മാനക്കേട് ഉണ്ടാക്കുന്നവർ
അവൾക്ക് പ്രായം ഇരുപത്തൊൻപത് ആയെങ്കിലും കാഴ്ചയിൽ അത്രയും തോന്നുകയില്ല. കുര്യാപ്പി-മോളമ്മ ദന്പതികളുടെ മൂന്ന് മക്കളിൽ ഏറ്റവും ഇളയ സന്താനമാണവൾ. നഴ്സിംഗ് വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം നാല് വർഷം ഡൽഹിയിൽ ജോലി നോക്കി. പെണ്ണിന്‍റെ പ്രായം അതിക്രമിക്കുന്നു എന്ന് കണ്ടതിനാലാണ് കുര്യാപ്പി നിർബന്ധപൂർവം ഡൽഹിയിലെ ജോലി നിർത്തിച്ച് മോളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.

ജയ്മി എന്ന അവൾക്ക് അതത്ര ഇഷ്ടമായില്ല എന്നു മാത്രമല്ല ഉടനെ ഒന്നും തനിക്ക് വിവാഹം വേണ്ടെന്ന് അവൾ തന്‍റെ അപ്പനോട് കട്ടായം പറയുകയും ചെയ്തു. ശിക്ഷണത്തെപ്രതി മക്കളുടെ മേൽ കാർക്കശ്യം കാട്ടുന്ന പ്രകൃതം ഒട്ടുമേ ഇല്ലാത്ത കുര്യാപ്പി തന്‍റെ മകളുടെ പിടിവാശി മൂലം വല്ലാത്ത വിഷമസന്ധിയിലായി. പെണ്ണിനെ അമിതമായി ലാളിച്ചതിന്‍റെ ഫലമാണിതെന്നും തനിക്കിതിലൊന്നും പങ്കില്ലെന്നുമുള്ള മോളമ്മയുടെ വാക്കുകൾ അയാളെ വേദനിപ്പിച്ചു. തന്‍റെ പപ്പയുടെ വിഷമം കണ്ടിട്ടാവണം ജയ്മി അവസാനം വിവാഹത്തിന് സമ്മതിച്ചു.

പപ്പയുടെ ഇഷ്ടംപോലെ എല്ലാം നടക്കട്ടെ എന്ന് അവൾ പറഞ്ഞു. കുര്യാപ്പിയും മോളമ്മയും കൂടി തങ്ങൾ മുൻകൂട്ടി കണ്ടുവച്ച പയ്യന്‍റെ ആലോചന മുന്നോട്ട് കൊണ്ടുപോയി. ചെറുക്കൻ പെണ്ണിനെ വന്ന് കണ്ടു. പെണ്‍കൂട്ടർ ചെറുക്കന്‍റെ വീട്ടിലേക്ക് പോയി. പിന്നെയുള്ള കാര്യങ്ങൾ അതിവേഗത്തിലായിരുന്നു.

പെട്ടെന്നങ്ങ് കല്യാണവും ഉറപ്പിച്ചു. ഈ ദിനങ്ങളിലെല്ലാം ജയ്മി തന്‍റെ മാതാപിതാക്കൾ അറിയാതെ തന്‍റെ സുഹൃത്തുക്കളോട് ഫോണ്‍ മാർഗം തന്‍റെ കല്യാണക്കാര്യങ്ങളൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു. തന്‍റെ ഇഷ്ടത്തെക്കാൾ തന്‍റെ മാതാപിതാക്കളുടെ ഇഷ്ടത്തിനും താൽപര്യങ്ങൾക്കുമാണ് താൻ പ്രാധാന്യം നൽകിയതെന്നും അവരുടെ തീരുമാനത്തിനൊത്താണ് താൻ വിമാഹസമ്മതം നൽകിയതെന്നും അവൾ അവരോട് പറഞ്ഞു.

ഇത്തരമൊരു നീക്കം അപകടകരമാണെന്നും വിവാഹത്തെ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യം വിവാഹം കഴിക്കുന്ന വ്യക്തിക്കാണന്നും സുഹൃത്തുക്കൾ അവളോട് പറഞ്ഞു.അതോടെ ജയ്മി വലിയ മാനസിക സംഘർഷത്തിലായി.അവസാനം അതും സംഭവിച്ചു, അവൾ തന്‍റെ പപ്പയോട് ആ ചെറുക്കനെ തനിക്ക് ഇഷ്ടമല്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞു. താൻ എല്ലാത്തിനും സമ്മതം മൂളിയത് പപ്പയേയും മമ്മിയേയും പേടിച്ചിട്ടാണെന്നും അവരെ വിഷമിപ്പിക്കാൻ മനസില്ലാഞ്ഞിട്ടുമാണെന്നും അവൾ പറഞ്ഞപ്പോൾ അന്നുവരെ ഒരിക്കലും ക്ഷോഭിക്കാത്ത കുര്യാപ്പി തന്‍റെ മകളോട് വല്ലാതെ ക്ഷോഭിച്ചു.

തങ്ങളെ നാണം കെടുത്താൻ കണക്കുകൂട്ടി തങ്ങളുടെ മകൾ ചെയ്തതാണിതൊക്കെയെന്നുള്ള ചിന്തയോടെ അന്നു തന്നെ അയാൾ ചെറുക്കൻകൂട്ടരെ കാര്യങ്ങളൊക്കെ അറിയിക്കുകയും അവരോട് മാപ്പപേക്ഷിക്കുകയും ചെയ്തു. കുര്യാപ്പിയിൽ നിന്നും മകളിൽ നിന്നും തങ്ങൾ ഇതൊന്നും പ്രതീക്ഷിച്ചില്ലെന്നും ഇതു തങ്ങൾക്ക് വലിയ നാണക്കേടിന് ഇടയാക്കുമെന്നും ചെറുക്കന്‍റെ മാതാപിതാക്കളും കൂട്ടരും പറഞ്ഞു. ഇനി തന്‍റെ മകൾ തന്നോട് പറയുന്പോഴല്ലാതെ അവളുടെ വിവാഹാലോചനയ്ക്കായി താൻ തുനിയില്ലെന്ന നിശ്ചയത്തിലേക്ക് വരാൻ കുര്യാപ്പിയെ ഈ സംഭവം നിർബന്ധിച്ചു.

ഇവിടെ ആരെയാണ് നമുക്ക് കുറ്റപ്പെടുത്താനാവുക, ജയ്മിയേയോ അതോ അവളുടെ മാതാപിതാക്കളേയോ, അതോ രണ്ട് കൂട്ടരേയുമോ? വിവാഹത്തോട് ബന്ധപ്പെട്ട തീരുമാനം എടുക്കുന്പോഴും വിവാഹാർത്ഥികളായ മക്കൾ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രകടമാക്കുന്പോഴും അൽപം കൂടി ഗൗരവം കാട്ടേണ്ടതാണെന്നാണ് എന്‍റെ അഭിപ്രായം. ഈയൊരു കാര്യത്തിൽ തീരുമാനം എടുക്കുന്നതിൽ അവർ ലാഘവം കാട്ടിയാൽ അതുവഴി തകരുന്നത് അവർക്കു വേണ്ടി ജീവിച്ച മാതാപിതാക്കളുടെ അഭിമാനം തന്നെ ആയിരിക്കുമെന്ന കാര്യം മക്കൾ ഓർക്കണം.

ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് മക്കൾ തങ്ങളുടെ തീരുമാനം മാറ്റിയും മറിച്ചും പറയുന്നത് വേണ്ടത്ര ആലോചന ഇല്ലായ്മ കൊണ്ടോ അവിവേകം കൊണ്ടോ ഒക്കെ ആകാം. സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടിവരുന്പോൾ കാര്യങ്ങളുടെ പോക്ക് ഇങ്ങനെയൊക്കെ ആണെങ്കിൽ അവരുടെ ജീവിതത്തിൽ മറ്റേതൊക്കെ കാര്യങ്ങളിൽ അവർക്ക് പിഴയ്ക്കാൻ സാധ്യത ഉണ്ടാകും എന്ന് ചിന്തിക്കുന്നതിൽ തെറ്റുണ്ടാകുമോ?

മകന്‍റെയോ മകളുടേയോ വിവാഹാലോചനാ നടപടികളിലേക്കു പോകുന്നതിനു മുന്പ് കുടുംബത്തിലെ മുതിർന്ന മക്കളും മാതാപിതാക്കളും ഒരുമിച്ചിരുന്ന് ഇക്കാര്യത്തിന്‍റെ പ്രാധാന്യത്തെയും നടപടി ക്രമങ്ങളെയും സംബന്ധിച്ച് ഗൗരവമായി ആശയവിനിമയം നടത്തുന്നത് ഇതിനോട് ബന്ധപ്പെട്ട് ഉണ്ടാകാൻ ഇടയുള്ള പല പ്രശ്നങ്ങളും ഒഴിവാക്കി പോകാൻ സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്.ഇക്കാര്യങ്ങളോട് ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ നൽകാൻ സാധിക്കുന്നവരുമായി മുൻകൂട്ടി സംസാരിക്കുന്നതും എല്ലാം ഭംഗിയാകാൻ ഇടയാക്കും. ഇക്കാര്യത്തിനായി ഇന്ന് രാവിലെ 8 മണി മുതൽ എന്നെയും ഫോണ്‍ ചെയ്യാവുന്നതാണ്.

സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: [email protected]