Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മസ്തിഷ്ക പഠനത്തിലെ മലയാളി ടച്ച്
സങ്കീർണതകളുടെ കലവറയാണ് മനുഷ്യ മസ്തിഷ്കം. നൂറ്റാണ്ടുകളായി അനേകം ഗവേഷകരുടെ ഉറക്കംകെടുത്തുന്ന അത്ഭുതലോകം. അവിടെ ഇപ്പോഴും ഇടതടവില്ലാതെ മുങ്ങിത്തപ്പുന്നവർ നിരവധിയുണ്ട്. അക്കൂട്ടത്തിലെ പ്രശസ്തനായൊരു മലയാളിയാണ് ഡോ. തോമസ് താന്നിക്കൽ. രണ്ടു പതിറ്റാണ്ടിലേറെയായി അദ്ദേഹം മനുഷ്യന്റെ തലച്ചോറിനെ ചുറ്റിപ്പറ്റി പഠനം നടത്തുന്നു. ഇതുവരെയുള്ള ഗവേഷണത്തിനിടയിൽ ലോകപ്രശസ്തമായ അഞ്ച് കണ്ടെത്തലുകളാണ് ഡോ. തോമസ് സ്വന്തംപേരിൽ കുറിച്ചിരിക്കുന്നത്. പകലുറക്കം ഒരുരോഗമായി മാറിയവർക്കും മയക്കുമരുന്നിന് അടിമകളായവർക്കും മാത്രമല്ല പാർക്കിൻസൺസ്, അൽസ്ഹൈ മേഴ്സ് രോഗികൾക്കും വരെ പ്രയോജനം കിട്ടുന്നതാണ് ഈ ഗവേഷണങ്ങളുടെ ഫലങ്ങൾ. ലോസ് ആഞ്ചലസിൽനിന്ന് സൺഡേദീപികയുമായി നടത്തിയ ഓൺലൈൻ അഭിമുഖത്തിൽ തന്റെ ഗവേഷണങ്ങളെക്കുറിച്ചും ജീവിതവഴികളെക്കുറിച്ചും ഡോ. തോമസ് വിശദമാക്കുകയാണ്.
? തൊടുപുഴയിൽനിന്ന് ലോസ് ആഞ്ചലസിലേക്കുള്ള പ്രയാണം
* തൊടുപുഴ ആലക്കോട് ഇൻഫന്റ് ജീസസ് പ്രൈമറി സ്കൂളിൽ തുടങ്ങിയതാണ് എന്റെ വിദ്യാഭ്യാസം. കലയന്താനി സെന്റ് ജോർജ് ഹൈസ്കൂളും തൊടുപുഴ ന്യൂമാൻ കോളജും മൂവാറ്റുപുഴ നിർമല കോളജും പിന്നിട്ട് ചങ്ങനാശേരി എസ്ബി കോളജിൽ എത്തിയപ്പോൾ സുവോളജിയിൽ എംഎസ്സി സ്വന്തമാക്കി.
തുടർന്ന് എസ്ബി കോളജിലെ ഡോ. വി.സി. തോമസിന്റെ കീഴിൽ ഗവേഷണം. 1996ൽ എംജി യൂണിവേഴ്സിറ്റി പിഎച്ച്ഡി ബിരുദം സമ്മാനിച്ചു. അവിടെനിന്നു നേരേ ന്യൂഡൽഹി എയിംസിലേക്ക്.
എയിംസിലെ ഫിസിയോളജി ഡിപ്പാർട്ട്മെന്ററിൽ ഡോ. മോഹൻ കുമാറുമൊത്തായിരുന്നു പ്രവർത്തനം. ഇന്ത്യൻ സ്ലീപ് റിസർച്ച് സൊസൈറ്റിയുടെ സ്ഥാപകനാണ് ഡോ. മോഹൻ കുമാർ. ഉറക്കത്തിന്റെ ഫിസിയോളജിയും മെക്കാനിസവും കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ ലബോറട്ടറിയാണ് ഉറക്കത്തെ സംബന്ധിച്ച ഇന്ത്യയിലെ ആദ്യത്തെ ഗവേഷണ കേന്ദ്രം. മൂന്നു വർഷത്തെ എയിംസ് അനുഭവത്തിൽനിന്നാണ് അമേരിക്കയിലെ ലോകപ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ലോസ് ആഞ്ചലസിലേക്ക് എത്തിയത്.
? കലിഫോർണിയ യൂണിവേഴ്സിറ്റിയിലെ അനുഭവം
*ലോകറാങ്കിംഗിൽ പതിനേഴാം സ്ഥാനത്തുള്ളതാണ് യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ലോസ് ആഞ്ചലസ്. 1999ൽ ഇവിടെയെത്തി പ്രഫ. ജെറോം സെയ്ഗലിനൊപ്പം മെഡിസിൻ വിഭാഗത്തിൽ പ്രവർത്തിക്കുമ്പോഴാണ് മൃതദേഹങ്ങളിലെ മസ്തിഷ്ക കോശങ്ങളെക്കുറിച്ചു പഠിക്കാനുള്ള മികച്ച അവസരം കൈവന്നത്. ന്യൂറോസയൻസസ് ഗവേഷണങ്ങൾക്ക് സഹായകരമായ രീതിയിൽ അമേരിക്കയിൽ എല്ലാ സംസ്ഥാനങ്ങളിലും ബ്രെയിൻ ബാങ്കുകളുണ്ട്. ഇവയെല്ലാം ബന്ധപ്പെടുത്തി നാഷണൽ കൺസോർഷ്യവുമുണ്ട്. ഇവയെല്ലാം അനുകൂല ഘടകമായതോടെയാണ് എന്റെ ഗവേഷണങ്ങൾ ഫോക്കസ്ഡ് ആയത്.
? ലഭിച്ച അംഗീകാരങ്ങൾ
*എന്റെ കണ്ടുപിടിത്തങ്ങൾ ലോകമെങ്ങുമുള്ള ഗവേഷകർ താത്പര്യത്തോടെ ശ്രദ്ധിച്ചത് വലിയ അംഗീകാരമായാണ് കാണുന്നത്. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ലോസ് ആഞ്ചലസിൽ എത്തി രണ്ടാം വർഷം ചാൻസലേഴ്സ് പോസ്റ്റ് ഡോക്ടറൽ റിസർച്ച് എക്സലൻസ് അവാർഡ് ലഭിച്ചു. അതേവർഷംതന്നെ സ്ലീപ് റിസർച്ച് സൊസൈറ്റിയുടെ യംഗ് ഇൻവസ്റ്റിഗേറ്റർ അവാർഡിന് അർഹനായി. യുഎസ് മെഡിസിന്റെ ഫ്രാങ്ക് ബ്രൗൺ ബെറി പ്രൈസിന്റെ ഫൈനൽ റൗണ്ടിലെത്തി. 2003ൽ അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ സ്ലീപ് സയൻസ് അവാർഡ് അടക്കം നിരവധി അംഗീകാരങ്ങളാണ് പിന്നീടു ലഭിച്ചത്.
? ഗവേഷണത്തിലേക്കു തിരിഞ്ഞതിനു പിന്നിൽ
*സ്കൂൾതലം മുതൽ ബയോളജി എന്റെ ഇഷ്ടവിഷയമായിരുന്നു. ശാസ്ത്രീയ പഠനങ്ങളിലും ഗവേഷണത്തിലുമുള്ള അഭിരുചി തിരിച്ചറിയാനും അതേവഴിയിൽ മുന്നേറാനും സാധിച്ചു. എന്റെ നേട്ടങ്ങൾക്കെല്ലാം പിന്നിൽ കേരളത്തിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നു കിട്ടിയ അറിവും മൂല്യങ്ങളുമാണെന്ന് തുറന്നുപറയുന്നതിൽ അഭിമാനമുണ്ട്. പാലാ സെന്റ് തോമസ് ട്രെയിനിംഗ് കോളജിലെ റിട്ട. പ്രിൻസിപ്പൽ റവ. ഡോ. അലക്സ് കോഴിക്കോട്ട് ഇക്കാര്യത്തിൽ മാർഗദർശിയാണ്. മൂവാറ്റുപുഴ നിർമല കോളജിലെ ഡോ. ഷാജു തോമസ്, പിഎച്ച്ഡി ഗൈഡ് ഡോ. വി.സി. തോമസ്, റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ തുടങ്ങിയവരുടെ പ്രോത്സാഹനവും വിസ്മരിക്കാനാവില്ല.
? കുടുംബത്തിന്റെ പിന്തുണ
*എന്റെ കുടുംബം 1985ൽ തൊടുപുഴയിൽനിന്ന് കണ്ണൂർ ചെമ്പന്തൊട്ടിയിലേക്കു കുടിയേറി. പരേതരായ ചാക്കോയും അന്നമ്മയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ ചെമ്പന്തൊട്ടിയിലാണ്. ഭാര്യ ബിൻസി മരങ്ങാട്ടുപള്ളി പന്നിക്കോട്ട് ബേബി സക്കറിയാസിന്റേയും ലിയോൺ സക്കറിയാസിന്റേയും മകളാണ്. ഇവിടെ ഫാർമസിസ്റ്റായി ജോലിചെയ്യുന്നു. അതിനാൽത്തന്നെ പ്രൊഫഷണൽ സപ്പോർട്ട് കിട്ടുന്നുണ്ട്. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്കിലിയിലെ വിദ്യാർഥി ടോബിൻ, ഹൈസ്കൂൾ പഠനം കഴിഞ്ഞ ആൻ എന്നിവരാണ് മക്കൾ.
? ഗവേഷണരംഗം ഇന്ത്യയിലേക്കു മാറ്റാൻ പദ്ധതിയുണ്ടോ
*എന്റെ ഗവേഷണങ്ങൾ തുടരാൻ അമേരിക്കയിൽത്തന്നെ തുടരേണ്ടിയിരിക്കുന്നു. ഇന്ത്യയിൽ അതിനുള്ള സൗകര്യങ്ങളില്ല. വരുംകാലത്ത് കേരളത്തിലടക്കം പ്രായമേറിയവരിൽ ന്യൂറോളജി രോഗങ്ങൾ വർധിക്കാനാണ് സാധ്യത. ലഹരിക്ക് അടിപ്പെടുന്നവരും പ്രമേഹ രോഗികളും കൂടിവരുന്നു. അതിനാൽത്തന്നെ എന്റെ ഗവേഷണത്തിന്റെ പ്രയോജനം മലയാളികൾക്കടക്കം ലഭിക്കും.
? ഗവേഷണരംഗത്തെ നവാഗതരോട്
*നിസാരമെന്നു തോന്നുന്ന നിരീക്ഷണങ്ങളാണ് വലിയ കണ്ടുപിടിത്തങ്ങളിലേക്കു നയിക്കുന്നത്. എത്രമാത്രം ആഴത്തിൽ വിഷയവും അനുബന്ധ മേഖലകളും മനസിലാക്കാനും പഠിക്കാനും അത് സമൂഹത്തിന് പ്രയോജനപ്പെടുത്താനും കഴിയും എന്നതിലാണ് വിജയം. നെഗറ്റീവ് ചിന്തകളിൽ കുരുങ്ങിക്കിടക്കാതെ കഴിവും സമയവും കൈവരുന്ന അവസരങ്ങളും സമർഥമായി ഉപയോഗിച്ചാൽ വിജയം സുനിശ്ചിതമാണ്.
ഉറക്കംതൂങ്ങികൾക്കു പിന്നാലെ
മനുഷ്യർ അറിയാതെയും അനിയന്ത്രിതമായും പകൽ ഉറങ്ങിപ്പോകുന്ന നാർകലെപ്സി എന്ന രോഗത്തിന്റെ ചുരുളഴിച്ചാണ് ഡോ. തോമസ് താന്നിക്കൽ 20 വർഷംമുമ്പ് പേരെടുത്തത്. മൂന്നു ദശലക്ഷംപേരെ അലട്ടുന്ന ഈ രോഗത്തിന്റെ കാരണം തേടി വൈദ്യശാസ്ത്രം 120 വർഷങ്ങളായി നടത്തിക്കൊണ്ടിരുന്ന അന്വേഷണത്തിനാണ് ഈ മലയാളി ഉത്തരമേകിയത്. രണ്ടായിരാമാണ്ടിലെ പ്രശസ്തമായ രണ്ടു കണ്ടുപിടിത്തങ്ങളിൽ ഒന്നായിട്ടാണ് ലോസ് ആഞ്ചലസിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ഡോ. തോമസിന്റെ ഗവേഷണഫലത്തെ വിശേഷിപ്പിച്ചത്. ഒമ്പതു വർഷങ്ങൾ നീണ്ട ഈ ഗവേഷണത്തിൽ പ്രധാനമായും നാലു കണ്ടെത്തുലുകളാണുണ്ടായത്.
മസ്തിഷ്കത്തിലെ ഒറെക്സിൻ അഥവാ ഹൈപ്പോക്രറ്റിൻ കോശങ്ങൾ നഷ്ടപ്പെടുന്നതാണ് നാർകലെപ്സിക്കു കാരണമെന്നതായിരുന്നു ആദ്യകണ്ടെത്തൽ. 1998ലാണ് ഹൈപ്പോക്രറ്റിനുകളെ വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞത്. മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിലെ ന്യൂറോണുകളുടെ ഒരു ചെറിയ പോക്കറ്റാണ് ഹൈപ്പോക്രറ്റിൻ എന്ന രാസവസ്തു നിർമിക്കുന്നത്. ഇത്തരം ന്യൂറോണുകൾ 70,000 മുതൽ 80,000 വരെ എണ്ണംമാത്രമാണ് കാണപ്പെടുന്നത്. ഈ ഹൈപ്പോക്രറ്റിൻ ന്യൂറോണുകൾ ക്ഷയിച്ചു നഷ്ടപ്പെടുന്നതാണ് ഹൈപ്പോക്രറ്റിന്റെ ഉത്പാദനം അവതാളത്തിലാക്കുന്നത് എന്നായിരുന്നു ഡോ. തോമസിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘം പിന്നീട് കണ്ടെത്തിയത്.
ഉറക്കത്തെ നിയന്ത്രിക്കുന്ന പ്രധാന കോശസമൂഹങ്ങളിലേക്കടക്കം കേന്ദ്ര നാഡീവ്യൂഹത്തിലൂടെ അനേകം മേഖലകളിലേക്ക് സന്ദേശങ്ങളയയ്ക്കുന്നതും മസ്തിഷ്ക കോശങ്ങളായ ഹൈപ്പോക്രറ്റിൻ ന്യൂറോണുകളാണ്. മസ്തിഷ്കാഘാതത്തിനടക്കം കാരണമാകുന്നതും കേന്ദ്ര നാഡി വ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്നതുമായ ഗ്ലിയോസിസും മോഹാലസ്യവും ഹൈപ്പോക്രറ്റിൻ കുറയുന്നതുമൂലമുണ്ടാകുന്ന നാർകലെപ്സിയുമായി ബന്ധപ്പെട്ടു കിടക്കുന്നതായി തുടർപഠനത്തിൽ കണ്ടെത്തി.
190 വർഷങ്ങൾക്കിടയിലെ സുപ്രധാന നേട്ടം
2007ൽ പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ടതായിരുന്നു ഡോ. തോമസിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ പ്രശസ്തമായ കണ്ടുപിടിത്തം. പത്ത് ദശലക്ഷത്തിലധികം പേരെ ബാധിച്ചിരിക്കുന്നതും വർഷംതോറും അധികരിക്കുന്നതുമായ പാർക്കിൻസൺസ് രോഗത്തെക്കുറിച്ച് 190 വർഷങ്ങളായി നടക്കുന്ന ഗവേഷണങ്ങളിൽ സുപ്രധാനമായ കണ്ടെത്തലായിരുന്നു അത്. പാർക്കിൻസൺസ് രോഗികളിൽ ഹൈപ്പോതലാമസിലെ ഹൈപ്പോക്രറ്റിനും മെലാനിൻ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്ന കോശങ്ങൾക്കും ഗുരുതരമായ തകരാർ ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. ഇവയുടെ ഏറ്റക്കുറച്ചിലുകൾ രോഗതീവ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും തെളിയിച്ചു.
പ്രായപൂർത്തിയായവരുടെ മസ്തിഷ്കത്തിലെ ന്യൂറോണുകളുടെ പുനരുദ്ധാരണം സംബന്ധിച്ചതാണ് മൂന്നാമത്തെ കണ്ടെത്തൽ. 2013ൽ ജെ. ജോണുമായി ചേർന്നായിരുന്നു ഗവേഷണം. കോശങ്ങൾക്കു ക്ഷതമേൽക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ഹിസ്റ്റാമിൻ ന്യൂറോണുകൾ നാർകലെപ്സി രോഗികളിൽ 64 ശതമാനം കൂടുതലാണെന്നായിരുന്നു കണ്ടെത്തൽ. ന്യൂറോളജിക്ക് വലിയ മുതൽക്കൂട്ടായി മാറിയ കണ്ടെത്തലായിരുന്നു ഇത്. അൽസ് ഹൈമേഴ്സിന്റേയും പാർക്കിൻസൺസിന്റേയും ചികിത്സയിൽ ഈ കണ്ടെത്തൽ വഴിത്തിരിവുണ്ടാക്കി.
മയക്കുമരുന്നും പൊണ്ണത്തടിയും
മയക്കുമരുന്നിനോടുള്ളആസക്തിയിൽ ഹൈപ്പോക്രറ്റിന്റെ പങ്ക് സംബന്ധിച്ചതായിരുന്നു 2018ലെ കണ്ടെത്തൽ. കൃത്രിമ മയക്കുമരുന്നായ മോർഫിൻ നിർമിച്ചതിനുശേഷമുള്ള 214 വർഷത്തിനിടയിൽ ഇതുസംബന്ധിച്ച ആദ്യ കണ്ടെത്തലായിരുന്നു ഇത്. 250 ദശലക്ഷത്തിലധികം പേരാണ് മയക്കുമരുന്നിനോടുള്ളആസക്തിയുടെ ദുരിതം പേറുന്നത്. ഹെറോയിന്‍ അടിമകളായിട്ടുള്ളവരിൽ ഹൈപ്പോക്രറ്റിൻ ഉത്പാദിപ്പിക്കുന്ന ന്യൂറോണുകലുടെ എണ്ണം മറ്റുള്ളവരിലേക്കാൾ 54 ശതമാനം കൂടുതലായിരിക്കുമെന്നായിരുന്നു ഗവേഷണഫലം.
പൊണ്ണത്തടിയും ഹൈപ്പോക്രറ്റിനും തമ്മിലെ ബന്ധമാണ് കഴിഞ്ഞ വർഷം അനാവരണം ചെയ്യപ്പെട്ടത്. പൊണ്ണത്തടിയുള്ളവരിൽ പത്തു മുതൽ 68 ശതമാനംവരെ ഹൈപ്പോക്രറ്റിൻ നശിക്കുന്നു എന്നായിരുന്നു കണ്ടെത്തൽ.
സി.കെ. കുര്യാച്ചൻ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top