കണ്ടില്ലെന്ന് നടിക്കരുത് ഈ കണ്ണീർ; വൃക്കരോഗിയായ മകന്‍റെ ചികിത്സയ്ക്ക് സഹായം അഭ്യർഥിച്ച് നടി സേതുലക്ഷ്മി അമ്മ
Saturday, December 1, 2018 2:26 PM IST
വൃക്ക രോഗത്തെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായി നിൽക്കുന്ന മകനു വേണ്ടി സഹായം അഭ്യർത്ഥിച്ച് നടി സേതുലക്ഷ്മി. ഫേസ്ബുക്ക് ലൈവിലെത്തിയാണ് താരം മകനു വേണ്ടി എല്ലാവരോടും യാചിച്ചത്.

കഴിഞ്ഞ 10 വർഷങ്ങളായി മകൻ രോഗാവസ്ഥയിലാണ്. വൃക്ക രണ്ടും തകരാറിലായതാണ് കാരണം. രണ്ട് ചെറിയ കുട്ടികളാണ് മകനുള്ളത്. വൃക്ക ഉടനെ മാറ്റി വച്ചെങ്കിൽ മാത്രമേ മകൻ രക്ഷപെടുകയുള്ളു. മൂത്തകുട്ടിക്ക് 13 വയസാണ് പ്രായം .

അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം എന്ന് മകൻ പറയുന്പോൾ നിസഹായത മാത്രമേ അമ്മയായ എനിക്ക് കൈമുതലായുള്ളൂ. നിങ്ങൾ വിചാരിച്ചാലേ ഈ സങ്കടത്തിന് പരിഹാരമാകൂ. ഞാൻ കൂട്ടിയാൽ കൂടുന്നതല്ല ഈ തുക. ഗതികേടുകൊണ്ടാണ് നിങ്ങളുടെ മുന്നിൽ യാചനയുമായി എത്തിയത്. സേതു ലക്ഷ്മി പറഞ്ഞു.

സിനിമയിലും സീരിയലിലും അഭിനയിക്കുന്നുണ്ടെങ്കിലും ഓപ്പറേഷനു ആവശ്യമായ തുക ഇതിൽ നിന്നും കണ്ടെത്താൻ സാധിക്കില്ലെന്ന് ഇവർ പറഞ്ഞു. നിങ്ങളുടെ കൈകളിലാണ് എന്‍റെ മകന്‍റെ ജീവനെന്ന് കരഞ്ഞ് പറഞ്ഞാണ് സേതുലക്ഷ്മി വാക്കുകൾ അവസാനിപ്പിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.