Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജീവൻ കാത്ത് മാലാഖ
മംഗലാപുരത്ത് പ്രണയനൈരാശ്യം മൂലം യുവാവ് നടത്തിയ കത്തിക്കുത്തിന് ഇരയായ പെൺകുട്ടിയെ ജീവൻ പണയംവച്ച് രക്ഷിച്ചത് ഒരു നഴ്സാണ് - കണ്ണൂർ പയ്യാവൂർ സ്വദേശിനി നിമ്മി സ്റ്റീഫൻ . ആൾക്കൂട്ടം കാഴ്ചക്കാരും മൊബൈൽ വീഡിയോഗ്രാഫർമാരുമായപ്പോൾ ഒരു മാലാഖയെപ്പോലെ നിമ്മി എത്തുകയായിരുന്നു...
ചില നേരം അങ്ങനെയാണ്. നാം പോലുമറിയാതെ ദൈവം നമ്മളെ കൊണ്ട് അവനാഗ്രഹിക്കുന്ന ചില കാര്യങ്ങൾ ചെയ്യിപ്പിക്കും. അവൻ കൂടെ വന്ന് കരം പിടിച്ചിരിക്കുന്പോൾ എന്തെന്നില്ലാത്ത ധൈര്യം മനസിൽ വരും. എല്ലാം കഴിഞ്ഞ് തനിച്ചിരിക്കുന്പോൾ നാം ചിന്തിച്ചുപോകും ഒരു നിമിഷാർധംകൊണ്ട് ഇങ്ങനെയൊരു കാര്യം ചെയ്യാൻ എനിക്കെങ്ങനെ സാധിച്ചുവെന്ന്. അതുപോലൊരു നിമിഷത്തെ ഓർത്തെടുക്കുകയാണ് മംഗലാപുരം ദേർളക്കട്ടെ ജസ്റ്റിസ് കെ .എസ്. ഹെഗ്ഡെ ആശുപത്രിയിൽ നഴ്സായ കണ്ണൂർ പയ്യാവൂർ സ്വദേശിനി നിമ്മി സ്റ്റീഫൻ.
ചെകുത്താനായി ഒരു മനുഷ്യൻ
ബസിറങ്ങി റോഡിലൂടെ നടന്നുപോകുന്ന ഒരു പെണ്‍കുട്ടി. തൊട്ടുപിന്നാലെ ബൈക്കിലെത്തുന്ന യുവാവ് അവളെ തടഞ്ഞുനിർത്തുന്നു. നിമിഷനേരത്തെ വാക്കു തർക്കത്തിനു പിന്നാലെ കൈയിൽ കരുതിവച്ച കത്തി കൊണ്ട് അവളെ കുത്തിവീഴ്ത്തുന്നു. പിടഞ്ഞുവീണ പെണ്‍കുട്ടിയെ വീണ്ടും വീണ്ടും കുത്തുന്നു. റോഡിലും പരിസരത്തുമുള്ളവർ പതിവുപോലെ കാഴ്ചക്കാരും മൊബൈൽ വീഡിയോഗ്രാഫർമാരുമാകുന്നു.
ഈ കാഴ്ച ഇന്നത്തെ കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലും ഉത്തരേന്ത്യയിലുമെല്ലാം ഒരുപോലെ സംഭവിക്കുന്നതാണ്. ഒരുവേള മനുഷ്യമനസുകളിൽ ചെകുത്താൻ കുടിയേറുന്പോൾ സംഭവിക്കുന്ന ഇത്തരം പൈശാചികപ്രവൃത്തികൾ പലതും അടുത്തനാളിൽ നാം കണ്ടതാണല്ലോ. സൗമ്യ എന്ന പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകനായ അജാസ് ബൈക്ക് ഇടിച്ചുവീഴ്ത്തി ചുട്ടുകൊന്നതിന്റെ നടുക്കുന്ന ഓർമകൾ നിമ്മിയുടെ മനസിലും മിന്നിയിട്ടുണ്ടാവണം. നിമ്മിയെപ്പോലൊരാൾ കണ്ടിരുന്നെങ്കിൽ സൗമ്യയും രക്ഷപ്പെടുമായിരുന്നല്ലോ.
മാലാഖയായി നിമ്മി
പക്ഷേ കഴിഞ്ഞ ദിവസം മംഗലാപുരം ദേർലക്കട്ടയിൽ ഇതുപോലൊന്ന് സംഭവിച്ചപ്പോൾ എല്ലാം കൈവിട്ടെന്നു കരുതിയ നിമിഷത്തിലാണ് ദൈവത്തിന്റെ ദൂതുമായി നിമ്മിയെത്തിയത്. നഴ്സുമാരെ മാലാഖമാരെന്നു വിളിക്കുന്നത് വെറുംവാക്കല്ലെന്ന് ഒരുവട്ടംകൂടി എല്ലാവർക്കും തോന്നിപ്പോകുന്നൊരു നിമിഷം. എല്ലാം നശിപ്പിക്കാനൊരുങ്ങുന്ന വെന്പലിൽ അടുക്കാൻ ശ്രമിക്കുന്ന ഓരോരുത്തരേയും കത്തി വീശി അകറ്റിനിർത്തുകയായിരുന്നു അതുവരെയും ആ യുവാവ്.
ഒടുവിൽ നിസഹായയായ പെണ്‍കുട്ടിയുടെ ജീവനറ്റുപോകുന്ന നിമിഷം കാത്ത് അയാൾ അവളുടെ മേൽ അമർന്നുകിടക്കാൻ ശ്രമിക്കുന്പോഴാണ് ഒരു ചുവടു പോലും ഇടറാതെ നിമ്മി മുന്നോട്ടുനീങ്ങി അയാളെ പിടിച്ചുമാറ്റാനെത്തിയത്. കുത്തേറ്റു പിടയുന്ന പെണ്‍കുട്ടിയുടെ നിലവിളിയും പ്രാണവേദനയും നിമ്മിയെ അത്രമേൽ പിടിച്ചുലച്ചിരുന്നു. ജീവനുവേണ്ടി പിടയുന്ന പെണ്‍കുട്ടിയുടെ മേൽ കയറിക്കിടന്ന അക്രമിയെ സ്വന്തം ജീവനെക്കുറിച്ചുപോലും ചിന്തിക്കാതെ ആൾക്കൂട്ടത്തിനു പിന്നിൽ നിന്നോടിയെത്തിയ നിമ്മി പിടിച്ചു വലിച്ചുമാറ്റുകയായിരുന്നു.
ജീവന്റെ കാവൽക്കാരി
നിമ്മിയുടെ മുഖത്തെ ധൈര്യവും സംയമനവും കണ്ട് ഒരു നിമിഷം അക്രമിയുടെ ക്രൂര മനസുപോലും പതറിപ്പോയിരിക്കണം. നിമ്മി ഒറ്റയ്ക്കു തന്നെ അയാളെ വലിച്ചുമാറ്റിക്കഴിഞ്ഞപ്പോഴേക്കാണ് ധൈര്യം പകർന്നുകിട്ടിയ മറ്റുള്ളവർ സഹായത്തിനെത്തിയത്. തൊട്ടുപിന്നാലെ നിമ്മി ജോലിചെയ്യുന്ന കെ.എസ്. ഹെഗ്ഡെ ആശുപത്രിയിലെ ജീവനക്കാരനായ ലാൻസിയും ഡ്രൈവർ പ്രവീണും ആംബുലൻസുമായെത്തി.
നാട്ടുകാരുടെ സഹായത്തോടെ ഒരു നിമിഷം പോലും കളയാതെ പെണ്‍കുട്ടിയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി. അപ്പോഴേക്കും ആശുപത്രി അധികൃതർ അടിയന്തര സംവിധാനങ്ങളൊക്കെ തയാറാക്കി വച്ചിരുന്നു.
അതീവ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. പൂർണബോധത്തിലേക്കു തിരിച്ചുവന്നിട്ടില്ലെങ്കിലും തന്റെ ജീവന്റെ കാവൽക്കാരിയായ നിമ്മിയുടെ മുഖം ആ മനസിലിപ്പോഴും നിറഞ്ഞുനിൽക്കുന്നുണ്ടാവണം. ബോധം മറയുന്നതിനു മുന്‍പുള്ള അവസാന കാഴ്ച അതായിരുന്നല്ലോ.
നിമ്മിയുടെ വാക്കുകൾ
ജൂൺ 28. വൈകുന്നേരം 4.30. അത്യാഹിതവിഭാഗത്തിലെ ഡ്യൂട്ടി കഴിഞ്ഞു ഹോസ്റ്റലിലേക്ക് പോകാൻ നിൽക്കുന്പോഴാണ് താഴെ നിന്ന് ആ നിലവിളി കേട്ടത്. അത്യാഹിതവിഭാഗത്തിന്റെ ജനലിലൂടെ നോക്കിയാൽ കാണാവുന്ന റോഡിലായിരുന്നു സംഭവം. ആദ്യം വാഹനാപകടമാണെന്നാണ് കരുതിയത്.
പിന്നീടാണ് പെണ്‍കുട്ടി കുത്തേറ്റു വീണതാണെന്നും അക്രമി സ്വയം കുത്തി മുറിവേൽപ്പിച്ച ശേഷം തൊട്ടടുത്തുതന്നെ നിൽക്കുന്നുണ്ടെന്നും മനസിലായത്. ചോരയിൽ കുളിച്ചുകിടന്ന് ജീവനുവേണ്ടി പിടയുകയായിരുന്നു അവൾ. പെട്ടെന്നുതന്നെ അങ്ങോട്ടേക്ക് ഓടി. അടുത്തെത്തിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം പിടികിട്ടിയത്. അവളെ രക്ഷിക്കാൻ ആദ്യം അയാളെ വലിച്ചുമാറ്റണമായിരുന്നു. സ്വയം മരിക്കാനുള്ള ശ്രമത്തിലാണ് അയാളെന്നും എനിക്കു തോന്നി. പെട്ടെന്നുതന്നെ അക്രമിയെ വലിച്ചുമാറ്റാനാണ് ശ്രമിച്ചത്. അതിനുള്ള ധൈര്യം അപ്പോൾ കിട്ടുകയും ചെയ്തു. തൊട്ടുപിന്നാലെ ആശുപത്രിയിൽനിന്ന് ആംബുലൻസും എത്തി. അവൾ പെട്ടെന്നുതന്നെ സുഖംപ്രാപിക്കട്ടെയെന്നാണ് പ്രാർഥന. നിമ്മി പറഞ്ഞു നിർത്തി.
ആരുടേയോ മൊബൈൽ കാമറയിലോ സിസിടിവിയിലോ പതിഞ്ഞ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നിറ്റെ ഇൻസ്റ്റിറ്റ്യൂട്ടിലെ എംബിഎ വിദ്യാർഥിനിയാണ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി. യുവാവ് മംഗലാപുരം ശക്തിനഗർ രമാശക്തി മിഷനു സമീപം താമസിക്കുന്ന ഡാൻസ് കൊറിയോഗ്രാഫറാണ്. ഇയാളാണ് പ്രണയനൈരാശ്യം മൂലം പെണ്‍കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനിടയിൽ സ്വന്തം കഴുത്തിൽ കുത്തി മുറിവേൽപ്പിച്ച യുവാവും ആശുപത്രിയിലാണ്. ഇയാൾക്കെതിരേ പോലീസ് വധശ്രമക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നഴ്സുമാർ അങ്ങനെയാണ്
അഭിനന്ദനങ്ങളുടെ പ്രവാഹത്തിനിടയിലും ആരാലും അറിയപ്പെടാതെ സാധാരണക്കാരിയായി ജീവിക്കാനാഗ്രഹിക്കുകയാണ് നിമ്മി. കഴിഞ്ഞ ദിവസം ഡോക്ടേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് ആശുപത്രി എംഡി വിനയ് ഹെഗ്ഡെ നേരിട്ടെത്തി കാഷ് അവാർഡും പ്രശസ്തിപത്രവും നിമ്മിക്ക് സമ്മാനിച്ചു. നിറ്റെ കൽപ്പിത സർവകലാശാലയുടെ ചാൻസലറും വൈസ് ചാൻസലറും നേരിട്ട് വിളിച്ച് അഭിനന്ദിച്ചു.
കണ്ണൂർ ജില്ലയിൽ പയ്യാവൂർ ഉപ്പുപടന്നയിലെ കുളക്കാട്ട് സ്റ്റീഫന്റെയും തങ്കമ്മയുടെയും ഇളയ മകളായ നിമ്മി നിറ്റെ സർവകലാശാലയിൽനിന്നു തന്നെയാണ് ബിഎസ്സി നഴ്സിംഗ് പാസായത്. സഹോദരൻമാരായ നിതിൻ ഓഡിയോളജിസ്റ്റായും മിതിൻ എൻജിനിയറായും വിദേശത്ത് ജോലിചെയ്യുകയാണ്.
നിമ്മിയെ കാണുന്പോഴും സംഭവത്തിന്റെ വിവരണം കേൾക്കുന്പോഴും അറിയാതെ ഓർത്തുപോവുന്നു, വനിതാ പോലീസ് ഉദ്യോഗസ്ഥയും വിദ്യാർഥിനികളുമൊക്കെ ആക്രമിക്കപ്പെട്ടപ്പോഴും ആരെങ്കിലുമൊരാൾ ഇതുപോലെ വന്നിരുന്നെങ്കിലെന്ന്. ഒരു നഴ്സെങ്കിലും ഉണ്ടായിരുന്നെങ്കിൽ നിമ്മിയെപ്പോലെ സ്വന്തം ജീവൻ മറന്ന് ഓടിയെത്തുമായിരുന്നുവെന്ന്. കാരണം നിമ്മി പറയുന്നതുപോലെ നഴ്സുമാർ എന്നും അങ്ങനെയാണ്. ജീവന്റെ വില നന്നായി അറിയുന്നതും ഈ മാലാഖമാർക്കാണല്ലോ.
ശ്രീജിത് കൃഷ്ണൻ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
പൊന്നോണത്തിന് അമ്മയുടെ മുഖം
എന്റെ ഓണം ഓർമകളെന്നും കരിന്പാലേത്ത് നാലുകെട്ടിലും നടുമുറ്റത്തുമൊക്കെ മായാതെയുണ്ട്. കഷ്ടപ്പാടുകളും ദുരിതങ്ങള
Latest News
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
Latest News
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top