായ കന്യാസ്ത്രീ ആശ്രമം; അവിടെ കണ്ടെത്തിയ ഗ്രാമവും 1000 കുഴിമാടങ്ങളും
ചരിത്രം ഏറ്റവും ആഴമുള്ള ഒന്നാണ്. എത്രയെത്ര ജീവിതങ്ങളും സംഭവങ്ങളും രഹസ്യങ്ങളും ഒക്കെ അതില്‍ കിടക്കുന്നു. കാലം ചില അവശ
നിശ്ചയദാര്‍ഢ്യമാണ് ഉയരം; ചരിത്രം സൃഷ്ടിച്ച ഡോ. ഗണേഷ് ബരയ്യ
"നിനക്കത് സാധിക്കില്ല', "നിന്നെക്കൊണ്ട് പറ്റില്ല', "നമ്മളത്രയൊന്നും ആയിട്ടില്ല' ഇങ്ങനെ എത്രയെത്ര നെഗറ്റീവ് കമന്റുകള്‍
"ഒരു പാൻ ഇന്ത്യൻ ചിത്രം'; പൗരബോധത്തിന്റെ അഭാവമെന്ന് സോഷ്യല്‍ മീഡിയ
പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് നിരവധി ബോര്‍ഡുകള്‍ നമുക്ക് നിരത്തില്‍ വായിക്കാനാകും. എന്നാല്‍ ആ വായന പലരു
പലതവണ മരണത്തെ അതിജീവിക്കുമ്പോള്‍; ബെന്‍ എന്ന വിസ്മയം
അതിജീവനം എന്ന വാക്കിന്റെ ആഴം അത് അനുഭവിച്ചവര്‍ക്കും സാക്ഷിയായവര്‍ക്കും ആണ് ഏറ്റവും മനസിലാക്കാന്‍ കഴിയുക. പ്രതീക്ഷക
വഴി നിറയെ പിങ്ക് ബലൂണുകള്‍; കാരണം ഇതാണ്
വീട്ടില്‍ ഒരു പുതിയ അതിഥി എത്തുമ്പോള്‍ എല്ലാവര്ക്കും വലിയ സന്തോഷമാണല്ലൊ. അടുത്ത തലമുറ മാതാപിതാക്കളെയും മുത്തച്ഛനെ
വ്യാജഗർഭത്തിന്റെ പേരിൽ 17 തവണയായി തട്ടിയതു 98 ലക്ഷം
ഗർഭിണിയാണെന്ന് അഭിനയിച്ചു സർക്കാരിൽനിന്നു പ്രസവാനുകൂല്യമായി 98 ലക്ഷം രൂപ തട്ടിയെടുത്ത അന്പതുകാരിക്ക് ഒരുവർഷവും ആ
ഡോൾഫിന്റെ ഫോസിൽ കിട്ടി 16 ദശലക്ഷം വർഷം പഴക്കം..!
പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാ
പടിയിറങ്ങുന്നു... പാലാ സെന്റ് തോമസിലെ ആൺകുട്ടികളുടെ അവസാന ബാച്ച്
സെന്റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ
അഗ്നിരക്ഷാസേനയിൽ ഇനി പെൺകരുത്തും
ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമില്‍ ഇനി പെണ്‍കരുത്തും. ഫയര്‍ വുമണ്‍ ആദ്യബാച്ചില്‍ ഗീതുമോളും അപര്‍ണ കൃഷ്ണയുമാണു കോട്ടയം ഫ
"കിനാക്കള്‍കൊണ്ട് മാനത്തെ തൊടുമ്പോള്‍'; അന്താരാഷ്ട്ര പാരാഗ്ലൈഡിംഗില്‍ തിളങ്ങിയ മലയാളി
വാഗമണ്‍ മൊട്ടക്കുന്നുകള്‍ സഞ്ചാരികള്‍ക്ക് മാത്രമല്ല പ്രദേശവാസികള്‍ക്കും എന്നും കൗതുകമാണ്. തന്റെ ബാല്യത്തില്‍ ഈ കുന്
വിവാഹമോതിരം വിറ്റു; ഒറ്റയ്ക്ക് ലോകംചുറ്റുന്ന 89 വയസുകാരി
"ആയിരം മൈലുകളുടെ യാത്ര ആരംഭിക്കുന്നത് ഒരു ചുവടുവെപ്പില്‍ നിന്നാണ്', ഏറെ പ്രശസ്തമായ ഒരു വാചകമാണല്ലൊ ഇത്. ഒരു മനസിനെ
അവിശ്വസനീയം..!! മുതല പാതി വിഴുങ്ങിയ ഭര്‍ത്താവിനെ ഭാര്യ രക്ഷപ്പെടുത്തി
മരണമുഖത്തുനിന്നു രക്ഷപ്പെട്ടെന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. പക്ഷേ അതിൽ പലതും അത്ര വലിയ അപകടമൊന്നുമാവില്ല. എ
ഗുണ കേവ് ഓക്കെ, അതേയും താണ്ടി ആവോകിഗഹര വനം; കടക്കുന്നവർ തിരിച്ചുവരാറില്ല
കൊടൈക്കനാലിലെ ഗുണ കേവിന്റെ ഭീകരത എത്രമാത്രമെന്ന് അടുത്തകാലത്തിറങ്ങിയ "മഞ്ഞുമ്മൽ ബോയ്സ്'എന്ന സിനിമ ലോകത്തിനു കാട്
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്
കുടുംബം എല്ലാവര്ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മ
"ആ വെള്ളമല്ല ഈ വെള്ളം'; കൈപ്പമ്പില് എക്സൈസ് കൈവെച്ചപ്പോള്‍
ഇക്കാലത്ത് അത്ര പരിചിതമല്ലെങ്കിലും കുറേക്കാലം മുന്‍പുവരെ താരമായിരുന്നു അടിപ്പമ്പെന്ന കൈപ്പമ്പ്. വെള്ളത്തിന് ബുദ്ധിമുട്ട
പേര് പോരായി; സഹോദരിമാര്‍ മക്കള്‍ക്ക് പേരിട്ടപ്പോള്‍ സംഭവിച്ചത്
തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് വേറിട്ട ഒരു പേരിടണമെന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പണ്ട് വായിച്ച പ
ഇന്ത്യ-പാക് വിഭജനത്താല്‍ വേര്‍പിരിഞ്ഞ ബാല്യകാല സുഹൃത്തുക്കള്‍; 90-ാം വയസില്‍ കണ്ടുമുട്ടുമ്പോള്‍
"വിഭജനം', "വേര്‍പിരിയല്‍' ഇത്രയും ആഴത്തില്‍ വേദനയുളവാക്കുന്ന മറ്റൊന്നുമില്ല. അതുവരെ പ്രിയമായിരുന്ന ഇടവും മനസുകളു
അപകടത്തില്‍പ്പെട്ട ഉടമയെ രക്ഷിക്കാന്‍ ഈ നായ ചെയ്തത്...
നായകള്‍ മനുഷ്യരുമായി വലിയ ചങ്ങാത്തം ഉള്ളവരാണല്ലൊ. പല സാഹചര്യങ്ങളിലും സ്വജീവന്‍ പോലും നല്കി നായകള്‍ തങ്ങളുടെ യജമാ
ഫ്രഞ്ച് വിപ്ലവത്തില്‍ ഇല്ലാതായ കന്യാസ്ത്രീ ആശ്രമം; അവിടെ കണ്ടെത്തിയ ഗ്രാമവും 1000 കുഴിമാടങ്ങളും
ചരിത്രം ഏറ്റവും ആഴമുള്ള ഒന്നാണ്. എത്രയെത്ര ജീവിതങ്ങളും സംഭവങ്ങളും രഹസ്യങ്ങളും ഒക്കെ അതില്‍ കിടക്കുന്നു. കാലം ചില അവശ
നിശ്ചയദാര്‍ഢ്യമാണ് ഉയരം; ചരിത്രം സൃഷ്ടിച്ച ഡോ. ഗണേഷ് ബരയ്യ
"നിനക്കത് സാധിക്കില്ല', "നിന്നെക്കൊണ്ട് പറ്റില്ല', "നമ്മളത്രയൊന്നും ആയിട്ടില്ല' ഇങ്ങനെ എത്രയെത്ര നെഗറ്റീവ് കമന്റുകള്‍
"ഒരു പാൻ ഇന്ത്യൻ ചിത്രം'; പൗരബോധത്തിന്റെ അഭാവമെന്ന് സോഷ്യല്‍ മീഡിയ
പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് നിരവധി ബോര്‍ഡുകള്‍ നമുക്ക് നിരത്തില്‍ വായിക്കാനാകും. എന്നാല്‍ ആ വായന പലരു
പലതവണ മരണത്തെ അതിജീവിക്കുമ്പോള്‍; ബെന്‍ എന്ന വിസ്മയം
അതിജീവനം എന്ന വാക്കിന്റെ ആഴം അത് അനുഭവിച്ചവര്‍ക്കും സാക്ഷിയായവര്‍ക്കും ആണ് ഏറ്റവും മനസിലാക്കാന്‍ കഴിയുക. പ്രതീക്ഷക
വഴി നിറയെ പിങ്ക് ബലൂണുകള്‍; കാരണം ഇതാണ്
വീട്ടില്‍ ഒരു പുതിയ അതിഥി എത്തുമ്പോള്‍ എല്ലാവര്ക്കും വലിയ സന്തോഷമാണല്ലൊ. അടുത്ത തലമുറ മാതാപിതാക്കളെയും മുത്തച്ഛനെ
വ്യാജഗർഭത്തിന്റെ പേരിൽ 17 തവണയായി തട്ടിയതു 98 ലക്ഷം
ഗർഭിണിയാണെന്ന് അഭിനയിച്ചു സർക്കാരിൽനിന്നു പ്രസവാനുകൂല്യമായി 98 ലക്ഷം രൂപ തട്ടിയെടുത്ത അന്പതുകാരിക്ക് ഒരുവർഷവും ആ
"എന്റെ ജീവിതം മാന്ത്രികമാക്കിയതിന് എല്ലാവര്ക്കും നന്ദി'; ഡാനിയേലയുടെ അവസാന പോസ്റ്റ്
എത്ര മഴകണങ്ങളും പൊള്ളിക്കുന്ന തീയമ്പുകളും ഏറ്റാണ് ഓരോ ജീവിതവും തിരികെ കുന്നുകയറുന്നത്. ചിലര്‍ പൊടുന്നനെയും വേറെ ചില
10 കോടി ലോട്ടറിയടിച്ചു; പിന്നാലെ കമിതാക്കൾ അടിച്ചുപിരിഞ്ഞു
കോടികൾ ലോട്ടറിയടിച്ചാൽ തുടർന്നുള്ള ജീവിതം അത്യന്തം സുഖകരമായിരിക്കേണ്ടതാണ്. എന്നാൽ 10 കോടി രൂപ ലോട്ടറിയടിച്ച ബ്രിട
"എന്റെ പ്രിയപ്പെട്ട സഹോദരിക്ക്'; വര്‍ഷങ്ങള്‍ക്കിപ്പുറം നോവിക്കുന്ന ഒരു കത്ത്
കത്തുകള്‍ പലരുടെയും ഹൃദയത്തിന്റെ പരിച്ഛേദം തന്നെ ആയിരിക്കും. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി കുറിക്കുന്ന ഓരോ വരിയിലും
"സോറി, നിങ്ങൾക്കല്ല ലോട്ടറി അടിച്ചത്'; നന്പർ തെറ്റായി വന്നെന്ന് ലോട്ടറി അധികൃതർ
2,800 കോടിയിലധികം രൂപ ലോട്ടറിയടിച്ചെന്ന് അറിഞ്ഞ് മതിമറന്നു ടിക്കറ്റുമായി അധികൃതരെ സമീപിച്ചപ്പോൾ "സോറി, നിങ്ങൾക്കല്
"കാരെന്‍സ് ഡൈനര്‍'; അപമാനിച്ച് ആഹാരം തരുന്ന ജീവനക്കാരുള്ള വിചിത്രമായ ഹോട്ടല്‍
"കസ്റ്റമര്‍ ഈസ് ദി കിംഗ്' എന്നാണല്ലൊ സാധാരണയായി എല്ലാ ബിസിനസുകാരും പറയാറുള്ളത്. അതിനാല്‍ത്തന്നെ തങ്ങളുടെ ഇടപാടുകാ
നായ വളര്‍ത്തിയ പെണ്‍കുട്ടി; ഇത് വല്ലാത്തൊരു ജീവിതകഥ
ചെറുകഥ എന്ന കലയില്‍ ഭാവനാവല്ലഭനായി അറിയപ്പെടുന്ന റുഡ്യാര്‍ഡ് കിപ്ലിംഗ് രചിച്ച ജംഗിള്‍ ബുക്ക് എന്ന പുസ്തകം ഏറെ പ്രശസ
റെഡ് ലിസ്റ്റ് പുസ്തകത്തിലെ നീലഗിരി മാര്‍ട്ടന്‍; സംരക്ഷിക്കണം
എത്രയെത്ര വേറിട്ട ജീവജാലങ്ങളുടെ സംഗമയിടമാണ് നമ്മുടെ ഈ ഭൂമി. ഇത്തരത്തിലുള്ള വൈവിധ്യം മനോഹാരിത മാത്രമല്ല നിലനില്
കർണാടക ബന്നാർഘട്ടയിൽ "പുള്ളിപ്പുലി സഫാരി' റെഡി...
പുള്ളിപ്പുലികളുടെ വിഹാരകേന്ദ്രമായ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ "പുള്ളിപ്പുലി സഫാരി' ആരംഭിക്കാനുള്ള നടപടികൾ അ
സ്വർണഭാരത്താൽ നടക്കാൻ ബുദ്ധിമുട്ടി വധു..! വിവാഹത്തിന് ചെലവായത് 249 കോടി
അന്പരപ്പിക്കുന്ന ആഡംബരവിവാഹങ്ങൾ ലോകത്തിന്റെ പലഭാഗത്തും നടക്കാറുണ്ട്. എന്നാൽ ചൈനയിൽ അടുത്തിടെ നടന്ന ഒരു വിവാഹം അ
തണുപ്പിൽ റിക്കാർഡ് തിരുത്തി ചൈനീസ് പ്രദേശം
തണുപ്പിന്റെ കാര്യത്തിൽ ചൈനയുടെ വിദൂര പടിഞ്ഞാറൻ മേഖലയായ സിൻജിയാംഗ് മേഖലയിൽ 64 വർഷം പഴക്കമുള്ള റിക്കാർഡ് തകർന്നു.
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top