Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇളയ മകന് നിതീഷ് കുമാറിന്റെ മൃതദേഹം കിട്ടി. മൂത്തമകന് ദിനേശ്കുമാറിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് ആറിന് മണ്ണിടിഞ്ഞ് പെട്ടിമുടി ദുരന്തഭൂമിയായപ്പോൾ കാണാതായത് 70 പേരെ. 66 മൃതദേഹങ്ങൾ മണ്ണിൽനിന്നെടുത്തു. മകനെ തെരഞ്ഞ് 23 കിലോമീറ്റർ സഞ്ചരിച്ച് എന്നും ഷണ്മുഖൻ മൂന്നാറിൽനിന്നു പെട്ടിമുടിയിലെത്തും. എനിക്ക് അവനെയൊന്നു കാണണം. അല്ലാതെ പറ്റില്ല...
മലയോളം നൊമ്പരം നെഞ്ചിലേറ്റി ഒരച്ഛന് മകനെ തേടുകയാണ്. അകാലത്തില്‍ പൊലിഞ്ഞ സ്വന്തം മകന്റെ ചേതനയറ്റ ശരീരമെങ്കിലും ഒരു നോക്കു കാണാന്‍ വേണ്ടിയുള്ള തെരച്ചില്‍. കൂടെ ഇപ്പോള്‍ ആരുമില്ല. തനിച്ചാണ്. മൂന്നാറിന്റെ വേദനയായി പെട്ടിമുടി ദുരന്തമുണ്ടായിട്ടു 44 ദിവസം. ഈ അച്ഛന് എന്നും ഈ മലമുകളിലെത്തും. 23 കിലോമീറ്റര്‍ യാത്ര. മക്കള്‍ കിടന്നുറങ്ങിയ ലയങ്ങളും അതിനു ചുറ്റുമുള്ള കാടും പുഴകളും അരിച്ചുപെറുക്കും. പേര് ചൊല്ലി വിളിച്ചുള്ള ഈ അച്ഛന്റെ കയറിയിറക്കങ്ങൾ കാണുന്നർക്കും വേദനയാണ്. മകന്റെ ശരീരമെങ്കിലും കണ്ടെത്തണം. വീട്ടിൽ ഹൃദയം നുറുങ്ങിയ വേദനയില്‍ കിടക്കുന്ന അവന്റെ അമ്മയെ കാണിക്കണം. ആങ്ങളയ്ക്കുവേണ്ടി മുട്ടിപ്പായി പ്രാര്‍ഥിക്കുന്ന സഹോദരിയെ കാണിക്കണം. എന്നാല്‍ ഓരോ ദിനവും കരച്ചിലടക്കി മല തിരിച്ചിറങ്ങേണ്ടിവരുന്ന അവസ്ഥ. കൂടെ സഹായിക്കേണ്ട സഹോദരങ്ങളും അവരുടെ മക്കളും എല്ലാം മണ്ണിനടിയിലായി.
ഇത് മൂന്നാര്‍ മഹാത്മാഗാന്ധി കോളനിയില്‍ താമസിക്കുന്ന ഷണ്മുഖനാഥന്. കേരളബാങ്ക് മറയൂര്‍ ശാഖയിലെ കാഷ്യറാണ്. പെട്ടിമുടി ദുരന്തത്തില്‍ രണ്ട് മക്കളെയും സഹോദരങ്ങളുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 23 പേരെ നഷ്ടപ്പെട്ട മനുഷ്യന്. ഇളയമകന് നിതീഷ് കുമാറിന്റെ മൃതദേഹം കിട്ടി. മൂത്ത മകന് ദിനേശ്കുമാറിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജന്മദിനം ആഘോഷിക്കാന്‍ പെട്ടിമുടിയിലെ ബന്ധുവീട്ടിലേക്കു പോയതാണ്. പിന്നെ ഒന്നു കാണാന്‍ കഴിഞ്ഞിട്ടില്ല. അന്നു തളര്‍ന്നു വീണതാണ് അവരുടെ അമ്മ. ഇന്നും അവരില്ലെന്ന വിശ്വാസത്തിലേക്കു കടന്നുവരാന്‍ അവള്‍ക്കു കഴിഞ്ഞിട്ടില്ല. എല്ലാം ഉള്ളിലൊതുക്കി അച്ഛന് മലമുകളില്‍ തെരയുകയാണ്. ജോലിക്കുപോലും പോകുന്നില്ല.
പെട്ടിമുടിപ്പുഴയും വന്യമൃഗങ്ങൾ നിറഞ്ഞ പൂതക്കുഴിയും അയാൾക്കിപ്പോൾ പ്രശ്നമേയല്ല. കാണാതായ എഴുപതില്‍ 66 പേരുടെയും മൃതദേഹങ്ങള്‍ കിട്ടിയതോടെ സര്‍ക്കാരും ജില്ലാ ഭരണകൂടവും പതിനെട്ടുദിവസത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. സര്‍ക്കാര്‍ സംവിധാനമെല്ലാം പടിയിറങ്ങി. അവരുടെ കണക്കില്‍ രക്ഷാപ്രവര്‍ത്തനം വിജയമാണ്. 96 ശതമാനം വിജയം. 66 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി കിട്ടാനുള്ളത് നാലു പേരെ മാത്രം. അവര്‍ 18 ദിവസത്തെ ദൗത്യത്തിനു ശേഷം മലയിറങ്ങി. ഓണത്തിനുശേഷം കാണാം എന്ന വാക്കു നല്കി രക്ഷാദൗത്യം വിജയിച്ചതിനുശേഷം സംഘം മടങ്ങി.
ബാക്കിയായ നാലുപേരില്‍ മകനുള്‍പ്പെടെ മൂന്നു പേരും ഷണ്മുഖനാഥന്റെ രക്തമാണ്. ഒരു കുഞ്ഞ് അയല്പക്കത്തെയും. എല്ലാവരും ബന്ധുക്കള്‍.അവരെയെല്ലാം എപ്പോഴത്തേക്ക് പുറത്തെടുക്കാനാകുമെന്നോ എല്ലാവരെയും കണ്ടെത്താനാകുമെന്നോ എന്നൊന്നും യാതൊരു ഉറപ്പുമില്ല. "എന്റെ എല്ലാം പോയി സാറേ, രണ്ടു മക്കളും... അവന്റെ ശരീരമെങ്കിലും കിട്ടാതെ ഞാനെങ്ങനെ കിടന്നുറങ്ങും?'ഷണ്മുഖനാഥന്റെ കണ്ണീരിന് ആരു മറുപടി നല്‍കും.
എല്ലാവരും മലയിറങ്ങി
രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു. അവസാനത്തെ ആളും ഇറങ്ങിപ്പോയി. ഓഗസ്റ്റ് ആറ് വ്യാഴാഴ്ച അര്‍ധരാത്രിക്കു തൊട്ടുമുന്‍പാണ് മൂന്നാറില്‍നിന്ന് 23 കിലോമീറ്ററോളം അകലെയുള്ള പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയത്. പാതിരാപെയ്ത്തില് മൂന്നാറില്‍ പൊട്ടിയൊഴുകിയത് നിലയ്ക്കാത്ത കണ്ണീരുറവകള്‍. മലയിടിഞ്ഞിറങ്ങിയ ഈ ദുരന്തവും കര്ക്കടകരാവില്തന്നെ. ആദ്യം ചെറിയ വിറയല്‍, തുടര്‍ന്ന് വലിയ ശബ്ദത്തോടെ മലമുകളില്‍നിന്ന് ആര്‍ത്തലച്ചുവന്ന മലവെള്ളം; നിമിഷങ്ങള്‍ക്കകം എല്ലാം തകര്‍ത്തു.
ആനമുടിമേല് പെയ്തിറങ്ങിയ പേമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് പെട്ടിമുടി താഴ്വാരം. ഏഴെട്ടു മണിക്കൂര്‍ ഒരാള്‍പോലും എത്തിനോക്കാനില്ലാതെ നാലു ലെയ്നുകളിലെ 30 ഓളം വീടുകളില്‍ താമസിച്ചിരുന്ന എണ്‍പതിലേറെ ആളുകള്‍ ചെളിയിലും മണ്ണിലും പുതഞ്ഞു കിടന്നു. കനത്ത മഴയില്‍ തണുപ്പില്‍ കമ്പിളിപ്പുതപ്പില്‍ മൂടിപ്പുതച്ചു ചൂടുപറ്റികിടന്നുറങ്ങിയ കുഞ്ഞുകുട്ടികള്‍ ഉള്‍പ്പെടെ ശ്വാസം കിട്ടാതെ വിറങ്ങലിച്ചു കിടന്നു. സമീപ ലയങ്ങളിലുള്ളവര്‍ അറിഞ്ഞുവന്നപ്പോഴേക്കും എല്ലാം അപ്രത്യക്ഷമായി. വീടുകളുള്ള സ്ഥലം കല്ലും മണ്ണും നിറഞ്ഞ ദുരന്തഭൂമിയായി. കടുത്ത കാറ്റും മഴയും തണുപ്പും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍. സൂര്യന് ഉദിച്ചുവരും മുന്‍പ് വിവരമറിഞ്ഞെത്തിയ പ്രദേശവാസികളില്‍ ചിലര്‍, മണ്ണിനുമുകളിലേക്ക് ജീവന്റെ തുടിപ്പുകള്‍ നീട്ടിനിന്ന ചിലരെ പുറത്തെടുത്തു. പിന്നെയും കുറേ മണിക്കൂറുകള്‍ കഴിഞ്ഞാണ് പുറംലോകത്തു നിന്ന് ആളുകളെത്തിത്തുടങ്ങിയത്. കൂട്ടിയും കിഴിച്ചും നോക്കിയാലും ഈ പാവങ്ങള്‍ക്കു നഷ്ടം മാത്രം.
പെട്ടിമുടി പുഴയുടെ അരികില്‍
അവന് പുഴയില്‍ എവിടെയോ ഉണ്ട്. ഈ ഉറച്ച വിശ്വാസം ഷണ്മുഖനാഥനുണ്ട്. നൂറുശതമാനവും ഷണ്മുഖനാഥന് വിശ്വസിക്കുന്നു. അവനെ കിട്ടും. എന്നും ഒരു മണിക്കൂറെങ്കിലും പെട്ടിമുടി പുഴയിലേക്കു നോക്കി നില്ക്കും. മൃതദേഹമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് കാട്ടിലും പുഴയിലും തെരച്ചിൽ. വന്യമൃഗങ്ങളുള്ള മേഖല കൂടിയാണിവിടം. ഷണ്‍മുഖനാഥനെ തനിയെ വിടാന്‍ പലര്‍ക്കും ഭയമാണ്. കെഎസ്ആര്‍ടിസി ജീവനക്കാരനായ ബന്ധു അനന്തരാജ് പലപ്പോഴും കൂടെയുണ്ട്.
ഇരുവരും ചേര്‍ന്നാണ് പെട്ടിമുടിയില്‍ എത്തുന്നത്. കാട്ടിലും പുഴയിലുമെല്ലാം തെരയും. പിന്നെ തിരിച്ചു പോരും. അവനെ കണ്ടെത്താതെ എനിക്കു മുന്നോട്ടു പോകാന്‍ കഴിയില്ല. അത്രമാത്രം ഞാന്‍ സ്നേഹിച്ചു വളര്‍ത്തിയതാണ് എന്റെ മക്കളെ. എന്നും തിരിച്ചു വീട്ടിലെത്തുമ്പോള്‍ പ്രതീക്ഷയോടെ ഭാര്യ മഞ്ജുളയും മകള്‍ വൈഷ്ണവിയും നോക്കിനില്ക്കും. എന്തു പറഞ്ഞു സമാധാനിപ്പിക്കുമെന്നറിയില്ല. ഇപ്പോഴും എല്ലാം നഷ്ടപ്പെട്ടവളെപ്പോലെയാണ് ഭാര്യ. ഒരു ശബ്ദം കേട്ടാല്‍ പോലും പ്രതീക്ഷയോടെ മുറ്റത്തേക്കു നോക്കുന്ന ഭാര്യ. ദിനേശ് കുമാര്‍ പൊള്ളാച്ചി ഡോ മഹാലിഗം എന്‍ജിനിയറിംഗ് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയത് ഈ മാര്‍ച്ചിലായിരുന്നു. ഇളയ മകന് നിതീഷ് കുമാര്‍ പാലാ സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയായിരുന്നു. ഇരുവരും ഇരട്ടമക്കളാണോ എന്നു നാട്ടുകാര്‍ പോലും ചോദിക്കുമായിരുന്നു. അത്രമാത്രം സ്നേഹത്തിലാണ് ഇരുവരും കഴിഞ്ഞത്. ഒരുമിച്ചു യാത്ര, ഒരുമിച്ച് ഒരു മുറിയിലാണ് ഉറക്കം. ഫുട്ബോളും വോളിബോളും ക്രിക്കറ്റും ഇരുവര്‍ക്കും പ്രിയപ്പെട്ടതായിരുന്നു. ജ്യേഷ്ഠനു പാട്ടിനോടാണ് കമ്പം. അതും പഴയ പാട്ടിനോട്. എന്നാല്‍ ഇളയവനു വാഹനങ്ങളോടാണ് പ്രേമം. അവന് ടൂറിസം ഗൈഡായിട്ടും പോകും. എന്റെ പ്രതീക്ഷകളാണു സാറേ മണ്ണടിഞ്ഞു പോയത്.- ഷണ്മുഖനാഥന്റെ കരച്ചില് ആരെയും തളര്‍ത്തും.
ജന്മദിനാഘോഷത്തിനായി
ഷണ്മുഖനാഥന്റെ മൂത്തസഹോദരന് അനന്തശിവത്തിന്റെ മകള്‍ റിയയുടെ മകളുടെ പിറന്നാള്‍ നാലാം തീയതിയായിരുന്നു. പെട്ടിമുടിയിലേക്കു പോകുന്നത് ഇരുവര്‍ക്കും ഹരമായിരുന്നു. അതിനു കാരണമുണ്ട്. ഇവരുടെ സമപ്രായക്കാര്‍ ഇവിടെയുണ്ട്. വോളിബോളും ക്രിക്കറ്റും കളിക്കാനും ഇവര്‍ക്കു സാധിക്കും. അതുകൊണ്ടുതന്നെ പെട്ടിമുടിയിലേക്കു പോയാല്‍ രണ്ടു മൂന്നു ദിവസം കഴിയാതെ മക്കള്‍ വരാറില്ല. കേക്കുമായിട്ടാണ് കുഞ്ഞിന്റെ ജന്മദിനം ആഘോഷിക്കാന്‍ പോയത്. ഷണ്മുഖനാഥന് മാത്രമാണ് ജോലി സംബന്ധമായി മൂന്നാറില്‍ താമസിക്കുന്നത്. ബാക്കിയുള്ള സഹോദരങ്ങളെല്ലാം പെട്ടിമുടിയിലായിരുന്നു.
മക്കളെല്ലാം മറ്റു സ്ഥലങ്ങളില്‍ പഠിക്കുന്നതുകൊണ്ടും അവധിക്കു വരുമ്പോഴും ഞായറാഴ്ചകളിലും പെട്ടിമുടിയിലേക്ക് ഒരുയാത്രയുണ്ട്. രണ്ടുമൂന്നു ദിവസമെങ്കിലും അവിടെ കഴിയാതെ തിരിച്ചുവരില്ല. ഇത്തവണ പോയപ്പോള്‍ കൂടെ കൂട്ടുകാരുമായി ചേര്‍ന്ന് വോളിബോള്‍ കളിക്കാനും പദ്ധതിയുണ്ടായിരുന്നു. മൂന്നാറില്‍ നിന്നു ബുള്ളറ്റിലാണ് ഇരുവരും പെട്ടിമുടിയിലേക്കു പോയത്. അനന്തശിവം, മയിലമ്മാള്, മകള്‍ ഭാരതി, റിയ ആറും നാലും വയസുള്ള രണ്ട് കുട്ടികള്‍ എന്നിവരുള്‍പ്പെടയുള്ള വീട്ടിലാണ് ദിനേശും നിതീഷും തങ്ങിയിരുന്നത്. ഇനിയൊരു പെരുന്നാള്‍ ആഘോഷിക്കാന്‍ അവരാരുമില്ല. ആദ്യ ദിവസം തന്നെ നിതീഷിന്റെ മൃതദേഹം ഫയര്‍ ആൻഡ് റസ്ക്യൂ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ദിനേശിനെ മാത്രം...
ഓഫീസുകള്‍ കയറിയിറങ്ങി മടുത്തു
പെട്ടിമുടി ദുരന്തത്തില്‍ ആരെങ്കിലുംഅവശേഷിക്കുന്നുണ്ടെങ്കില് അവരുടെ ജീവിതം തീര്‍ക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ സംവിധാനം. എന്തെങ്കിലും നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ ഇവര്‍ പറയുന്ന രേഖകളെല്ലാം സംഘടിപ്പിക്കണം. ഇപ്പോള്‍ അതിനുള്ള ഓട്ടത്തിലാണ് ഷണ്മുഖനാഥന്. റേഷന്‍കാര്‍ഡ്, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, കുടുംബ സര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയൊക്കെ തരപ്പെടുത്തി എടുക്കാനുള്ള ഓട്ടത്തിലാണ് ഈ മനുഷ്യന്. ഒരെണ്ണം ശരിയാക്കി വരുമ്പോള്‍ അടുത്തത് ആവശ്യപ്പെടുകയാണ്. എന്തുചെയ്യാം. ഇതിനുവേണ്ടി എത്ര ദിവസങ്ങളാണ് ഓരോ ഓഫീസും കയറിയിറങ്ങേണ്ടി വരുന്നത്. സഹായവാഗ്ദാനം നല്കിയവരെല്ലാം പിന്നോട്ടു പോയി. ഒരു സഹായവും ഈ ദുരന്തത്തിനിരയായവര്‍ക്കു ലഭിക്കുമെന്നു തോന്നുന്നില്ലെന്നാണ് ഷണ്മുഖനാഥന് പറയുന്നത്.
പ്രളയപുരധിവാസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം നല്‍കുന്നത് രാഷ്ട്രീയപാര്ട്ടികള്ക്കാണെന്നും ആരോപണമുണ്ട്. 70 പേര് മരിച്ച ദുരന്തത്തില്‍ എട്ടു പേരാണ് ലിസ്റ്റിലുള്ളത്. രണ്ടു മക്കള്‍ നഷ്ടപ്പെട്ട ഞാന്‍ ഇന്നും വാടകവീട്ടിലാണ് കഴിയുന്നത്. എനിക്ക് ഒരു സഹായവും ലഭിക്കുന്നില്ല. പെട്ടിമുടിയിലെ തോട്ടംമേഖലയില്‍ കഴിഞ്ഞവരും ദുരന്തത്തിന്റെ ബാക്കിപത്രമായി നിലകൊള്ളുന്നവരും ലിസ്റ്റിലില്ല.
ദുരന്തമറിയാന് വൈകി
പെട്ടിമുടിയില്‍ കൊളുന്തു നുള്ളി ജീവിതം നയിക്കുന്ന തോട്ടംതൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. 30 മുറികളുള്ള നാല് ലയങ്ങളിലായി 82 പേരാണ് ഇവിടെ ഉണ്ടായിരുന്നത്. 12 പേര് പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു സംഭവം. തമിഴ് തോട്ടംതൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഒരാഴ്ചയായി തുടരെ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാല്‍ വൈദ്യുതി ബന്ധം നിലച്ചിരുന്നു. മൊബൈല്‍ കവറേജ് കുറവുള്ള മേഖലയായതിനാല്‍ പുറംലോകം അറിയാനും വൈകി. കെഡിഎച്ച്പി നയമക്കാട് എസ്റ്റേറ്റ് പെട്ടിമുടി ഡിവിഷനിലെ ഈ ലയങ്ങളില്‍ ഏതാണ്ട് 25 മുതല്‍ 30 കുടുംബങ്ങളാണ് താമസിക്കുന്നത്. സമീപ ലയങ്ങളിലെല്ലാം കൂടി 300ഓളം തോട്ടം തൊഴിലാളികള്‍ താമസിക്കുന്നു. കോവിഡ് കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വീടുകളിലുണ്ടായിരുന്നു.
രാത്രി 10.45നാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍ വിവരം പുറം ലോകം അറിഞ്ഞത് പിറ്റേദിവസം പുലര്‍ച്ചെയാണ്. രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ പിന്നെയും വൈകി. മണ്ണിനടിയില്‍ കുടുങ്ങിയ പലരും പുലര്‍ച്ചയോടെയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നേരത്തെ ആരംഭിച്ചിരുന്നെങ്കില്‍ കുറച്ച് പേരെക്കൂടി ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നു ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് റവന്യു സംഘത്തിന്റെ റിപ്പോര്‍ട്ടുണ്ട്. അപകടം നടന്നയുടനെ തോട്ടം തൊഴിലാളികള്‍ അധികാരികളെ വിവരമറിയിച്ചിരുന്നു. എന്നാല്‍ വിവരം പുറം ലോകത്തെ അറിയിക്കാന്‍ വൈകി. ഇതില്‍ ആരു കുറ്റക്കാരായാലും നടപടിയെടുക്കണമെന്നാണ് ഷണ്മുഖനാഥന് പറയുന്നത്.
ജോണ്സണ് വേങ്ങത്തടം
ഫോട്ടോ: നികേഷ് ഐസക് മൂന്നാര്‍
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top