തിരുവചനങ്ങൾക്കു മിഴിവേകാൻ നന്പൂതിരി സാന്നിധ്യം
ദേവാലയങ്ങളിലെ മുഴക്കമുള്ള... വ്യക്തമല്ലാത്ത... കുർബാനകൾക്കും പാട്ടുകൾക്കും വിട. ചിലന്പിച്ച ശബ്ദത്തിൽ കേട്ടിരുന്ന അവ്യക്ത വചനങ്ങൾക്കു വിടനൽകി ആക്ടീവ് സ്പീക്കർ സിസ്റ്റം എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൈവവചനങ്ങൾക്കു കൂടുതൽ വ്യക്തത കൈവരുത്തുകയാണ് എറണാകുളം കർഷകറോഡിൽ തയ്യിൽ വിശ്വനാഥൻ തിരുമേനി. അധികമാരും കൈവച്ചിട്ടില്ലാത്ത ഈ മേഖലയിൽ തന്‍റെ ഉദ്യമം പൂർണവിജയമാണെന്ന് അനുഭവസാക്ഷ്യങ്ങളുടെ പിൻബലത്തിൽ വിശ്വനാഥൻ നന്പൂതിരി പറയുന്നു.

വർഷങ്ങൾക്കു മുന്പ് 2005-ൽ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലെ ഒരു സിഎസ് പള്ളിയിൽ തന്‍റെ ശബ്ദസംവിധാനം സ്ഥാപിച്ച ശേഷം നടന്ന ആദ്യത്തെ കുർബാനയ്ക്കു നന്പൂതിരിയും പങ്കെടുത്തു. കുർബാന കഴിഞ്ഞ ശേഷം പ്രായമായ ഒരാൾ വിശ്വനാഥൻ നന്പൂതിരിയുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു. വളരെ നന്നായിട്ടുണ്ട്. ഇപ്പോൾ എനിക്കുപോലും കുർബാന വ്യക്തമായി കേൾക്കാം. എനിക്കു പോലും എന്നു പറയാൻ കാരണമെന്തെന്നു തിരക്കിയപ്പോൾ ലഭിച്ച മറുപടി ഇതായിരുന്നു. എനിക്കു വയസ് 104 ആയി, ആ എനിക്കു പോലും ഇപ്പോൾ പ്രാർഥനകൾ വ്യക്തമായി കേൾക്കാം എന്നായിരുന്നു. സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞുപോയെന്നും ഇതു തന്‍റെ നിയോഗമാണെന്നും തിരിച്ചറിഞ്ഞ നിമിഷമായിരുന്നു ഇതെന്നും വിശ്വനാഥൻ തിരുമേനി പറയുന്നു.

ദേവാലയങ്ങളിൽ സൗണ്ട് സിസ്റ്റം ഘടിപ്പിക്കുന്നതു മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് സങ്കീർണമാണ്.ആംപ്ലിഫയറുകളും മോണിറ്ററും , മൈക്രോഫോണുകളും, സൗണ്ട് മിക്സറും അതിന് ആവശ്യമുണ്ട്.ദേവാലയത്തിലെ കർമങ്ങൾക്കും പ്രാർഥനകൾക്കും യാതൊരു തടസവും വരാത്തരീതിയിൽ ശബ്ദ സംവിധാനങ്ങൾ ക്രമീകരിക്കാനാണ് ആക്റ്റീവ് സ്പീക്കർ സിസ്റ്റത്തിലൂടെ ശ്രമിക്കുന്നത്. ഈ സിസ്റ്റം ഘടിപ്പിക്കുന്നതിലൂടെ എത്ര സൂക്ഷ്മമായ ശബ്ദവും വ്യക്തതയോടെ വേർതിച്ചു കേൾക്കാനാകും. ഉദാഹരണത്തിന് കുർബാനയ്ക്കിടെ വേദപുസ്തകത്തിന്‍റെ താളുകൾ മറിയുന്നതിന്‍റെ ശബ്ദം വരെ കേൾക്കാനാകും. ശബ്ദങ്ങളുടെ പ്രതിധ്വനി മൂലം വ്യക്തത നഷ്ടപ്പെടുന്ന ദേവാലയങ്ങളിൽ മൈക്കുകളും മിക്സർ യൂണിറ്റും ഉപയോഗിച്ച് ശബ്ദവിതാനം ക്രമപ്പെടുത്തുന്നു. ഈ സിസ്റ്റത്തിൽ പവേർഡ് സ്പീക്കറുകളാണ് ഉപയോഗിക്കുന്നത്. നിരന്തരമായ സ്ഥാനമാറ്റങ്ങൾക്കും ക്രമീകരണങ്ങൾക്കും ശേഷം ഒടുവിലാണ് സ്ഥിരമായി സ്ഥാപിക്കുന്നത്. ഇങ്ങനെ ഘടിപ്പിക്കുന്ന സിസ്റ്റം ഒരൊറ്റ സ്വിച്ച് ഒാൺ ചെയ്തു പ്രവർത്തിപ്പിക്കാനാകും.

കഴിഞ്ഞ 18 വർഷത്തിനുള്ളിൽ കോട്ടയം കത്തീഡ്രൽ, നെടുമങ്ങാട് പള്ളി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് പള്ളി, നീണ്ടകര തിരുഹൃദയ ദോവാലയം, എറണാകുളം മഞ്ഞുമ്മൽ പള്ളി, ആലപ്പുഴ കാളാത്ത് പള്ളി തുടങ്ങി അഞ്ഞൂറിലധികം പള്ളികളിൽ നന്പൂതിരിയുടെ കണ്ടുപിടിത്തമായ ആക്ടീവ് സ്പീക്കർ സംവിധാനം ഘടിപ്പിച്ചുകഴിഞ്ഞു.

ദേവാലയത്തിലെ പ്രാർഥനാന്തരീക്ഷം നിലനിർത്തിക്കൊണ്ടു തന്നെ പ്രാർഥന കൂടുതൽ സജീവമാക്കാൻ സഹായിക്കുന്നവിധത്തിൽ പ്രത്യേകമായി ഡിസൈൻ ചെയ്തതാണ് ലൈൻ ആർട്ട്സിന്‍റെ ചർച്ച് അക്കോസ്റ്റിക് സിസ്റ്റം. മെയിന്‍റനൻസ് ആവശ്യമില്ലാത്ത ഈ സംവിധാനത്തിന് ഇപ്പോൾ നിരവധി ആവശ്യക്കാരുണ്ടെന്നു നന്പൂതിരി പറയുന്നു.

കോട്ടയം ഏറ്റുമാനൂർ ഐടിഐയിൽ നിന്ന് ഇലക്‌ട്രോണിക്സിൽ ഡിപ്ലോമ സ്വന്തമാക്കിയ നന്പൂതിരി ഏറെക്കാലം ഗൾഫ് രാജ്യങ്ങളിൽ ജോലി നോക്കി. അവിടെ സൗണ്ട് എൻജിനിയറായ ജോലിക്കാലത്തെ അനുഭവസന്പത്താണ് ഈ പുതിയ കണ്ടുപിടിത്തത്തിലേക്കു നയിച്ചത്. ആക്ടീവ് സ്പീക്കർ സിസ്റ്റം സേവനത്തിനായി എറണാകുളത്ത് ലൈൻ ആർട്സ് എന്ന പേരിൽ ഒരു സ്ഥാപനം നടത്തുകയാണ് നന്പൂതിരി ഇപ്പോൾ.

എൻജിനിയറിംഗ്, മാർക്കറ്റിംഗ്, സെയിൽസ് ആൻഡ് സർവീസ് രംഗങ്ങളിൽ കഴിഞ്ഞ 18 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ലൈൻ ആർട്ട്സ് സ്റ്റുഡിയോ.ഏറ്റവും നവീനമായ സാങ്കേതിക വിദ്യകളുപയോഗിച്ച് ശബ്ദ ഉപകരണങ്ങൾ നിർമിക്കുന്ന ലൈൻ ആർട്ട്സ,് ഉപയോക്താക്കളുടെ കീശയിൽ ഒതുങ്ങുന്ന രീതിയിൽ അവ വിപണിയിലെത്തിക്കാൻ ശ്രമിക്കുന്നു.

നിരവധി ഘട്ടങ്ങളായി നടത്തുന്ന പരീക്ഷണങ്ങൾക്കുശേഷമാണ് ലൈൻ ആര്ട്ട്സിന്‍റെ ഉപകരണങ്ങൾ വിൽപ്പനക്കായി എത്തുന്നത്. ഒരു ഉപകരണം എവിടെയാണോ പ്രവർത്തിപ്പിക്കുന്നത് അവിടെ എത്തിച്ച് പ്രവർത്തിപ്പിച്ചു നോക്കി ഗുണനിലവാരം ഉറപ്പാക്കിയതിനുശേഷമേ അത് ഉപയോക്താവിന് കൈമാറു. തയ്യിൽ കൃഷ്ണ വിശ്വനാഥൻ-ധർമവല്ലി ദന്പതികളുടെ മകനാണ് വിശ്വനാഥാൻ തിരുമേനി. ഭാര്യ ജ്യോതി, മക്കൾ അഭിരാമി, അഭിത്ത്.

-പി.ജി.