പാട്ട് ഹിന്ദി, വെസ്റ്റ് ഇൻഡീസിൽ ഹിറ്റ്!
കഴിഞ്ഞമാസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റ് ഇൻഡീസിൽ പര്യടനംനടത്തി മടങ്ങിയത്. പരന്പര വിജയം. 48 വർഷം മുന്പ് അജിത് വഡേക്കറുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം കരീബിയൻ മണ്ണിലെത്തിയിരുന്നു. ഗവാസ്കറും ദിലീപ് സർദേശായിയും ഏക്നാഥ് സോൾക്കറും വെങ്കട്ടരാഘവനും ബേദിയും പ്രസന്നയും തിളങ്ങിനിന്ന കാലമാണ്. ടീം അവിടെയെത്തിയപ്പോൾ ഗ്രൗണ്ടിനു പുറത്തുനിന്ന് കൗതുകകരമായ ഒരു കാര്യമറിഞ്ഞു- ദോസ്തി എന്ന ഹിന്ദി സിനിമയിലെ പാട്ടുകൾ അവിടെ വളരെ ജനപ്രിയമാണ്!

എൽപിയുടെ ഉദയം

പാട്ടിന്‍റെ ലോകത്ത് എൽപി എന്നുപറഞ്ഞാൽ അത് എൽപി ഡിസ്ക് ആണ്. ആദ്യകാലത്തെ സൗണ്ട് സ്റ്റോറേജ് മീഡിയം ലോംഗ് പ്ലേ ഡിസ്ക്. ഹിന്ദി സിനിമയിൽ എൽപി എന്നതിന് മറ്റൊരു പൂർണരൂപംകൂടിയുണ്ട്- ലക്ഷ്മികാന്ത് പ്യാരേലാൽ.

ആ സംഗീതസംവിധായക ദ്വയത്തിന്‍റെ ഉദയംകണ്ട സിനിമയാണ് 1964ൽ പുറത്തിറങ്ങിയ ദോസ്തി. ആ ചിത്രത്തിന് ഏതാനും സവിശേഷതകളുണ്ടായിരുന്നു. വൻകിടക്കാരായ രാജ്ശ്രീ പ്രൊഡക്ഷൻസ് നിർമിച്ച ലോ ബജറ്റ് ചിത്രം. അന്നത്തെ മുൻനിര റൊമാന്‍റിക് താരങ്ങൾ ആരുമില്ല. ചിത്രത്തിനു സംഗീതമൊരുക്കാനിരുന്നത് അന്നത്തെ പ്രമുഖനായ റോഷനാണ്. എന്നാൽ ആ ചുമതല ലക്ഷ്മി-പ്യാരേ ദ്വയത്തിൽ എത്തി. അവർ ഒരുക്കിയ സംഗീതവും വലിയ ആഡംബരങ്ങളില്ലാത്തതായിരുന്നു.

തുന്നിയെടുത്ത പാട്ടുകൾ

സിനിമയുടെ പ്രമേയത്തിനു ചേരുംവിധം കൈകൊണ്ടു തുന്നിയെടുത്തവ എന്നു വിശേഷിപ്പിക്കാറുണ്ട് ദോസ്തിയിലെ പാട്ടുകളെ. മുഹമ്മദ് റഫി പാടിയ അഞ്ചു സോളോകളുണ്ട് അക്കൂട്ടത്തിൽ. വ്യത്യസ്ത വികാരങ്ങൾ പ്രകടിപ്പിക്കുന്നവയെങ്കിലും അവയ്ക്ക് അതിശയകരമായ ഒരിണക്കമുണ്ട്. വേദനയും അവഗണനയും വിരഹവും കടന്നുവരുന്ന പാട്ടുകളെല്ലാം മേജർ സ്കെയിലുകളിൽ അധിഷ്ഠിതമാണ്. ചാഹൂംഗാ മേ തുജ്ഹേ സാൻജ് സവേരേ എന്ന പാട്ട് ഇന്നും പാട്ടുപ്രേമികളുടെ ഹൃദയത്തിലുണ്ട്. പ്രണയോല്ലാസം നിറയുന്ന മേരീ ദോസ്തീ മേരാ പ്യാർ റഫിയുടെ ശബ്ദത്തിലെ കുറുന്പുമുഴുവൻ പകർത്തിയെടുത്തിരിക്കുന്നു.

മേരാ തോ ജോ ഭീ കദം ഹേ എന്ന പാട്ട് ഉണർത്തുന്ന വികാരം വളരെ വ്യത്യസ്തമാണ്. അദ്വിതീയമായ അറേഞ്ച്മെന്‍റും ആ പാട്ടിനെ ശ്രദ്ധേയമാക്കുന്നു. അതേസമയം പാട്ടിന്‍റെ ശക്തി അതിന്‍റെ ലാളിത്യമാണ്. ചാഹൂംഗാ മേ തുജ്ഹേയുടെ അനുപല്ലവിയിൽ അത്ര പരന്പരാഗതമല്ലാത്ത വയലിൻ ഹാർമണി ഉപയോഗിച്ചിട്ടുണ്ട്. എൽപി ദ്വയത്തിന്‍റെ അറേഞ്ച്മെന്‍റ് മനോഹാരിതയെക്കുറിച്ചെഴുതാൻ പ്രത്യേക അധ്യായങ്ങൾ വേണ്ടിവരുമെന്ന് പറഞ്ഞൊഴിയുകയാണ് പ്രശസ്തരായ സംഗീത നിരൂപകർ.

മജ്റൂഹ് സുൽത്താൻപുരിയുടെ വരികളും ദോസ്തിയിലെ പാട്ടുകളെ ഹൃദയങ്ങളിൽ കൊത്തിവയ്ക്കാൻ കാരണമായി. റഫിയുടെ ആലാപനത്തെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ലതാ മങ്കേഷ്കറും ഒരു പാട്ടിനു ശബ്ദം നൽകി.

രണ്ടു കൗതുകങ്ങൾകൂടി

ദോസ്തിയിലെ പാട്ടുകളിലെല്ലാം ഒരു മഹാ സംഗീതജ്ഞന്‍റെകൂടി കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. മറ്റാരുടെയുമല്ല, സാക്ഷാൽ ആർ.ഡി. ബർമന്‍റെ! ലക്ഷ്മി-പ്യാരേയുടെ അടുത്ത സുഹൃത്തായ ബർമനാണ് പാട്ടുകളിലെല്ലാം ഹാർമോണിക്ക വായിച്ചത്.

എന്നാൽ ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതത്തിന് ഹാർമോണിക്കയുമായെത്തിയത് മിലൻ ഗുപ്തയാണ്. താൻതന്നെ വായിക്കാമെന്നു ആർ.ഡി. ബർമൻ പറഞ്ഞെങ്കിലും സംഗീതസംവിധായകർ സ്നേഹപൂർവം നിരസിക്കുകയായിരുന്നു. ബർമന്‍റെ നല്ല മനസിനെ മുതലെടുക്കേണ്ട എന്നായിരുന്നു അവരുടെ തീരുമാനം.

അടുത്ത കൗതുകം ഇങ്ങനെ: ലക്ഷ്മികാന്ത്-പ്യാരേലാൽ ദ്വയത്തിന് ആദ്യ ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്ത ദോസ്തിയിലെ ഗാനങ്ങൾ ഒരുക്കിയതിന് അവർക്കു ലഭിച്ച പ്രതിഫലം പതിനായിരം രൂപയായിരുന്നു. അത് അവരുടെ ആറാമത്തെ ചിത്രമായിരുന്നു. അതുവരെ അവർ മറ്റു സംഗീതകാരന്മാർക്കുവേണ്ടി യഥാക്രമം മാൻഡലിനും വയലിനും വായിക്കുന്നവരായിരുന്നു.

ഹരിപ്രസാദ്‌