സച്ചിന്‍, ധോണി, കോഹ്‌ലി... ഇവര്‍ക്ക് പ്രായമായാല്‍ ഇങ്ങനെ; എഐ ചിത്രങ്ങള്‍
Monday, May 8, 2023 3:40 PM IST
ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ കാലമാണല്ലൊ ഇത്. എങ്ങും എവിടെയും എഐയുടെ സവിശേഷത വിസ്മയം തീര്‍ക്കുന്നു. മഹാത്മാ ഗാന്ധിയും മദര്‍ തെരേസയുമൊക്കെ സെല്‍ഫിയെടുത്താല്‍ എങ്ങനെയെന്നത് തീര്‍ത്ത് എഐ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരുന്നു. ലോക കോടീശ്വരന്‍മാര്‍ പാവപ്പെട്ടവരായാല്‍ എങ്ങനെ എന്നതും എഐ കാട്ടി.

ഇപ്പോഴിതാ ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട സച്ചിന്‍ തെണ്ടുല്‍ക്കര്‍, കോഹ്‌ലി, ധോണി എന്നിവരൊക്കെ പ്രായമായാല്‍ എങ്ങനെ എന്നതാണ് എഐ കാട്ടുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ മിഡ്ജോര്‍ണി പോലുള്ള ആപ്പുകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. ചിത്രത്തില്‍ പ്രിയതാരങ്ങള്‍ക്ക് സംഭവിച്ച മാറ്റം ആരാധകരെ ആകെ അമ്പരപ്പിച്ചു.

ചിലര്‍ "കാലം ഇവരില്‍ ഇങ്ങനെ ആയിരിക്കും മാറ്റം വരുത്തുക' എന്നെഴുതിയപ്പോള്‍ വേറെ ചിലര്‍ "ഇത്തരത്തിലാകണം മാറ്റമെന്ന് ഉറപ്പില്ല' എന്ന് കുറിച്ചു. "ഏതായാലും എഐയുടെ നിഗമനം ശരിയോ തെറ്റോ എന്നത് കാലം തെളിയിക്കുമെന്ന്' വേറെ ചിലരും കുറിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.